
കുരിശുമല: “വിശുദ്ധ കുരിശ് ജീവന്‍റെ സമൃദ്ധി” എന്ന വിഷയത്തെ ആസ്പദമാക്കി കുരിശുമല സംഗമവേദിയില്‍ നടന്ന സിംബോസിയം തീര്‍ത്ഥാടകര്‍ക്ക് അറിവിന്‍റെയും പുത്തന്‍ ആശയങ്ങളുടെയും വേദിയായി മാറി. കെ.ആര്‍.എല്‍.പി.സി.സി. പ്ലാനിങ്ങ് ബോര്‍ഡ് കണ്‍വീനര്‍ റവ.ഫാ.ജെയിംസ് കുലാസ്, റവ.ഡോ.ഗ്രിഗറി ആര്‍ബി, റവ.സിസ്റ്റര്‍ ഷീബ, ശ്രീ.സുധാകരന്‍, ശ്രീ.ഷാജി ജോര്‍ജ്ജ്, അഡ്വ.അമൃത തുടങ്ങിയവര്‍ സിംബോസിയത്തിന് നേതൃത്വം നല്കി.
നെറുകയിലും സംഗമവേദിയിലുമായി സങ്കീര്‍ത്തനപാരായണം, കരുണക്കൊന്ത, ദിവ്യബലി, തെക്കന്‍ കുരിശുമല സഹ്യന്‍ ധ്യാനടീം നേതൃത്വം നല്കിയ വിശുദ്ധ കുരിശ് അനുഭവധ്യാനം എന്നിവയില്‍ ആയിരകണക്കിന് വിശ്വാസികള്‍ പങ്കെടുത്തുകൊണ്ട് തപസ്സുകാലത്തെ അര്‍ത്ഥവത്താക്കി. ആരാധനകള്‍ക്ക് നെയ്യാറ്റിന്‍കര രൂപതയിലെ വിവിധ സംഘടനകളും ഇടവകകളും സജീവ നേതൃത്വം നല്കി.
4.30-ന് സംഗമവേദിയില്‍ നടന്ന ആഘോഷമായ സമൂഹദിവ്യബലിയ്ക്ക് നെയ്യാറ്റിന്‍കര രൂപത എപ്പിസ്കോപ്പല്‍ വികാരിയും നെടുമങ്ങാട് റീജിയണ്‍ കോര്‍ഡിനേറ്ററുമായ മോണ്‍.റൂഫസ്സ് പയലീന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. മോണ്‍.ഡോ.വിന്‍സെന്‍റ് കെ.പീറ്റര്‍, റവ.ഡോ.രാജദാസ്, റവ.ഡോ.സിറില്‍ സി.ഹാരിസ് എന്നിവര്‍ സഹകാര്‍മ്മികരായി.
ആനപ്പാറ ഹോളിക്രോസ് ക്രിയേഷന്‍സ് അവതരിപ്പിച്ച ഷോര്‍ട്ട് ഫിലിം ‘ഒരു തിരിനാളം’, ക്രിസ്തീയ ഭക്തി ഗാനമേള, വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയുടെ ജീവിത ചരിത്രം അനുസ്മരിച്ചുകൊണ്ട് നടന്ന വില്‍പാട്ട് എന്നിവ തീര്‍ത്ഥാടകര്‍ക്ക് ആസ്വാദനത്തിന്‍റെ പുത്തന്‍ അനുഭവമായി മാറി.
പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
This website uses cookies.