
അർച്ചന കണ്ണറവിള
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര കത്തീഡ്രൽ ഇടവകയിലെ വിശുദ്ധ കുരിശിന്റെ ബി.സി.സി.യൂണിറ്റ്
കാരുണ്യ പ്രവർത്തിയുടേതടക്കം പുത്തൻ മാതൃകയോടെ നെയ്യാറ്റിൻകര രൂപതയിൽ പ്രവർത്തന നിരതം. അനാഥാലയ സന്ദർശനവും, ആശുപത്രി സന്ദർശനവും കൂടാതെ പരിശുദ്ധ പിതാവിന്റെ പരിസ്ഥിതിയെക്കുറിച്ചുള്ള “ലൗ ദാത്തെ സീ” എന്ന പ്രബോധനത്തെ ഉൾക്കൊണ്ടുകൊണ്ട് പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമാകാനും വി.കുരിശിന്റെ ബി.സി.സി.യൂണിറ്റ് ശ്രമിക്കുന്നു.
ബി.സി.സി. യൂണിറ്റ് ലീഡർ ശ്രീ.സന്തോഷിന്റെ നേതൃത്വത്തിൽ മണ്ണടിക്കോണം അനാഥാലയവും, നെയ്യാറ്റിൻകര ഗവണ്മെന്റ് ആശുപത്രിയും സന്ദർശിക്കുകയും, അന്തേവാസികൾക്ക് ഉച്ചഭക്ഷണം നൽകുകയും അവരോടൊപ്പം അല്പസമയം ചെലവഴിക്കുകയും ചെയ്തു.
പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ഓരോ വൃക്ഷ തൈ വീതം യൂണിറ്റിലെ എല്ലാ കുടുംബങ്ങൾക്കും നൽകി. കൂടാതെ, വിദ്യാഭ്യാസവർഷാചരണത്തിന്റെ ഭാഗമായി യൂണിറ്റ് തല പഠനോത്സവവും, വിദ്യാഭ്യാസ സെമിനാറും സംഘടിപ്പിച്ചു. അതുപോലെതന്നെ, എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്തു.
കത്തീഡ്രൽ വികാരി ഫാ.അൽഫോൻസ് ലിഗോരിയുടെ നിർദേശങ്ങൾ അനുസരിച്ച്, സഹവികാരി ഫാ.ജെറിനാണ് വിശുദ്ധ കുരിശിന്റെ ബി.സി.സി.യൂണിറ്റിന്റെ പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിച്ചതെന്ന് യൂണിറ്റ് ലീഡർ ശ്രീ.സന്തോഷ് പറഞ്ഞു.
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
ജോസ് മാർട്ടിൻ ബെംഗളുരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ.ആന്റണി…
ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ പ്രകാശം: ദൈവത്തിന്റെ ഏറ്റവും സുന്ദരമായ നിർവചനങ്ങളിൽ ഒന്ന് (1യോഹ1:5). പക്ഷേ ഇന്നത്തെ സുവിശേഷഭാഗം വേറൊരു കാഴ്ചപ്പാടാണ്…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. കേരള കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ നാലാം ഞായർ "ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു മലയിലേക്കു കയറി". തന്നെ അനുഗമിക്കുന്നവരുടെ വേദന, കണ്ണുനീർ, അവർ അനുഭവിച്ച അനീതികൾ,…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. വിജയപുരം രൂപതാ കോർപ്പറേറ്റ്…
This website uses cookies.