
ശശികുമാർ, നിഡ്സ്
നെയ്യാറ്റിൻകര: “വിത്തും അന്നവും” പദ്ധതിയുമായി നെയ്യാറ്റിൻകര രൂപതയുടെ പുത്തൻ ചുവട് വെയ്പ്പ്. നെയ്യാറ്റിൻകര ഇന്റഗ്രൽ ഡവലപ്മെന്റ് സൊസൈറ്റി (NIDS) യുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി നിഡ്‌സിന്റെ കീഴിലുള്ള കാർഷിക വികസന കമ്മിഷന്റെ നേതൃത്വത്തിൽ ചിങ്ങം 1 ‘കർഷക ദിനാചരണം 2020’ (ആഗസ്റ്റ് 17) NIDS ഓഫീസിൽ സംഘടിപ്പിച്ചു. കർഷക ദിനാചരണത്തിന്റെ ഭാഗമായി കർഷകരെ ആദരിക്കുകയുണ്ടായി. ഇന്നേ ദിവസം Seed Bank ഉദ്ഘാടനവും, കാർഷിക വികസന കമ്മിഷന്റെ ഔദ്യോഗിക ലോഗോ പ്രകാശനവും നിർവഹിക്കപ്പെട്ടു.
‘ജൈവ പച്ചക്കറി കൃഷി അന്നമാക്കുക’ എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായി NlDS നേതൃത്വം കൊടുക്കുന്ന “വിത്തും അന്നവും” എന്ന പദ്ധതിയ്ക് തുടക്കം കുറിച്ചുകൊണ്ടാണ് “Seed Bank” ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചത്. “എന്റെ ഭവനം കൃഷി സമൃദ്ധം”എന്ന ആപ്തവാക്യമാണ് പദ്ധതിയ്ക്ക് നൽകിയിരിക്കുന്നതെന്ന് NlDS ഡയറക്ടർ പറഞ്ഞു. പദ്ധതിയുടെ ഉത്ഘാടനം മോൺ.ജി.ക്രിസ്തുദാസ് ഡയറക്ടർ ഫാ.രാഹുൽ ബി.ആന്റോയ്ക്ക് 5 ഇനം വിത്തും 5 ഇനം ഔഷധസസ്യങ്ങൾ 5 ഇനം പച്ചക്കറിതൈ എന്നിവ നൽകി ഉത്ഘാടനം നിർവ്വഹിച്ചു.
കർഷകരിൽ നിന്നും ഗുണമേന്മയുള്ള വിത്തും തൈയും ശേഖരിക്കുകയും, വിഷരഹിത പച്ചക്കറി കൃഷി പ്രാത്സാഹിപ്പിക്കുന്നതിനു വേണ്ടി രൂപതയിലെ എല്ലാ നിഡ്സ് യൂണിറ്റിലെ കുടുംബങ്ങൾക്കും, കർഷക ക്ലബ് അംഗങ്ങൾക്കും, സ്വയം സഹായ സംഘാംഗങ്ങൾക്കും Seed Bank വഴി വിത്തുകൾ വിതരണം ചെയ്യുന്നതാണ്. തുടർന്ന്, കാർഷിക വികസന കമ്മിഷന്റെ ഔദ്യോഗിക ലോഗോയുടെ പ്രകാശനവും മോൺ.ജി.ക്രിസ്തുദാസ് നിർവഹിച്ചു.
നിഡ്സ് ഡയറക്ടർ ഫാ.രാഹുൽ ബി.ആന്റോ അദ്ധ്യക്ഷത വഹിച്ച യോഗം രൂപത വികാരി ജനറൽ മോൺ.ജി ക്രിസ്തുദാസ് ഉത്ഘാടനം ചെയ്തു. കമ്മിഷൻ സെക്രട്ടറി ഫാ. ഡെന്നിസ് മണ്ണൂർ മുഖ്യ പ്രഭാക്ഷണവും കമ്മിഷൻ സെക്രട്ടറി ശ്രീ.ദേവദാസ്, അഗ്രികൾച്ചർ ആനിമേറ്റർ ശ്രീ.വത്സല ബാബു, ശ്രീമതി അൽഫോൻസ അന്റിൽസ്, നെയ്യാറ്റിൻകര മേഖല ആനിമേറ്റർ ശ്രീമതി ബീനകുമാരി എന്നിവർ ആശംസകൾ അർപ്പിച്ചും സംസാരിച്ചു.
പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
This website uses cookies.