
അനിൽ ജോസഫ്
തിരുവനന്തപുരം: ബെല്‍ജിയം മിഷണറി ‘മുതിയാവിള വലിയച്ചന്‍’ എന്നറിയപ്പെടുന്ന ദൈവദാസന്‍ ഫാ.അദെയോദാത്തൂസിന്റെ 125-Ɔο ജന്മവാര്‍ഷികം ആഘോഷിച്ചു. വഴുതക്കാട് കാര്‍മ്മല്‍ഹില്‍ ആശ്രമ ദേവാലയത്തില്‍ നടന്ന പൊന്തിഫിക്കല്‍ ദിവ്യബലിക്ക് നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവല്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ചങ്ങനാശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ വചന സന്ദേശം നല്‍കി.
ഫാ.അദെയോ ദാത്തൂസിന്റെ ജീവിതം വൈദീകര്‍ക്കും ശ്രൂശ്രൂഷകര്‍ക്കും അത്ഭുതവും മാതൃകയുമാണെന്ന് അദ്ദേഹം പറഞ്ഞു. ദിവ്യബലിയെ തുടര്‍ന്ന് കല്ലറയില്‍ പ്രാര്‍ത്ഥനയും ഉണ്ടായിരുന്നു. ചടങ്ങില്‍ ‘മുതിയാവിള വലിച്ചന്റെ സൂക്തങ്ങള്‍’ എന്ന പുസ്തകം നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ് പ്രകാശനം ചെയ്തു. ഫാ.അദെയോദാത്തൂസിന്റെ 125-Ɔο ജന്മവാര്‍ഷിക ‘സ്മരണിക’ തിരുവനന്തപുരം അതിരൂപത വാകരി ജനറല്‍ മോണ്‍.സി.ജോസഫ് പ്രകാശനം ചെയ്തു.
കര്‍മ്മലീത്താ സഭയുടെ മലബാര്‍ പ്രൊവിന്‍സ് പ്രൊവിന്‍ഷ്യാള്‍ ഫാ.ജേക്കബ് ഏറ്റുമാനൂര്‍ക്കാരന്‍, അമ്പൂരി ഫൊറോന വികാരി ഫാ.ജേക്കബ് ചീരംവേലിയില്‍, കാട്ടക്കട ഫൊറോന വികാരി ഫാ.വല്‍സലന്‍ ജോസ്, ദൈവദാസന്‍ അദെയോദാത്തൂസിന്റെ നാമകരണ നടപടികളുടെ വൈസ് പ്രോസ്റ്റുലേറ്റര്‍ ഡോ.കുരിയന്‍ ആലുങ്കല്‍, കാര്‍മ്മല്‍ ഹില്‍ ആശ്രമം പ്രെയോര്‍ ഫാ.പീറ്റര്‍ ചാക്യാത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
This website uses cookies.