
ബാലരാമപുരം: തെക്കിന്റെ കൊച്ചുപാദുവയെന്ന് അറിയപ്പെടുന്ന നെയ്യാറ്റിൻകര രൂപതയിലെ പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ കമുകിന്‍കോട് അന്തോണീസ് ദേവാലയ തിരുനാളിന് ഭക്‌തി സാന്ദ്രമായ തുടക്കം .
ഇന്ന് രാവിലെ 7.30-ന് നടന്ന തീർത്ഥാടന ആരംഭ പൊന്തിഫിക്കൽ ദിവ്യബലിക്ക് നെയ്യാറ്റിൻകര രൂപതാ ബിഷപ് ഡോ. വിൻസെന്റ് സാമുവൽ മുഖ്യകാർമ്മികത്വം വഹിച്ചു. നെയ്യാറ്റിന്‍കര റീജിയന്‍ കോ ഓഡിനേറ്റര്‍ മോണ്‍. വി പി ജോസ് , ഫാ.വി എല്‍ പോള്‍ ,ഫാ.ഫ്രാന്‍സിസ് സേവ്യര്‍ , ഫാ.മെന്‍വിന്‍ മെന്റസ്, ഫാ. എ എസ് പോള്‍ , ഫാ.വര്‍ഗ്ഗീസ് പുതുപറമ്പില്‍, ഫാ.ബിനു ടി തുടങ്ങിയവര്‍ സഹകാര്‍മ്മികരായി തുടര്‍ന്ന് ബിഷപ് വിശുദ്ധ അന്തോണീസിന്റെ തിരുസ്വരൂപത്തില്‍ കീരീടം ചാര്‍ത്തല്‍ ചടങ്ങ് നിര്‍വ്വഹിച്ചു.
3- മണിക്ക് കൊച്ചുപളളിയിലെ വിശുദ്ധ അന്തോണീസ് ന്റെ തിരുസ്വരൂപം വഹിച്ച് വലിയപളളിയിലേക്ക് തീർത്ഥാടന പ്രയാണം രാത്രി 10-ന് ആഘോഷമായ തിരുനാൾ കൊടിയേറ്റ് ഇടവക വികാരി ഫാ. വൽസലൻ ജോസ് നിർവ്വഹിക്കും.
31- ന് രാത്രി 7 മണിക്ക് നടക്കുന്ന തിരുനാൾ സൗഹൃദ സന്ധ്യ ഫിഷറീസ് തുറമുഖ വകുപ്പ് മന്ത്രി ജെ. മേഴ്‌സികുട്ടിയമ്മ ഉദ്‌ഘാടനം ചെയ്യും. കെ. ആൻസലൻ എം.എൽ.എ. അധ്യക്ഷത വഹിക്കും. തിരുനാൾ ദിനങ്ങളിൽ മോൺ. ജി. ക്രിസ്‌തുദാസ്, മോൺ. വിന്‍സെന്റ് കെ. പീറ്റർ, ഫാ. നെൽസൺ തിരുനിലത്ത്, ഫാ. എസ്. എം. അനിൽകുമാർ, ഫാ. റോബിൻരാജ്, ഫാ. വിക്‌റ്റർ എവരിസ്റ്റസ്, ഫാ. ജോണ്‍ബോസ്‌കോ, ഫാ. കെ.ജെ. വിൻസെന്റ്, റവ.ഡോ. സെൽവരാജൻ ഫാ. ജോസഫ് ബാസ്റ്റ്യൻ, ഫാ. ബിനു.റ്റി, ഫാ. സുരേഷ് ആന്റണി, ഫാ. ഹെന്‍സിലിൻ, ഫാ. ജോസഫ് പെരേര, ഫാ. ആന്‍സലം ജി. സരോജം തുടങ്ങിയവർ നേതൃത്വം നല്‍കും.
9-ന് വൈകിട്ട് 7.30-ന് ഭക്‌തി സാന്ദ്രമായ ദിവ്യകാരുണ്യ പ്രദക്ഷിണം. 10-ന് വൈകിട്ട് 7.00-ന് മോൺ. വി പി ജോസിന്റെ മുഖ്യ കാർമ്മികത്വത്തിൽ സന്ധ്യാ വന്ദനം 10.30-ന് ഭക്‌തി നിർഭരമായ ചപ്രപ്രദക്ഷിണം. 11-ന് നടക്കുന്ന തിരുനാൾ സമാപന ദിവ്യബലിക്ക് നെടുമങ്ങാട് റീജിയന്‍ കോ ഓഡിനേറ്റർ മോൺ. റൂഫസ് പയസ്‌ലിൻ മുഖ്യ കാർമ്മികനാവും, ആലുവ പൊന്തിഫിക്കൽ സെമിനാരി പ്രൊഫ. ഡോ. ഗ്രിഗറി ആർ ബി തിരുനാൾ വചന പ്രഘോഷണം നടത്തും. തുടർന്ന് സ്‌നേഹ വിരുന്ന്.
തീർത്ഥാടന തിരുനാളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്
റവ. ഫാ. വത്സലൻ ജോസ് (ഇടവക വികാരി) 9495304264
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
This website uses cookies.