
സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി : മെയ് 13 ഞായറാഴ്ച, 52-മത് “വേൾഡ് കമ്യൂണിക്കേഷൻ ദിനം” ആചരിക്കുമ്പോൾ പാപ്പാ നൽകിയ സന്ദേശത്തിലാണ് വ്യാജ വാർത്തകൾ തുടച്ചുനീക്കപ്പെടേണ്ട യാഥാർഥ്യമാണെന്ന് പാപ്പാ ആഹ്വാനം ചെയ്തത്. ഈ വർഷം സന്ദേശത്തിൽ, ഫ്രാൻസിസ് പാപ്പാ എടുത്തുകാട്ടിയ വിഷയം വിശുദ്ധ യോഹന്നാന്റെ സുവിശേഷം എട്ടാം അധ്യായം 32 : ‘സത്യം നിങ്ങളെ സ്വതന്ത്രരാക്കും’ എന്ന വാക്യം ആധാരമാക്കിയുള്ളതായിരുന്നു. “വ്യാജ വാർത്തയും പത്രപ്രവർത്തനവും സമാധാനത്തിന്” എന്ന തലക്കെട്ടോടെയായിരുന്നു സന്ദേശം.
ഫ്രാൻസിസ് പാപ്പായുടെ സന്ദേശത്തിന് നാലു ഭാഗങ്ങളുണ്ട് :
1) വ്യാജ വാർത്തകളെക്കുറിച്ചുള്ള “വ്യാജം” എന്താണ്?
2) വ്യാജവാർത്ത എങ്ങനെ തിരിച്ചറിയും?
3) സത്യം നിങ്ങളെ സ്വതന്ത്രരാക്കും.
4) സമാധാനമാണ് യഥാർത്ഥവാർത്ത.
പാപ്പാ പറയുന്നു : “വ്യാജവാർത്ത പ്രജരണത്തിന്റെ അവസാനത്തിനായും പത്രപ്രവർത്തനത്തിന്റെ അന്തസ്സും പത്രപ്രവർത്തകരുടെ വ്യക്തിപരമായ ഉത്തരവാദിത്തവും ഉയർത്തിപ്പിടിക്കുന്നതിനും അങ്ങനെ സത്യമായ വാർത്തകൾ മാത്രം ആശയവിനിമയം നടത്തുന്നതിനും ഞങ്ങളുടെ സംഭാവന നൽകുവാൻ ഞാൻ ആഗ്രഹിക്കുന്നു”.
ഈ വർഷത്തെ സന്ദേശത്തിൽ പാപ്പാ ‘ആശയവിനിമയത്തിലെ ആത്മീയത’യെ പറ്റി വ്യക്തമായി പ്രതിപാദിക്കുന്നു. പാപ്പാ പറയുന്നു : “ആശയവിനിമയം ദൈവീക പദ്ധതിയുടെ ഭാഗമാണ്, അത് കൂട്ടായ്മ അനുഭവിക്കാനുളള ഒരു സുപ്രധാനമാർഗമാണ്. നമ്മുടെ സ്രഷ്ടാവിന്റെ രൂപത്തിലും സാദൃശ്യത്തിലും സൃഷ്‌ടിക്കപ്പെട്ടിരിക്കുന്ന നമുക്ക്, സത്യവും നന്മയും സൗന്ദര്യവും പ്രകീർത്തിക്കുവാനും പങ്കുവെക്കുവാനും കഴിയുന്നു. അതുപോലെ തന്നെ നമുക്കു ചുറ്റുമുള്ള നമ്മുടെ അനുഭവങ്ങളും ലോകത്തിലെ അനുഭവങ്ങളും തന്നെ വിവരിക്കാൻ കഴിയുന്നു, അങ്ങനെ ചരിത്രപരമായ ഓർമ്മകളും സംഭവങ്ങളും മനസിലാക്കാൻ സാധിക്കുന്നു”.
ജനങ്ങളുടെ ചിന്തകളെയും പെരുമാറ്റങ്ങളെയും സ്വാധിനിക്കുന്ന രീതിയിൽ മാധ്യമ വിപ്ലവം പു:നർവചിക്കപ്പെട്ടിരിക്കുന്നു. ആശയവിനിമയ-ഡിജിറ്റൽ സംവിധാനങ്ങൾ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഇന്നിന്റെ ലോകത്തിൽ, ‘വ്യാജ വാർത്ത’ കളുടെ അതിവ്യാപനത്തിന് നമ്മൾ സാക്ഷികളാവുന്നു.
നുണകൾ, അസത്യങ്ങൾ, അർദ്ധസത്യങ്ങൾ, അതിശയോക്തികൾ, അനായാസതകൾ, മിഥ്യാധാരണകൾ- തുടങ്ങിയവ വാസ്തവത്തിൽ ‘വ്യാജ വാർത്ത’ എന്ന് വിളിക്കപ്പെടുന്നതിന്റെ പരിധിയിലുള്ളതാണ്. പരമ്പരാഗത മാധ്യമങ്ങളും ആധുനിക മാധ്യമങ്ങളും ഇത്തരം വാർത്തകളുടെ പ്രചരണത്തിന് ഉപയോഗിക്കപെടുന്നുണ്ട്.
“വ്യാജ വാർത്തകൾ” പ്രചരിപ്പിക്കുക വഴി ചിലവ്യക്തികളുടെ പ്രത്യേക ലക്ഷ്യങ്ങൾ മുന്നോട്ടുകൊണ്ടുപോകാനും സാമ്പത്തിക താൽപര്യങ്ങൾക്ക് ഉപയോഗിക്കാനും രാഷ്ട്രീയ തീരുമാനങ്ങളെ സ്വാധീനിക്കാനും കഴിയും. അതുകൊണ്ട്, നല്ലൊരു രാഷ്ട്രനിർമ്മിതിയ്ക്കായി, സമാധാന ലോകത്തിനായി വ്യാജവാർത്തകൾ പൂർണ്ണമായും തുടച്ചുമാറ്റപ്പെടണമെന്ന് പാപ്പാ ആഹ്വാനം ചെയ്യുന്നു.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.