
സ്വന്തം ലേഖകൻ
കൊച്ചി: സാർവത്രികസഭയിൽ എന്നപോലെ കേരള സഭയും പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്നും യഥാർത്ഥ അനുതാപവും ദൈവത്തിലുള്ള വിശ്വാസവും ഉണ്ടെങ്കിൽ ഏതു പ്രതിസന്ധിയും പരിഹരിക്കാൻ കഴിയുമെന്നും കെ.സി.ബി.സി. പ്രസിഡന്റ് ഡോ.സൂസപാക്യം. സമര്‍പ്പിത സമൂഹങ്ങളുടെ മേജര്‍ സുപ്പീരിയര്‍മാരുടെയും, കെ.സി.ബി.സി.യുടെയും സംയുക്തയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിസന്ധികൾ പരാജയത്തിലേക്കുള്ള പാതകളല്ലെന്നും, ക്രിസ്തു വാഗ്ദാനം ചെയ്യുന്ന ദൈവരാജ്യം എന്ന സാധ്യതയിലേക്ക് ഒരുവന് പ്രവേശിക്കാനുള്ള മാർഗ്ഗം അനുതാപവും വിശ്വാസവുമാണെന്നും, അനുതാപവും വിശ്വാസവും ഉണ്ടെങ്കിൽ പുതിയ മനുഷ്യരാകാനും പുതിയ സാധ്യതകൾ കണ്ടെത്താനും കഴിയുമെന്നും, അങ്ങനെ അവർ ദൈവരാജ്യം എന്ന ദൈവമക്കളുടെ കൂട്ടായ്മയും ദൈവീക സാന്നിധ്യവും വീണ്ടും കണ്ടെത്തുമെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു.
ഡോ.യൂഹനോൻ മാർ ക്രിസോസ്റ്റം അധ്യക്ഷനായിരുന്ന ഉദ്ഘാടന സമ്മേളനത്തിൽ ആർച്ച്ബിഷപ്പ് തോമസ് മേനാംപറമ്പിൽ ‘പ്രേഷിതത്വം ക്രൈസ്തവ വിശ്വാസത്തിന്റെ കേന്ദ്രം’ എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചു. മാർ റാഫേൽ തട്ടിൽ, മാർ തോമസ് തറയിൽ, സിസ്റ്റർ സിബി സി.എം.സി. എന്നിവർ പ്രസംഗിച്ചു.
പി.ഓ.സി.യില്‍ ഇന്നലെ ആരംഭിച്ച കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ വര്‍ഷകാല സമ്മേളനം ആറിന് സമാപിക്കും. കേരളത്തിലെ എല്ലാ കത്തോലിക്കാ രൂപതകളുടെയും മെത്രാന്‍മാര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
ഈ സമ്മേളനത്തിൽ യോഗാപരിശീലനവും ക്രൈസ്തവ സമീപനങ്ങളും, കേരളത്തില്‍ വളര്‍ന്നുവരുന്ന തീവ്രവാദ ഭീഷണിയും സഭയിലെ ആനുകാലിക പ്രശ്‌നങ്ങളും, കുട്ടികളുടെയും ദുര്‍ബലരുടെയും സുരക്ഷിതത്വം, ഓഖി ദുരിതാശ്വാസപുനരധിവാസപ്രവര്‍ത്തനങ്ങളുടെ അവലോകനം, പ്രളയ പുന:രധിവാസവും പുനര്‍നിര്‍മാണവും തുടങ്ങി സഭയും സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സ്വീകരിക്കേണ്ട നിലപാടുകളെയും നടപടികളെയും സംബന്ധിച്ചും ചര്‍ച്ച ചെയ്യും.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.