
സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര : നെയ്യാറ്റിൻകര രൂപതയിലെ കണ്ണറവിള ഇടവക, ഇടവകയുടെ ഗോൾഡൻ ജൂബിലി ആഘോഷം അവിസ്മരണീയമാക്കിയത് സാധുക്കളായ മൂന്ന് പെൺകുട്ടികളുടെ വിവാഹമെന്ന സ്വപ്നം പൂവണിയിച്ചുകൊണ്ട്. മെയ് 16-ന് രാവിലെ 10 മണിക്ക് മൂന്ന് പെൺകുട്ടികൾക്ക് അവരുടെ കുടുംബങ്ങൾ കണ്ടുപിടിച്ച വരന്മാർ ഇടവകയുടെ ഗോൾഡൻ ജൂബിലിക്ക് ഒത്തുകൂടിയ ജനസഞ്ചയത്തെ സാക്ഷിയാക്കി മിന്നുകെട്ടി.
ഇടവകയുടെ ഗോൾഡൻ ജൂബിലിയോട് അനുബന്ധിച്ച് നടത്തിയ വിവാഹം ദിവ്യബലിക്ക് മോൺ. വി. പി. ജോസ് മുഖ്യകാർമ്മികനായി. നെയ്യാറ്റിൻകര രൂപതാ വികാരിജനറൽ മോൺ. ജി. ക്രിസ്തുദാസ് വിവാഹങ്ങൾ ആശീർവദിച്ചു. റവ. ഫാ. അനിൽകുമാർ എസ്. എം. വചനസന്ദേശം നൽകി. രൂപതാ മൈനർ സെമിനാരി വൈസ് റെക്ടർ റവ. ഡോ. അലോഷ്യസ്, ഇടവക വികാരി റവ. ഫാ. ബിനു റ്റി. എന്നിവർ സഹകാർമികരായി.
തുടർന്ന് നടന്ന അനുമോദന സമ്മേളനം, നെയ്യാറ്റിൻകര നിയോജക മണ്ഡലം എം.എൽ.എ. ശ്രീമാൻ ആൻസലം ഉദ്‌ഘാടനം ചെയ്തു. ഇടവക വികാരി ഫാ. ബിനു റ്റി. അധ്യക്ഷനായിരുന്നു. സമ്മേളനത്തിൽ മോൺ. ജി. ക്രിസ്തുദാസ് അനുഗ്രഹപ്രഭാഷണം നൽകി. മോഹൻദാസ് നവദമ്പദികൾക്ക് സാമ്പത്തിക സഹായം നൽകി അനുമോദിച്ചു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബീനയും കോട്ടുകാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സജിയും ആശംസകൾ അർപ്പിച്ചു. ഇടവക കൗൺസിൽ അംഗങ്ങളായ ശ്രീമാൻ ജി. ബാബു, ശ്രീമാൻ എൽ. സേവ്യർ, ശ്രീമാൻ പ്രഭുല ചന്ദ്രൻ എന്നിവരും ഇടവകയുടെ പേരിൽ ആശംസകളർപ്പിച്ച് സംസാരിച്ചു.
തുടർന്ന്, നെല്ലിമൂട് ആർ.ബി.എം. ഓഡിറ്റോറിയത്തിൽ ഒരുക്കിയ വിവാഹ വിരുന്നു സൽക്കാരത്തോട്കൂടി ഇടവകയുടെ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾക്ക് വിരാമമായി.
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.