
ഫാ.ജോയി സാബു വൈ.
പേയാട്: നെയ്യാറ്റിൻകര ലത്തീൻ രൂപതയിലെ പേയാട് സെയിന്റ് സേവ്യഴ്സ് ദേവാലയത്തിലെ തിരുനാളിന് വർണ്ണശബളമായ തിരുനാൾ പതാക പ്രദക്ഷിണത്തോടെയും, തിരുനാൾ പതാക ഉയർത്തലോടെയും ഭക്തിസാന്ദ്രമായി തുടക്കം കുറിച്ചു. നവംബർ 25 -ന് ആരംഭിച്ച തിരുനാൾ ഡിസംബർ 3- ന് അവസാനിക്കും.
ഐക്യത്തിന്റെയും പരസ്പര സഹവർത്തിത്വത്തിന്റെയും അടയാളമായി ഈ പതാക ആകാശത്ത് പാറി പറക്കട്ടെ എന്ന് സന്ദേശം നൽകിക്കൊണ്ട് ഇടവക വികാരി ഫാ. ജോയി സാബു പറഞ്ഞു. തുടർന്ന്, വൈകുന്നേരം ആറ് മണിക്ക് ആരംഭിച്ച തിരുനാൾ പ്രാരംഭ ദിവ്യബലിക്ക് രൂപതയുടെ അജപാലന ശുശ്രുഷ ഡയറക്ടർ റവ.ഡോ. നിക്‌സൺ രാജ് മുഖ്യകാർമികനും തിരുവനന്തപുരം ഐക്കഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസർ ആയ റവ. ഫാ. വർക്കി മേച്ചേരിൽ എസ്.ജെ. വചനസന്ദേശവും നൽകി. അല്മായ ശുശ്രൂഷയും വചനബോധനസമിതിയും ചേർന്നാണ് ആരാധനകൾക്ക് ക്രമീകരണം വഹിച്ചത്.
26 തിങ്കൾ മുതൽ 30 വെള്ളി വരെ കപ്പൂച്ചിൻ വൈദികരുടെ നേതൃത്വത്തിലുള്ള കപ്പൂച്ചിൻ മിഷൻ ധ്യാനം നടത്തപ്പെടുന്നു.
26 മുതൽ 30 വരെയുള്ള ദിനങ്ങളിൽ ദിവ്യബലിയുടെ മുഖ്യകാർമികരായി പൂവാർ ഇടവക വികാരി ഫാ. ഷാബിൻ ലീൻ, നെയ്യാറ്റിൻകര യുവജന ശുശ്രുഷ ഡയറക്ടർ ഫാ. ബിനു, ആനപ്പാറ ഇടവക വികാരി ഫാ. ഷാജി ഡി. സാവിയോ, തിരുവനന്തപുരം അതിരൂപതാ മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ. ദിപക് ആന്റോ, വിശ്വ പ്രകാശ് അസോസിയേറ്റ് ഡയറക്ടർ ഫാ. ജെറോം എന്നിവർ തിരുനാൾ ദിവ്യബലി അർപ്പിക്കുന്നു.
ഡിസംബർ 1 ശനിയാഴ്ച അരുവിക്കര ഇടവക വികാരി റവ. ഫാ. ക്ലീറ്റസിന്റെ മുഖ്യകാർമികത്വത്തിലുള്ള ദിവ്യബലിയിൽ ബാലരാമപുരം ഫൊറോന വികാരി വെരി റവ. ഫാദർ ഷൈജു ദാസ് വചന സന്ദേശം നൽകുന്നു.
രണ്ടാം തീയതി ഞായറാഴ്ച ദിവ്യബലിക്ക് മുഖ്യകാർമികൻ നെയ്യാറ്റിൻകര രൂപത ഫിനാൻസ് ഓഫീസർ ഫാ. സാബു വർഗീസും വചനസന്ദേശം ആഴാകുളം ഐ.വി.ഡി. സെമിനാരി റെക്ടർ ജോണി പുത്തൻവീട്ടിലും നൽകും. അന്നേദിവസം ദിവ്യബലിക്കുശേഷം വിശുദ്ധന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും ക്രമീകരിച്ചിട്ടുണ്ട്.
ഇടവക മധ്യസ്ഥ ദിനമായ ഡിസംബർ മൂന്നിന് മുഖ്യകാർമികനായി തിരുവനന്തപുരം അതിരൂപത ചാൻസിലർ ഡോ. എഡിസൻ ദിവ്യബലിയർപ്പിക്കുന്നു. അന്നേദിവസം വചനസന്ദേശം നൽകുന്നത് ഐ.വി.ഡി. പ്രീഫെക്ട് റവ. ഫാ. ഷിബിൻ ബോസ്‌കോയായിരിക്കും.
തുടർന്ന്, പതാകയിറക്കി സ്നേഹവിരുന്നോടുകൂടി ഈവർഷത്തെ തിരുനാൾ ആഘോഷങ്ങൾക്ക് സമാപനമാവും.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.