
സ്വന്തം ലേഖകൻ
ആലുവ: കാർമൽഗിരി സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയ്ക്ക് പുതിയ റെക്‌ടർ. ഇപ്പോഴത്തെ റെക്‌ടർ റവ. ഡോ. ജേക്കബ് പ്രസാദ് വിരമിക്കുന്ന ഒഴിവിലാണ് പുതിയ റെക്‌ടറായി റവ. ഡോ. ചാക്കോ പുത്തൻപുരക്കൽ നിയമിതനായത്.
1998 മുതൽ അദ്ദേഹം കാർമൽഗിരി സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽ ബൈബിൾ പഠിപ്പിച്ചു വരികയായിരുന്നു.
ബൈബിൾ, ദൈവശാസ്ത്രം, തത്വശാസ്ത്രം എന്നീ വിഷയങ്ങളിൽ അഗാധ പാണ്ഡിത്യമുള്ള അദ്ദേഹത്തിന് ഇംഗ്ലീഷ്, ഗ്രീക്ക്, ഹീബ്രു, ഇറ്റാലിയൻ, ജർമൻ തുടങ്ങിയ ഭാഷകൾ കൈകാര്യം ചെയ്യുന്നതിലും മികവ് തെളിയിച്ചിട്ടുണ്ട്.
കേരള ലത്തീൻ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (കെ.ആർ.എൽ.സി.ബി.സി.) പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യമാണ് റോമിൽ നിന്നുള്ള പുതിയ നിയമനം പ്രഖ്യാപിച്ചത്.
വിജയപുരം രൂപതയിലെ മൂന്നാർ ഇടവകയിൽ പരേതരായ പുത്തൻപുരക്കൽ തങ്കച്ചൻ – ക്ലാര ദമ്പതികളുടെ മൂത്തമകനായി 27/02/1967 – ൽ ആയിരുന്നു റവ. ഡോ. ചാക്കോ പുത്തൻപുരയ്‌ക്കലിന്റെ ജനനം, 19/12/1991- വൈദികപട്ടം സ്വീകരിച്ചു.
‘ബൈബിൾ പദകോശ’മാണ് പ്രസിദ്ധമായ രചന.
മലയാളത്തിൽ ഇത് ആദ്യസംരംഭമായി വിലയിരുത്തപ്പെടുന്നു. ധാരാളം മതാധ്യാപകസഹായകഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.
കെ. പി അപ്പന്റെ ‘ബൈബിൾ: വെളിച്ചത്തിന്റെ കവചം’ എന്ന കൃതിയുടെ ഇറ്റാലിയൻ പരിഭാഷ ഏറെ പ്രശംസ നേടിയിരുന്നു. കൂടാതെ, വിവിധ ഭാഷകളിൽ ഒരു ഡസനോളം പുസ്തകങ്ങളുടെ എഡിറ്ററാണ്.
അദ്ദേഹം, തന്റെ ബൈബിൾ ഗവേഷണപഠനം റോമിലെ ഉർബാനിയാ പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിലും പോസ്റ്റ് ഡോക്ടറൽ പഠനം ലാറ്ററൻ യൂണിവേഴ്‌സിറ്റിയിലും പൂർത്തിയാക്കി.
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
This website uses cookies.