
ജോസ് മാർട്ടിൻ
ആലപ്പുഴ: ആലപ്പുഴ രൂപതയിൽ ഏതാണ്ട് ഇരുപത്തി അഞ്ച് വർഷത്തോളം ഡീക്കൻ എന്ന അവകാശവാദവുമായി വിവിധ രൂപതാ ദേവാലങ്ങളിൽ തിരുക്കർമ്മങ്ങളിൽ സഹായിയായി നിലകൊണ്ടിരുന്ന മൈക്കിൾ പ്രസന്റേഷന്റെ ഡീക്കൻ പദവി വ്യാജമാണെന്ന് കണ്ടെത്തി. ആലപ്പുഴയിലെ വട്ടായാൽ സെന്റ് പീറ്റേഴ്‌സ് ഇടവകാംഗമാണ് ഇദ്ദേഹം.
തിരുവസ്ത്രങ്ങൾ അണിഞ്ഞ് സഹകാർമ്മികനായും സഹായിയായുംതിരുനാളുകൾക്കും മറ്റും സ്ഥിരസാന്നിധ്യമായിരുന്ന ഇദ്ദേഹത്തിനെതിരെ പരാതികൾ എത്തിത്തുടങ്ങിയതോടെയാണ് രൂപത അന്വേഷണമാരംഭിച്ചത്. അന്വേഷണത്തിനൊടുവിൽ അദ്ദേഹത്തിന്റെ ഡീക്കൻപദവി വ്യാജമാണെന്ന് തിരിച്ചറിയുകയും രൂപത മൈക്കിൾ പ്രസന്റേഷനെ ഇതിൽ നിന്ന് വാക്കാൽ വിലക്കുകയും ചെയ്തിരുന്നു.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് അദ്ദേഹം ഡീക്കൻ പദവിയിൽ 25 വർഷം പിന്നിടുന്ന തനിക്ക് പരിശുദ്ധ പിതാവ് തനിക്ക് നൽകിയ ആശംസാപത്രം നവ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുയുണ്ടായി. ഇത് വിശ്വാസികളിൽ കൂടുതൽ ആശങ്കയും സംശയവും ഉളവാക്കി. തുടർന്നാണ് സഭയിൽ ശുശ്രൂഷകൾ നിർവഹിക്കുന്നതിൽ നിന്ന് വിലക്കികൊണ്ട് ആലപ്പുഴ രൂപത ഉത്തരവിറക്കിയത്.
ഉത്തരവിന്റെ പൂർണ്ണരൂപം
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.