
അനിൽ ജോസഫ്
തിരുവനന്തപുരം: മുതിയാവിള വലിയച്ചന്‍ എന്നറിയപ്പെടുന്ന ദൈവദാസന്‍ അദെയോദാത്തൂസ് വിശുദ്ധിയും ചൈതന്യവും തുളുമ്പി നിന്ന വൈദിക ശ്രേഷ്ടനെന്ന് നെയ്യാറ്റിന്‍കര രൂപത ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവല്‍. വഴുതക്കാട് കാര്‍മ്മല്‍ഗിരി ആശ്രമ ദേവലയത്തില്‍ ദൈവദാസൻ അദെയോദാത്തൂസിന്‍റെ 52ാം അനുസ്മരണ ദിനത്തില്‍ പൊന്തിഫിക്കല്‍ ദിവ്യബലി മദ്ധ്യേ വചന സന്ദേശം നല്‍കുകയായിരുന്നു ബിഷപ്. പ്രേക്ഷിത പ്രവര്‍ത്തനങ്ങള്‍ക്കിടെ ദൈവദാസന്‍ അദെയോദാത്തൂസ് ഒരു മിഷന്‍ ഞായര്‍ ദിനത്തിലാണ് മരണമടഞ്ഞത് അതിനാല്‍ തന്നെ മിഷണറികള്‍ക്ക് വലിയ പ്രചോദനമാണ് ദൈവദാസന്‍ നല്‍കുന്നതെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു.
കര്‍മ്മലീത്ത സഭയുടെ മലബാര്‍ പ്രൊവിന്‍ഷ്യല്‍ ഫാ.ജേക്കബ് ഏറ്റുമാനൂര്‍ക്കാരന്‍, നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ്, വഴുതക്കാട് കാര്‍മ്മഗിരി ആശ്രമം പ്രെയോര്‍ പീറ്റര്‍ ചാക്യാത്ത്, ഫാ.കുര്യന്‍ ആലുങ്കല്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികരായി.
കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ച് ചുരുക്കം വിശ്വാസികളുടെ സാനിധ്യത്തിലായിരുന്നു അനുസ്മര ചടങ്ങുകള്‍. പൊന്തിഫിക്കല്‍ ദിവ്യബലിയെ തുടര്‍ന്ന് ദൈവദാസന്‍ അദെയോദാത്തൂസിന്‍റെ കബറിടത്തില്‍ നടന്ന പ്രാര്‍ത്ഥനയ്ക്ക് ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവല്‍ നേതൃത്വം നല്‍കി.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.