
അനില്‍ ജോസഫ്
അരുവിക്കര: അരുവിക്കര ഇടവക അംഗമായ ഡീക്കൻ അലക്സ് സൈമൺ നെയ്യാറ്റിൻകര രൂപതാ മെത്രാൻ അഭിവന്ദ്യ വിൻസെന്റ് സാമുവൽ പിതാവിൽ നിന്ന് വൈദികപട്ടം സ്വികരിച്ചു.
ശ്രീ. സൈമണിന്റെയും ശ്രീമതി ജെംസിയുടെയും മൂന്നാമത്തെ മകനായി 04. 07. 1990-ൽ അരുവിക്കരയിൽ ജനനം.
06. 06. 2005-ൽ പേയാട് സെന്റ് ഫ്രാൻസിസ് സെമിനാരിയിൽ വൈദിക പരിശീലനം ആരംഭിച്ചു. പ്ലസ് ടു പഠനവും ഒന്നാം വർഷ ഡിഗ്രി പഠനവും പൂർത്തിയാക്കിയ ശേഷം ഡിഗ്രി പഠനം പൊങ്ങുംമൂടിലെ സെന്റ് വിൻസെന്റ് സെമിനാരിയിൽ പൂർത്തിയാക്കി.
തുടർ പഠനങ്ങളായ ഫിലോസഫി 2011-2013 കാലഘട്ടത്തിൽ ബാംഗ്ലൂർ സെന്റ് പീറ്റെഴ്സ് പൊന്തിഫിക്കൽ സെമിനാരിയിലും ദൈവശാസ്ത്ര പഠനം 2014-2018 കാലഘട്ടത്തിൽ ആലുവ സെൻറ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിലും പൂർത്തിയാക്കി.
ഫിലോസഫി പഠന ശേഷമുള്ള റീജൻസി കാലഘട്ടം രൂപതയുടെ പ്രീസ്റ്റ് ഹോമിലും വെള്ളനാട് ബോയ്സ് ഹോമിലുമായി പൂർത്തിയാക്കി. 30. 03. 2015-ൽ വൈദിക വസ്ത്രവും 22. 04. 2017-ൽ ഡീക്കൻ പട്ടവും സ്വികരിച്ചു. ഡീക്കൻപട്ടകാലയളവിൽ വ്‌ളാത്താങ്കര സ്വര്‍ഗ്ഗാരോപിത മാതാ ദേവാലയത്തിലും ഉച്ചക്കട വിശുദ്ധ ആവിലായിലെ അമ്മ ത്രേസ്യ ദേവാലയത്തിലും പൂർത്തി യാക്കി.
ഇന്നലെ (26. 01. 2018-) രാവിലെ 10 മണിക്ക് അഭിവദ്യ വിൻസെന്റ് സാമുവൽ പിതാവിന്റെ കൈവയപ് ശുശ്രുഷയിലൂടെ വൈദിക പട്ടം സ്വികരിച്ചു. ഇടവക വികാരി ഫാ. ക്ലീറ്റസ് പൂജാവസ്ത്രം അണിയിച്ചു
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
This website uses cookies.