
അനിൽ ജോസഫ്
തിരുവനന്തപുരം: മുതിയാവിള വലിയച്ചന്‍ എന്നറിയപ്പെടുന്ന ദൈവദാസന്‍ അദെയോദാത്തൂസ് വിശുദ്ധിയും ചൈതന്യവും തുളുമ്പി നിന്ന വൈദിക ശ്രേഷ്ടനെന്ന് നെയ്യാറ്റിന്‍കര രൂപത ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവല്‍. വഴുതക്കാട് കാര്‍മ്മല്‍ഗിരി ആശ്രമ ദേവലയത്തില്‍ ദൈവദാസൻ അദെയോദാത്തൂസിന്‍റെ 52ാം അനുസ്മരണ ദിനത്തില്‍ പൊന്തിഫിക്കല്‍ ദിവ്യബലി മദ്ധ്യേ വചന സന്ദേശം നല്‍കുകയായിരുന്നു ബിഷപ്. പ്രേക്ഷിത പ്രവര്‍ത്തനങ്ങള്‍ക്കിടെ ദൈവദാസന്‍ അദെയോദാത്തൂസ് ഒരു മിഷന്‍ ഞായര്‍ ദിനത്തിലാണ് മരണമടഞ്ഞത് അതിനാല്‍ തന്നെ മിഷണറികള്‍ക്ക് വലിയ പ്രചോദനമാണ് ദൈവദാസന്‍ നല്‍കുന്നതെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു.
കര്‍മ്മലീത്ത സഭയുടെ മലബാര്‍ പ്രൊവിന്‍ഷ്യല്‍ ഫാ.ജേക്കബ് ഏറ്റുമാനൂര്‍ക്കാരന്‍, നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ്, വഴുതക്കാട് കാര്‍മ്മഗിരി ആശ്രമം പ്രെയോര്‍ പീറ്റര്‍ ചാക്യാത്ത്, ഫാ.കുര്യന്‍ ആലുങ്കല്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികരായി.
കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ച് ചുരുക്കം വിശ്വാസികളുടെ സാനിധ്യത്തിലായിരുന്നു അനുസ്മര ചടങ്ങുകള്‍. പൊന്തിഫിക്കല്‍ ദിവ്യബലിയെ തുടര്‍ന്ന് ദൈവദാസന്‍ അദെയോദാത്തൂസിന്‍റെ കബറിടത്തില്‍ നടന്ന പ്രാര്‍ത്ഥനയ്ക്ക് ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവല്‍ നേതൃത്വം നല്‍കി.
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.