
ജോസ് മാർട്ടിൻ
കൊരട്ടി: വരാപ്പുഴ അതിരൂപതയിലെ കൊരട്ടി അമലോത്ഭവ മാതാ ദേവാലയത്തിൽ ജൂൺ രണ്ടിന് നടന്ന ദിവ്യകാരുണ്യ തിരുനാൾ ഏറെ വ്യത്യസ്തമായി. കൊടിതോരണങ്ങളും മറ്റ് അലങ്കാര വസ്തുക്കളും ഒഴിവാക്കി ‘ആയിരം കിലോ മുന്തിരി’ കൊണ്ട് അലങ്കരിച്ച പന്തലിലൂടെയുള്ള ദിവ്യകാരുണ്യ പ്രദക്ഷിണം വ്യത്യസ്ത അനുഭവമായിരുന്നുവെന്ന് വിശ്വാസികൾ.
പള്ളിയിലെ ‘സ്നേഹ സമൂഹ കൂട്ടായ്മ’കളിലൂടെയാണ് ദിവ്യകാരുണ്യ പ്രദക്ഷിണത്തിനായുള്ള മുന്തിരി പന്തലൊരുക്കിയത്. സ്നേഹ സമൂഹ കൂട്ടായ്മകൾക്ക് വീതിച്ചു നൽകിയ മുന്തിരി കുലകൾ കൊണ്ട് ഇടവക ജനം തങ്ങളുടെ ദിവ്യകാരുണ്യ നാഥനെ വരവേൽക്കാനുള്ള പന്തലൊരുക്കുകയായിരുന്നു.
ജൂൺ രണ്ടിനു രാവിലെ 10.45-ന് നടന്ന സമൂഹ ദിവ്യബലിയിൽ ഫാ.ജോസഫ് പള്ളി പറമ്പിൽ മുഖ്യകാർമ്മികത്വം വഹിച്ചു. തുടർന്ന്, മുന്തിരി പന്തലിൽലൂടെ ദിവ്യകാരുണ്യ പ്രദിക്ഷണവും. വികാരി ഫാ.ബിജു തട്ടാശ്ശേരി, ഫാ.മിഥുൻ ചെമ്മനത്തു എന്നിവർ നേതൃത്വം നൽകി.
ആഘോഷങ്ങൾക്ക് ശേഷം ഇടവക അംഗങ്ങൾക്ക് തന്നെ തുച്ഛമായ വിലക്ക് കിറ്റുകളിലാക്കി മുന്തിരി വിതരണം ചെയ്തു. കഴിഞ്ഞവർഷം വാഴക്കുലകളും പച്ചക്കറികളും കൊണ്ട് അലങ്കരിച്ച പന്തലിലായിരുന്നു ദിവ്യകാരുണ്യ പ്രദക്ഷിണം.
ഇത്തരത്തിൽ വിഭവങ്ങൾ കൊണ്ട് പന്തലൊരുക്കി ധൂർത്ത് നടത്തുന്നു എന്ന് പറയുന്നവർക്ക് ഇവടവകയിലെ വിശ്വാസികളുടെ മറുപടി ഇങ്ങനെ: ‘പടക്കം പൊട്ടിച്ചും, പ്ലാസ്റ്റിക് തോരണങ്ങൾകൊണ്ട് പരിസ്ഥിതിയെ മലിനമാക്കുന്നതിലും നൂറുമടങ്ങ് ഉപയോഗപ്രദവും, നല്ലതുമാണ് മുന്തിരികൊണ്ട് കെട്ടിയ പന്തൽ. പ്രത്യേകിച്ച് ദിവ്യകാരുണ്യ പ്രദിക്ഷണത്തിലൂടെ മുന്തിരികൾ ആശീർവദിക്കപ്പെടുകയും, വിശ്വാസികൾക്ക് അവ ലഭ്യമാകുന്നതിലൂടെ അതിന്റെ ശോഭ വർധിക്കുകയും ചെയ്യുന്നു’.
മുൻകാലങ്ങളിലും താൻ സേവനം ചെയ്തിരുന്ന ഇടവകകളിൽ ഇത് പോലെ തികച്ചും പ്രകൃതിദത്തമായ വിഭവങ്ങൾ കൊണ്ട് പന്തൽ അലങ്കരിച്ചിട്ടുണ്ടെന്നും, വിശ്വാസി സമൂഹം വളരെ ഹൃദ്യതയോടെ അവയൊക്കെയും സ്വീകരിക്കുകയും, ദിവ്യകാരുണ്യ പ്രദക്ഷിണത്തിൽ വളരെ യോഗ്യതയോടെ പങ്കെടുത്തിരുന്നുവെന്നും ഫാ.ബിജു കാത്തലിക് വോക്സിനോട് പറഞ്ഞു.
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
This website uses cookies.