
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: ബുധനാഴ്ച്ച അന്തരിച്ച നെയ്യാറ്റിന്‍കര രൂപതയിലെ മുതിര്‍ന്ന വൈദികന്‍ ഫാ.ടി.ജെയിംസിന് നാടിന്‍റെ അന്ത്യാജ്ഞലി. ജന്‍മനാട് പാലയാണെങ്കിലും അവസാനം സേവനം ചെയ്ത പാറശാലയുടെ മണ്ണില്‍ അന്ത്യ വിശ്രമം കൊളളണമെന്നതായിരുന്നു ഫാ.ജെയിംസിന്‍റെ അന്ത്യാഭിലാഷം. തുടര്‍ന്ന് ഫാ.ജെയിംസ് ആഗ്രഹിച്ചത് പോലെ ദേവാലയത്തിന് സമീപത്തെ കല്ലറയില്‍ അന്ത്യവിശ്രമത്തിന് രൂപത ഇടമൊരുക്കി.
ഇന്ന് രാവിലെ 10-ന് പാറശാല സെന്‍റ് പീറ്റര്‍ പളളിയില്‍ വന്‍ ജനാവലിയുടെ സാനിധ്യത്തില്‍ നടന്ന അന്ത്യശുശ്രൂഷകള്‍ക്ക് ശേഷം ഫാ.ജെയിംസ് വടചൊല്ലി. പാല പ്രവിത്താനം ഞാറക്കാട് ഹൗസില്‍ തോമസ്-ഏലീയാമ്പ ദമ്പതികളുടെ 5 മക്കളില്‍ 3 മനായാണ് ഫാ.ജെയിംസ് ജനിച്ചത്. 1963-ല്‍ നെയ്യാറ്റിന്‍കര രൂപതയിലെ മുതിയാവിള ഇടവകയില്‍ ദൈവദാസന്‍ ഫാ.അദെയോദാത്തൂസിന്‍റെ സഹായിയായാണ് വൈദിക ജീവിതം ആരംഭിച്ചത്. തുടര്‍ന്ന്, നെയ്യാറ്റിന്‍കര, തിരുവനന്തപുരം രൂപതകളില്‍ സോവനം അനുഷ്ടിച്ചു.
2012-ല്‍ വൈദികപദവിയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ ദിനത്തില്‍ വിശ്വാസ ജീവിതത്തിലെ അനുഭവങ്ങള്‍ കോര്‍ത്തിണക്കി എഴുതിയ “ചിന്താരത്നങ്ങള്‍” എന്ന പുസ്തകം പ്രകാശനം ചെയ്തു.
ഇന്ന്, പാറശാല സെന്‍റ് പീറ്റര്‍ ദേവാലയത്തില്‍ നടന്ന തിരുകര്‍മ്മങ്ങള്‍ക്ക് നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവല്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. തിരുവനന്തപുരം അതിരൂപത സഹായമെത്രാന്‍ ഡോ.ആര്‍.ക്രിസ്തുദാസ് വചന സന്ദേശം നല്‍കി. നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ്,തിരുവന്തപുരം അതിരൂപത വികാരി ജനറല്‍ മോണ്‍.സി.ജോസഫ്, മോൺ.യൂജിൻ എച്ച്.പെരേര, നെയ്യാറ്റിൻകര രൂപത ശുശ്രൂഷ കോ-ഓർഡിനേറ്റര്‍ മോണ്‍.വി.പി. ജോസ്, എപ്പിസ്കോപ്പല്‍ വികാരിമാരായ മോണ്‍.സെല്‍വരാജന്‍, മോണ്‍.റൂഫസ്പയസലിന്‍, മോണ്‍.വിന്‍സെന്‍റ് കെ.പീറ്റര്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികരായി. തിരുവനന്തപുരം അതിരൂപതാമെത്രാൻ ഡോ.സൂസപാക്യം ദിവ്യബലിക്ക് മുൻപ് അച്ചന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു.
ഫാ.ജെയിംസിന് വേണ്ടിയുളള അനുസ്മരണ ദിവ്യബലി ചൊവ്വാഴ്ച വൈകിട്ട് 3.30-ന് നടക്കും.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.