
സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര : നെയ്യാറ്റിൻകര രൂപതയിലെ കണ്ണറവിള ഇടവക, ഇടവകയുടെ ഗോൾഡൻ ജൂബിലി ആഘോഷം അവിസ്മരണീയമാക്കിയത് സാധുക്കളായ മൂന്ന് പെൺകുട്ടികളുടെ വിവാഹമെന്ന സ്വപ്നം പൂവണിയിച്ചുകൊണ്ട്. മെയ് 16-ന് രാവിലെ 10 മണിക്ക് മൂന്ന് പെൺകുട്ടികൾക്ക് അവരുടെ കുടുംബങ്ങൾ കണ്ടുപിടിച്ച വരന്മാർ ഇടവകയുടെ ഗോൾഡൻ ജൂബിലിക്ക് ഒത്തുകൂടിയ ജനസഞ്ചയത്തെ സാക്ഷിയാക്കി മിന്നുകെട്ടി.
ഇടവകയുടെ ഗോൾഡൻ ജൂബിലിയോട് അനുബന്ധിച്ച് നടത്തിയ വിവാഹം ദിവ്യബലിക്ക് മോൺ. വി. പി. ജോസ് മുഖ്യകാർമ്മികനായി. നെയ്യാറ്റിൻകര രൂപതാ വികാരിജനറൽ മോൺ. ജി. ക്രിസ്തുദാസ് വിവാഹങ്ങൾ ആശീർവദിച്ചു. റവ. ഫാ. അനിൽകുമാർ എസ്. എം. വചനസന്ദേശം നൽകി. രൂപതാ മൈനർ സെമിനാരി വൈസ് റെക്ടർ റവ. ഡോ. അലോഷ്യസ്, ഇടവക വികാരി റവ. ഫാ. ബിനു റ്റി. എന്നിവർ സഹകാർമികരായി.
തുടർന്ന് നടന്ന അനുമോദന സമ്മേളനം, നെയ്യാറ്റിൻകര നിയോജക മണ്ഡലം എം.എൽ.എ. ശ്രീമാൻ ആൻസലം ഉദ്‌ഘാടനം ചെയ്തു. ഇടവക വികാരി ഫാ. ബിനു റ്റി. അധ്യക്ഷനായിരുന്നു. സമ്മേളനത്തിൽ മോൺ. ജി. ക്രിസ്തുദാസ് അനുഗ്രഹപ്രഭാഷണം നൽകി. മോഹൻദാസ് നവദമ്പദികൾക്ക് സാമ്പത്തിക സഹായം നൽകി അനുമോദിച്ചു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബീനയും കോട്ടുകാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സജിയും ആശംസകൾ അർപ്പിച്ചു. ഇടവക കൗൺസിൽ അംഗങ്ങളായ ശ്രീമാൻ ജി. ബാബു, ശ്രീമാൻ എൽ. സേവ്യർ, ശ്രീമാൻ പ്രഭുല ചന്ദ്രൻ എന്നിവരും ഇടവകയുടെ പേരിൽ ആശംസകളർപ്പിച്ച് സംസാരിച്ചു.
തുടർന്ന്, നെല്ലിമൂട് ആർ.ബി.എം. ഓഡിറ്റോറിയത്തിൽ ഒരുക്കിയ വിവാഹ വിരുന്നു സൽക്കാരത്തോട്കൂടി ഇടവകയുടെ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾക്ക് വിരാമമായി.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.