
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയിലെ മുതിര്‍ന്ന വൈദികന്‍ ഫാ.ടി.ജെയിംസ് നിര്യാതനായി, 85 വയസായിരുന്നു. പാലയിലെ പവിത്രാനം സെന്‍റ് അഗസ്റ്റിന്‍ ദേവാലയാഗംമായ ഫാ.ജെംയിംസ് 1962-ലാണ് വൈദികനായി അഭിഷിക്തനായത്.
ഉത്തര്‍പ്രദേശിലെ വാരണാസിയിലെ ഇന്ത്യന്‍ മിഷണറി സൊസൈറ്റിയിലാണ് വൈദിക പഠനം ആരംഭിച്ചത്. പൂനെ പേപ്പല്‍ സെമിനാരിയില്‍ നിന്ന് ഫിലോസഫി പഠനവും, തിയോളജി പഠനവും പൂര്‍ത്തീകരിച്ചു.
തുടർന്ന്, 1963-ല്‍ മുതിയാവിള വലിയച്ചന്‍ എന്നറിയപ്പെടുന്ന ദൈവദാസന്‍ ഫാ.അദെയോദാത്തൂസിന്റെ സഹായിയായി സേവനമാരംഭിച്ച ഫാ.ടി.ജെയിംസ് തോന്നക്കല്‍, ചെമ്പൂര്‍, അരുവിക്കര, കീഴാറൂര്‍, കൊല്ലോട്, മണ്ണൂര്‍, പാറശാല ഇടവകകളില്‍ സേവനം അനുഷ്ടിച്ചു.
ദൈവദാസന്‍ അദെയോദാത്തൂസ് മുതിയാവിള ദേവാലയത്തില്‍ വച്ച് മരിക്കുമ്പോഴും ഫാ.ജെയിംസ് കൂടെ ഉണ്ടായിരുന്നു. തുടര്‍ന്ന്, ഫാ.അദെയോദാത്തൂസിന്റെ സ്മരണയില്‍ അദ്ദേഹം ഉപയോഗിച്ചിരുന്ന കട്ടിലിലാണ് ഫാ.ജെയിംസ് കിടന്നിരുന്നത്. ഏറെ നാളായി നെയ്യാറ്റിന്‍കര ബിഷപ്സ് ഹൗസില്‍ വിശ്രമ ജീവിതം നയിച്ച് വരികയായിരുന്നു.
വെളളിയാഴ്ച രാവിലെ 10-ന് പാറശാല സെന്റ് പീറ്റര്‍ ദേവാലയത്തില്‍ സംസ്കാര ചടങ്ങുകള്‍ നടക്കും. നാളെ വൈകിട്ട് 6 മണിക്ക് ഭൗതീക ശരീരം പാറശാല ദേവാലയത്തില്‍ പൊതുദര്‍ശനത്തിനായി എത്തിക്കും.
പാല അന്തിനാട് ഞാറക്കാട്ട് ഹൗസില്‍ പരേതരായ തോമസ്-ഏലിയാമ്മ ദമ്പതികളുടെ 5 മക്കളില്‍ 3 ാംമനാണ്.
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
This website uses cookies.