
ജോസ് മാർട്ടിൻ
കോട്ടപ്പുറം/കൊടുങ്ങല്ലൂർ: കോട്ടപ്പുറം രൂപതയിൽ കുടുംബവർഷാചരണത്തിന് ആരംഭം കുറിച്ചു. പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പ പ്രഖ്യാപിച്ച വി.ഔസേപ്പിതാവിന്റ വർഷത്തിലെ വി. ഔസേപ്പിതാവിന്റ തിരുനാൾ ദിനത്തിൽ കോട്ടപ്പുറം രൂപതയിൽ ഫാമിലി അപ്പോസ്തലേറ്റിന്റെ നേതൃത്വത്തിൽ കുടുംബവർഷചാരണത്തിന് തുടക്കം കുറിച്ചു.
ഫ്രാൻസിസ് പാപ്പ വിഭാവനം ചെയ്ത കുടുംബവർഷചാരണത്തിന് (Amoris Laetitia) തുടക്കം കുറിച്ചുകൊണ്ടുള്ള ലോഗോ കോട്ടപ്പുറം രൂപത മെത്രാൻ റൈറ്റ് റവ.ഡോ.ജോസഫ് കാരിക്കശ്ശേരി പ്രകാശനം ചെയ്തു. രൂപതയിലെ എല്ലാകുടുംബങ്ങളും ഔസേപ്പിതാവിന്റെ അനുസരണവും, അധ്വാനവും, ധീരതയും കൈമുതലാക്കണമെന്നും, കുടുംബാംഗങ്ങൾ എല്ലാവരും സമർപ്പണവും, സ്നേഹവും, കൂട്ടായ്മയും ഊട്ടിവളർത്തണമെന്നും അഭിവന്ദ്യ പിതാവ് ഓർമ്മിപ്പിച്ചു.
തുടർന്ന്, സെന്റ് മൈക്കിൾ കത്തീഡ്രലിൽ ബിഷപ്പ് അർപ്പിച്ച ദിവ്യബലിയിൽ കത്തീഡ്രൽ വികാരി ഫാ.അംബ്രോസ് പുത്തൻവീട്ടിൽ, ബിഷപ്പ്സ് സെക്രട്ടറി ഫാ.ഡെന്നിസ് അവിട്ടംപിള്ളി, ഡീക്കൻ അജയ് കൈതത്തറ എന്നിവർ സഹകാർമ്മികരായി.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.