
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: മുതിയാവിള വലിയച്ചന്‍ എന്നറിയപ്പെടുന്ന ദൈവദാസന്‍ അദെയോദാത്തസ് ഒസിഡി യുടെ നാമകരണ നടപടികള്‍ക്ക് മുന്നോടിയായിട്ടുളള ഹിസ്റ്റൊറിക് കമ്മിഷന്റെ റിപ്പോര്‍ട്ട് ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവലിന് സമര്‍പ്പിച്ചു. ഒന്നര വര്‍ഷമായി നടത്തി വന്ന പഠനങ്ങളുടെയും, അദെയോദാത്തൂസ് അച്ചന്‍ എഴുതിയ കത്തുകളുടെയും, അജപാലന ശുശ്രൂഷ മണ്ഡലങ്ങളിലെ പ്രവര്‍ത്തനങ്ങളുടെയും അടിസ്ഥാനത്തിലാണ് നാമകരണ നടപടികളുടെ മുന്നോടിയായുളള ഹിസ്റ്റൊറിക് കമ്മിഷന്റെ ഈ റിപ്പോര്‍ട്ട്.
ഹിസ്റ്റൊറിക് കമ്മിഷന്റെ റിപ്പോര്‍ട്ട് നാമരണ നടപടികള്‍ക്ക് പ്രചോദനമാവുമെന്ന് ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവല്‍ പറഞ്ഞു. 40 വര്‍ഷത്തോളം ഇന്ത്യയില്‍ ജീവിക്കുകയും അതില്‍ 20 വര്‍ഷക്കാലം നെയ്യാറ്റിന്‍കര രൂപതയിൽ കാട്ടാക്കട ഫൊറോനയിലെ മുതിയാവിള കേന്ദ്രമാക്കികൊണ്ട് പ്രവര്‍ത്തിച്ച അദെയോദാത്തൂസച്ചന്‍ ചങ്ങനാശേരി അതിരൂപതയുടെ മായം അമ്പൂരി പ്രദേശങ്ങളിലും സുവിശേഷ വെളിച്ചം എത്തിച്ചു. 1968 ഒക്ടോബര്‍ 20 ന് മുതിയാവിളയില്‍ വച്ച് നിര്യാതനായ ദൈവദാസന്‍ ഫാ.അദെയോദാത്തൂസിന്റെ മൃതശരീരം വഴുതക്കാട് കാര്‍മ്മല്‍ഹില്‍ ആശ്രമ ദേവാലയത്തിലാണ് സംസ്കരിച്ചിരിക്കുന്നത്.
ഹിസ്റ്റൊറിക് കമ്മിഷന്റെ ചെയര്‍മാന്‍ മോണ്‍.ജി ക്രിസ്തുദാസിന്റെ നേതൃത്വത്തില്‍ 5 അംഗസംഘമാണ് റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിച്ചത്. രൂപതാ ചാന്‍സിലര്‍ ഡോ.ജോസ് റാഫേല്‍, മോണ്‍.വിന്‍സെന്‍റ് കെ.പീറ്റര്‍, ഹിസ്റ്റൊറിക് കമ്മിഷന്‍ സെക്രട്ടറി ഡോ.അലോഷ്യസ് സത്യനേശന്‍, ഫാ.വില്‍ഫ്രഡ് മിരാന്‍ഡ ഒസിഡി, പി.ദേവാദാസ്, നമകരണനടപടികളുടെ വൈസ് പ്രോസ്റ്റുലേറ്റര്‍ ഡോ.കുര്യന്‍ അലുങ്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group
പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
This website uses cookies.