
ജോസ് മാർട്ടിൻ
കൊരട്ടി: വരാപ്പുഴ അതിരൂപതയിലെ കൊരട്ടി അമലോത്ഭവ മാതാ ദേവാലയത്തിൽ ജൂൺ രണ്ടിന് നടന്ന ദിവ്യകാരുണ്യ തിരുനാൾ ഏറെ വ്യത്യസ്തമായി. കൊടിതോരണങ്ങളും മറ്റ് അലങ്കാര വസ്തുക്കളും ഒഴിവാക്കി ‘ആയിരം കിലോ മുന്തിരി’ കൊണ്ട് അലങ്കരിച്ച പന്തലിലൂടെയുള്ള ദിവ്യകാരുണ്യ പ്രദക്ഷിണം വ്യത്യസ്ത അനുഭവമായിരുന്നുവെന്ന് വിശ്വാസികൾ.
പള്ളിയിലെ ‘സ്നേഹ സമൂഹ കൂട്ടായ്മ’കളിലൂടെയാണ് ദിവ്യകാരുണ്യ പ്രദക്ഷിണത്തിനായുള്ള മുന്തിരി പന്തലൊരുക്കിയത്. സ്നേഹ സമൂഹ കൂട്ടായ്മകൾക്ക് വീതിച്ചു നൽകിയ മുന്തിരി കുലകൾ കൊണ്ട് ഇടവക ജനം തങ്ങളുടെ ദിവ്യകാരുണ്യ നാഥനെ വരവേൽക്കാനുള്ള പന്തലൊരുക്കുകയായിരുന്നു.
ജൂൺ രണ്ടിനു രാവിലെ 10.45-ന് നടന്ന സമൂഹ ദിവ്യബലിയിൽ ഫാ.ജോസഫ് പള്ളി പറമ്പിൽ മുഖ്യകാർമ്മികത്വം വഹിച്ചു. തുടർന്ന്, മുന്തിരി പന്തലിൽലൂടെ ദിവ്യകാരുണ്യ പ്രദിക്ഷണവും. വികാരി ഫാ.ബിജു തട്ടാശ്ശേരി, ഫാ.മിഥുൻ ചെമ്മനത്തു എന്നിവർ നേതൃത്വം നൽകി.
ആഘോഷങ്ങൾക്ക് ശേഷം ഇടവക അംഗങ്ങൾക്ക് തന്നെ തുച്ഛമായ വിലക്ക് കിറ്റുകളിലാക്കി മുന്തിരി വിതരണം ചെയ്തു. കഴിഞ്ഞവർഷം വാഴക്കുലകളും പച്ചക്കറികളും കൊണ്ട് അലങ്കരിച്ച പന്തലിലായിരുന്നു ദിവ്യകാരുണ്യ പ്രദക്ഷിണം.
ഇത്തരത്തിൽ വിഭവങ്ങൾ കൊണ്ട് പന്തലൊരുക്കി ധൂർത്ത് നടത്തുന്നു എന്ന് പറയുന്നവർക്ക് ഇവടവകയിലെ വിശ്വാസികളുടെ മറുപടി ഇങ്ങനെ: ‘പടക്കം പൊട്ടിച്ചും, പ്ലാസ്റ്റിക് തോരണങ്ങൾകൊണ്ട് പരിസ്ഥിതിയെ മലിനമാക്കുന്നതിലും നൂറുമടങ്ങ് ഉപയോഗപ്രദവും, നല്ലതുമാണ് മുന്തിരികൊണ്ട് കെട്ടിയ പന്തൽ. പ്രത്യേകിച്ച് ദിവ്യകാരുണ്യ പ്രദിക്ഷണത്തിലൂടെ മുന്തിരികൾ ആശീർവദിക്കപ്പെടുകയും, വിശ്വാസികൾക്ക് അവ ലഭ്യമാകുന്നതിലൂടെ അതിന്റെ ശോഭ വർധിക്കുകയും ചെയ്യുന്നു’.
മുൻകാലങ്ങളിലും താൻ സേവനം ചെയ്തിരുന്ന ഇടവകകളിൽ ഇത് പോലെ തികച്ചും പ്രകൃതിദത്തമായ വിഭവങ്ങൾ കൊണ്ട് പന്തൽ അലങ്കരിച്ചിട്ടുണ്ടെന്നും, വിശ്വാസി സമൂഹം വളരെ ഹൃദ്യതയോടെ അവയൊക്കെയും സ്വീകരിക്കുകയും, ദിവ്യകാരുണ്യ പ്രദക്ഷിണത്തിൽ വളരെ യോഗ്യതയോടെ പങ്കെടുത്തിരുന്നുവെന്നും ഫാ.ബിജു കാത്തലിക് വോക്സിനോട് പറഞ്ഞു.
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.