
അനിൽ ജോസഫ്
തിരുവനന്തപുരം: മുതിയാവിള വലിയച്ചന്‍ എന്നറിയപ്പെടുന്ന ദൈവദാസന്‍ ഫാ.അദെയോദാത്തൂസിന്റെ ഓര്‍മ്മ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് സമാപനമായി. ആഘോഷങ്ങളുടെ സമാപനത്തിന്റെ ഭാഗമായി നടന്ന പൊന്തിഫിക്കല്‍ ദിവ്യബലിക്ക് നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവല്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. വിശുദ്ധമായ ജീവിതത്തിന്റെ ഉടമയാണ് ദൈവദാസന്‍ ഫാ.അദെയോദാത്തൂസെന്ന് ബിഷപ് പറഞ്ഞു.
വഴുതക്കാട് കാര്‍മ്മല്‍ഹില്‍ ആശ്രമം വൈസ് പ്രോസ്റ്റുലേറ്റര്‍ ഫാ.കുര്യന്‍ ആലുങ്കല്‍ വചന സന്ദേശം നല്‍കി. തിരുവനന്തപുരം അതിരൂപത വികാരി ജനറല്‍ മോണ്‍. സി.ജോസഫ്, പേയാട് സെന്‍റ് സേവ്യര്‍ സെമിനാരി റെക്ടര്‍ ഡോ.ക്രിസ്തുദാസ് തോംസണ്‍, കാര്‍മ്മല്‍ ഹില്‍ ആശ്രമം പ്രിയേര്‍ ഫാ.അഗസ്റ്റിന്‍ പുന്നോലില്‍, കാട്ടാക്കട ഫൊറോന വികാരി ഫാ.വല്‍സലന്‍ ജോസ് തുടങ്ങിയവര്‍ സഹ കാര്‍മ്മികരായി.
കഴിഞ്ഞ ഞായറാഴ്ച കാര്‍മ്മല്‍ഹില്‍ ആശ്രമ ദേവാലയത്തിനുളളിലെ ഫാ.അദെയോ ദാത്തൂസിന്റെ ശവകുടീരത്തില്‍ നിന്ന് ആരംഭിച്ച വിശ്വാസദീപ പ്രയാണം നെയ്യാറ്റിന്‍കര രൂപതയിലെ വിവിധ ഫൊറോനകളിലും ഫാ.അദെയോ ദൂസിന്റെ കര്‍മ്മമണ്ഡലമായിരുന്ന കാട്ടാക്കട താലൂക്കിലെ വിവിധ പ്രദേശങ്ങളിലും പ്രയാണം നടത്തി തിരികെ വഴുതക്കാട് കാര്‍മ്മല്‍ഹില്‍ ആശ്രമ ദേവാലയത്തിലേക്ക് എത്തി, തുടര്‍ന്നാണ് തിരുകര്‍മ്മങ്ങള്‍ക്ക് തുടക്കമായത്.
പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
This website uses cookies.