
ജോസ് മാർട്ടിൻ
പുന്നപ്ര/ആലപ്പുഴ: ആലപ്പുഴ രൂപതയിലെ പുന്നപ്ര ഇടവകാംഗമായ റോജിൻ റോബർട്ടിന് രാഷ്ട്രപതിയുടെ ജീവൻ രക്ഷാ പതക് പുരസ്കാരം. ആറ്റിൽ മുങ്ങിതാണ അമ്മൂമ്മയെ രക്ഷിച്ചതിനാണ് റോജിൻ റോബർട്ട് പുരസ്കാരത്തിന് അർഹനായത്.
സംഭവത്തെക്കുറിച്ച് റോജിന്റെ അമ്മ കാത്തോലിക് വോസിനോട് പറഞ്ഞതിങ്ങനെ: ആറാം ക്ലാസ്സ് വിദ്യാർത്ഥിയായ റോജിൻ വാശിപിടിച്ചായിരുന്നു അമ്മൂമ്മയോടോപ്പം ചെറുവള്ളത്തിൽ പള്ളിയിലേക്ക് പോയത്. വഴിക്കുവെച്ച് സമീപത്തുകൂടി കടന്നുപോയ ഹൗസ് ബോട്ടിൽ തട്ടി വഞ്ചി മറിയുകയായിരുന്നു. തുഴച്ചിലും നീന്തലും നന്നായി വശമുണ്ടായിരുന്ന മറിയാമ്മ ഇടിയുടെ ആഘാതത്തിൽ തെറിച്ച് വെള്ളത്തിൽ വീഴുകയായിരുന്നു. തുടർന്ന്, സാരി കുരുങ്ങിയ അമ്മൂമ്മയ്ക്ക് നീന്താൻ കഴിയാതെ മുങ്ങിപ്പോകാൻ തുടങ്ങി. ഇത് മനസിലാക്കിയ റോജിൻ അമ്മൂമ്മയെ രക്ഷിക്കാൻ വെള്ളത്തിലേക്ക് എടുത്തുചാടുകയായിരുന്നു. അങ്ങനെ വള്ളം നേരെയാക്കുകയും, അമ്മൂമ്മയെ കയറ്റി, തുഴ നഷ്ടപ്പെട്ടതിനാൽ കൈകൊണ്ട് തുഴഞ്ഞു കരയ്ക്ക് എത്തിക്കുകയുമായിരുന്നു. അവൻ അന്ന് നിർബന്ധം പിടിച്ച് അമ്മൂമ്മയോടോപ്പം പോകാതിരുന്നെങ്കിൽ… ദൈവത്തിന്റെ കരം അവനിലൂടെ പ്രവർത്തിച്ചു എന്ന് മാത്രമേ കരുതാനാകുന്നുള്ളൂ.
ആലപ്പുഴ രൂപതയിലെ പുന്നപ്ര ജോൺ മരിയ വിയാനി ഇടവകാംഗമാണ്. മത്സ്യത്തൊഴിലാളിയായ പുത്തൻപുരക്കൽ റോബർട്ടിന്റെയും ജാൻസിയുടെയും മൂത്തമകനായ റോജിൻ ഇപ്പോൾ പുന്നപ്ര സെന്റ് ജോസഫ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. റോസ് മേരി റോബർട്ട്, റയാൻ റോബർട്ട് എന്നിവർ സഹോദരങ്ങളാണ്.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
This website uses cookies.