അനിൽ ജോസഫ്
തിരുവനന്തപുരം: റോമില്‍ അഡ്ലിമിന സന്ദര്‍ശന ശേഷം തിരിച്ചെത്തി പനിയും അണുബാധയും ഗുരുതരമായി തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ കഴിയുന്ന ആര്‍ച്ച് ബിഷപ്പ് ഡോ.എം.സൂസപാക്യത്തിന്‍റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. കിംസ് ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് ചികിത്സകള്‍ നടത്തിവരുന്നത്. തിരുവനന്തപുരം അതിരൂപത സഹായമെത്രാന്‍ ഡോ.ആര്‍. ക്രിസ്തുദാസും വികാരി ജനറല്‍ മോണ്‍.സി.ജോസഫും ഇന്നലെ ആശുപത്രിയിലെത്തി ഡോക്ടര്‍മാരുമായി ആരോഗ്യനിലയെപ്പറ്റി സംസാരിച്ചിരുന്നു.
ഇന്ന് തീരദേശ മുള്‍പ്പെടെ വിവിധ ദേവാലയങ്ങളില്‍ സൂസപാക്യം പിതാവിന്‍റെ രോഗശാന്തിക്കായി പ്രാര്‍ത്ഥിച്ചു. ദേവാലയങ്ങളിൽ വിശ്വാസികളുടെ പ്രാര്‍ത്ഥന അഭിവന്ദ്യ പിതാവിന് വേണ്ടിയായിരുന്നു. പൊഴിയൂര്‍ മറിയം മഗ്ദലേന ദേവാലയത്തിലും ബിഷപ്പിന്‍റെ ഇടവക പളളിയായ മാര്‍ത്താണ്ഡംതുറ വ്യാകുലമാതാ ദേവാലയത്തിലും പ്രത്യേകം പ്രാര്‍ത്ഥനകള്‍ നടന്നു.
തിരുവനന്തപുരം, നെയ്യാറ്റിന്‍കര രൂപതകളില്‍ ആര്‍ച്ച് ബിഷപ്പിന്‍റെ രോഗശാന്തിക്കായി വിശ്വാസികള്‍ പ്രാര്‍ത്ഥിച്ചു. ഇന്നലെ വൈകിട്ട് മുതല്‍
ആന്തരിക അവയവങ്ങള്‍ ഗണ്യമായി പ്രവര്‍ത്തിച്ചു തുടങ്ങിയതായും, മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. അതേസമയം, പിതാവിനെ വെന്‍റിലേറ്ററില്‍ നിന്ന് മാറ്റിയിട്ടില്ല. തുടര്‍ന്നും, ഏവരും പ്രാര്‍ത്ഥിക്കണമെന്ന് അതിരൂപത സഹായ മെത്രാന്‍ ഡോ.ആര്‍.ക്രിസ്തുദാസ് അഭ്യര്‍ത്ഥിച്ചു.
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…
This website uses cookies.