
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഇക്കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ആർച്ച് ബിഷപ്പ് സൂസപാക്യം പിതാവിന്റെ പേരിൽ പ്രചരിക്കുകയാണ് ഈ ചിത്രം. “മത്സ്യതൊഴിലാളികളെ സംരക്ഷിച്ചത് ഇടതുപക്ഷമാണ് ഞങ്ങൾ ഇടതുപക്ഷത്തിനൊപ്പം” ഇതാണ് ചിത്രത്തിലെ വാചകം. ഇത് തികച്ചും യാഥാർഥ്യവിരുദ്ധവും പൊള്ളയുമാണെന് തിരുവനന്തപുരം രൂപതാ മീഡിയ കമ്മീഷൻ അറിയിച്ചു.
പൊതുതിരഞ്ഞെടുപ്പിൽ കത്തോലിക്ക് സഭ സ്വീകരിക്കുന്ന നിലപാടിനെക്കുറിച്ചു കെ.സി.ബി.സി. അധ്യക്ഷൻ കൂടിയായ സൂസപാക്യം മെത്രാപ്പോലീത്ത സർക്കുലർ വഴി കേരള കത്തോലിക്കാ സഭയുടെ നിലപാട് അറിയിച്ചിരുന്നു. അതുപോലെ തന്നെ, തിരുവനന്തപുരം അതിരൂപതയിലെ വിശ്വാസികൾക്ക് വേണ്ടിയുള്ള ഇടയലേഖനത്തിലും അതേ നിലപാട് തന്നെയാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്.
ഏഷ്യാനെറ്റ് ന്യൂസിന്റെ വ്യാജ ഫോർമാറ്റ് ഉപയോഗിച്ച് അഭിവന്ദ്യ പിതാവിന്റെ പേരിൽ സൈബർ പോരാളികൾ പ്രചരിക്കുന്ന ഇത്തരം തെറ്റായ വാർത്തകളെ പുച്ഛത്തോടെ തള്ളിക്കളയേണ്ടതാണ്. കത്തോലിക്കാ സഭാ വിശ്വാസികൾ ഉത്തമബോധ്യത്തോടെ ഇക്കാര്യങ്ങൾ വിലയിരുത്തുകയും ഇത്തരം വാർത്തകൾ പ്രചരിപ്പിക്കാതിരിക്കുവാൻ ശ്രദ്ധിക്കുകയും വേണം.
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
This website uses cookies.