
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: മുതിയാവിള വലിയച്ചന്‍ എന്നറിയപ്പെടുന്ന ദൈവദാസന്‍ അദെയോദാത്തസ് ഒസിഡി യുടെ നാമകരണ നടപടികള്‍ക്ക് മുന്നോടിയായിട്ടുളള ഹിസ്റ്റൊറിക് കമ്മിഷന്റെ റിപ്പോര്‍ട്ട് ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവലിന് സമര്‍പ്പിച്ചു. ഒന്നര വര്‍ഷമായി നടത്തി വന്ന പഠനങ്ങളുടെയും, അദെയോദാത്തൂസ് അച്ചന്‍ എഴുതിയ കത്തുകളുടെയും, അജപാലന ശുശ്രൂഷ മണ്ഡലങ്ങളിലെ പ്രവര്‍ത്തനങ്ങളുടെയും അടിസ്ഥാനത്തിലാണ് നാമകരണ നടപടികളുടെ മുന്നോടിയായുളള ഹിസ്റ്റൊറിക് കമ്മിഷന്റെ ഈ റിപ്പോര്‍ട്ട്.
ഹിസ്റ്റൊറിക് കമ്മിഷന്റെ റിപ്പോര്‍ട്ട് നാമരണ നടപടികള്‍ക്ക് പ്രചോദനമാവുമെന്ന് ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവല്‍ പറഞ്ഞു. 40 വര്‍ഷത്തോളം ഇന്ത്യയില്‍ ജീവിക്കുകയും അതില്‍ 20 വര്‍ഷക്കാലം നെയ്യാറ്റിന്‍കര രൂപതയിൽ കാട്ടാക്കട ഫൊറോനയിലെ മുതിയാവിള കേന്ദ്രമാക്കികൊണ്ട് പ്രവര്‍ത്തിച്ച അദെയോദാത്തൂസച്ചന്‍ ചങ്ങനാശേരി അതിരൂപതയുടെ മായം അമ്പൂരി പ്രദേശങ്ങളിലും സുവിശേഷ വെളിച്ചം എത്തിച്ചു. 1968 ഒക്ടോബര്‍ 20 ന് മുതിയാവിളയില്‍ വച്ച് നിര്യാതനായ ദൈവദാസന്‍ ഫാ.അദെയോദാത്തൂസിന്റെ മൃതശരീരം വഴുതക്കാട് കാര്‍മ്മല്‍ഹില്‍ ആശ്രമ ദേവാലയത്തിലാണ് സംസ്കരിച്ചിരിക്കുന്നത്.
ഹിസ്റ്റൊറിക് കമ്മിഷന്റെ ചെയര്‍മാന്‍ മോണ്‍.ജി ക്രിസ്തുദാസിന്റെ നേതൃത്വത്തില്‍ 5 അംഗസംഘമാണ് റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിച്ചത്. രൂപതാ ചാന്‍സിലര്‍ ഡോ.ജോസ് റാഫേല്‍, മോണ്‍.വിന്‍സെന്‍റ് കെ.പീറ്റര്‍, ഹിസ്റ്റൊറിക് കമ്മിഷന്‍ സെക്രട്ടറി ഡോ.അലോഷ്യസ് സത്യനേശന്‍, ഫാ.വില്‍ഫ്രഡ് മിരാന്‍ഡ ഒസിഡി, പി.ദേവാദാസ്, നമകരണനടപടികളുടെ വൈസ് പ്രോസ്റ്റുലേറ്റര്‍ ഡോ.കുര്യന്‍ അലുങ്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
This website uses cookies.