
സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയുടെ ജൂബിലി ആഘോഷങ്ങളുടെ സമാപനത്തിനു പിന്നാലെ രൂപതയുടെ മൈനർ സെമിനാരിയുടെ ജൂബിലി ആഘോഷങ്ങൾക്കും തുടക്കമായിരിക്കുകയാണ്. പേയാട് സെന്റ് സേവ്യേഴ്സ് സെമിനാരിയിൽ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ തിരുനാൾ ദിനത്തിൽ ബിഷപ്പ് വിൻസെന്റ് സാമുവലിന്റെ നേതൃത്വത്തിൽ അർപ്പിച്ച ആഘോഷമായ ദിവ്യബലിയോടെയാണ് വൈദീക രൂപീകരണത്തിനായുള്ള മൈനർ സെമിനാരിയുടെ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായത്. നെയ്യാറ്റിൻകരയുടെ സാഹചര്യ ചുറ്റുപാടുകളിൽ തദേശീയ വൈദീകരുടെ സാന്നിധ്യത്തിന്റെ ആശ്യകതയും പ്രാധാന്യവും വ്യകതമാക്കുന്നതായിരുന്നു സെമിനാരി രൂപീകരണത്തിന് പ്രഥമ പ്രാധാന്യം കൊടുത്തുകൊണ്ടുള്ള രൂപതയുടെ തീരുമാനവും.
സെമിനാരി രൂപീകരണ ചരിത്രം ഇങ്ങനെ:
1997 ഫെബ്രുവരിയിൽ കൊട്ടിയത്ത്, രൂപതയുടെ ഭാവിശുശ്രൂഷയുടെ ദർശനവും ലക്ഷ്യങ്ങളും വ്യക്തമാക്കുന്നതിനായി വൈദീകരും സന്യസ്തരും അല്മായ പ്രതിനിധികളും ഉൾപ്പെടുന്ന ഒരു ഒത്തുവാസം ചേർന്നു. അവിടെവച്ചാണ് മൈനർ സെമിനാരിയുടെ രൂപീകരണം ഔദ്യോഗികമായി തീരുമാനിക്കപ്പെട്ടത്.
തുടർന്ന്, 1997 നവംബർ 1-ന് നെയ്യാറ്റിൻകര രൂപതയുടെ പ്രഥമ മെത്രാൻ അഭിവന്ദ്യ വിൻസെന്റ് സാമുവൽ പേയാടിലെ ഈഴക്കോട് സ്ഥിതിചെയ്യുന്ന സെന്റ് ഫ്രാൻസിസ് സേവ്യേഴ്‌സ് സെമിനാരിയുടെ ആശീർവാദവും ഉദ്ഘാടനവും നിർവ്വഹിച്ചു. എന്നാൽ, സെമിനാരി കെട്ടിട പണിപൂർത്തിയാകാത്ത സാഹചര്യത്തിൽ 1997-’98 അധ്യയന വർഷത്തിലെ വൈദീകാർത്ഥികളുടെ ആദ്യ ബാച്ച് പാങ്ങോട് കാർമ്മൽ ഹിൽ ആശ്രമത്തിൽ താമസിച്ച് വൈദീക പരിശീലനം ആരംഭിച്ചു.
1998-’99 അധ്യയന വർഷത്തിൽ ജൂനിയറേറ്റ് കോഴ്‌സിലെ വിജയികളായ വിദ്യാർത്ഥികൾക്കായി പ്രീ-ഡിഗ്രി കോഴ്‌സ് ആരംഭിച്ചു. 2000-01 അധ്യയന വർഷത്തിൽ പ്ലസ് ടു (ഹ്യുമാനിറ്റീസ്) സ്ട്രീമും ബിരുദവും (സോഷ്യോളജി) പുതിയ സെമിനാരിയിൽ തന്നെ ആരംഭിച്ചു.
2002 ജൂൺ 10-ന് സെന്റ് ഫ്രാൻസിസ് സേവ്യേഴ്‌സ് സെമിനാരിയിൽ 50 ഓളം വൈദീക വിദ്യാർഥികൾക്ക് താമസിക്കാൻ കഴിയുന്ന ബ്ലോക്ക് എ, ബ്ലോക്ക് ബി കെട്ടിടങ്ങൾ ആശീർവദിക്കപ്പെട്ടു.
സകല മരിച്ച വിശ്വാസികളുടെയും ഓർമ്മദിനം "സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ നിങ്ങള്‍ ദുഃഖിക്കാതിരിക്കാന്‍, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു"…
ജോസ് മാർട്ടിൻ ആരാധനാക്രമവത്സരം അനുസരിച്ചാണ് സാധാരണയായി ഞായറാഴ്‌ച ആചരണം നടന്നുവരുന്നത്. കർത്താവിന്റെ ദിവസമായ ഞായറാഴ്ചകളിൽ പൊതുവെ മറ്റു തിരുനാളുകൾ ആഘോഷിക്കാറില്ല,…
അനിൽ ജോസഫ് വത്തിക്കാൻ സിറ്റി: നവംബര്‍ 27 മുതല്‍ ഡിസംബര്‍ 2 വരെ തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള പോപ്പ് ലിയോ പതിനാലാമന്‍…
അനിൽ ജോസഫ് വത്തിക്കാന്‍ സിറ്റി: ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ലെന്നും സഭയിലെ പരമോന്നത ഭരണം സ്നേഹമാണെന്നും ലിയോ 14-ാമന്‍…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി: 'ക്രിസ്ത്യന്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള'രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പ്രമാണരേഖയായ ഗ്രവിസിമും എദുക്കാത്സിയോണിസ് പ്രസിദ്ധീകരിച്ചതിന്‍റെ അറുപതാം വാര്‍ഷികത്തില്‍ ലിയോ…
ജോസ് മാർട്ടിൻ കൊച്ചി: കൊച്ചി രൂപതയുടെ 36- മത്തെ മെത്രാനായി മോൺ.ആന്റണി കാട്ടിപ്പറമ്പിലിനെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. കൊച്ചി…
This website uses cookies.