
കുരിശുമല: “വിശുദ്ധ കുരിശ് ജീവന്‍റെ സമൃദ്ധി” എന്ന വിഷയത്തെ ആസ്പദമാക്കി കുരിശുമല സംഗമവേദിയില്‍ നടന്ന സിംബോസിയം തീര്‍ത്ഥാടകര്‍ക്ക് അറിവിന്‍റെയും പുത്തന്‍ ആശയങ്ങളുടെയും വേദിയായി മാറി. കെ.ആര്‍.എല്‍.പി.സി.സി. പ്ലാനിങ്ങ് ബോര്‍ഡ് കണ്‍വീനര്‍ റവ.ഫാ.ജെയിംസ് കുലാസ്, റവ.ഡോ.ഗ്രിഗറി ആര്‍ബി, റവ.സിസ്റ്റര്‍ ഷീബ, ശ്രീ.സുധാകരന്‍, ശ്രീ.ഷാജി ജോര്‍ജ്ജ്, അഡ്വ.അമൃത തുടങ്ങിയവര്‍ സിംബോസിയത്തിന് നേതൃത്വം നല്കി.
നെറുകയിലും സംഗമവേദിയിലുമായി സങ്കീര്‍ത്തനപാരായണം, കരുണക്കൊന്ത, ദിവ്യബലി, തെക്കന്‍ കുരിശുമല സഹ്യന്‍ ധ്യാനടീം നേതൃത്വം നല്കിയ വിശുദ്ധ കുരിശ് അനുഭവധ്യാനം എന്നിവയില്‍ ആയിരകണക്കിന് വിശ്വാസികള്‍ പങ്കെടുത്തുകൊണ്ട് തപസ്സുകാലത്തെ അര്‍ത്ഥവത്താക്കി. ആരാധനകള്‍ക്ക് നെയ്യാറ്റിന്‍കര രൂപതയിലെ വിവിധ സംഘടനകളും ഇടവകകളും സജീവ നേതൃത്വം നല്കി.
4.30-ന് സംഗമവേദിയില്‍ നടന്ന ആഘോഷമായ സമൂഹദിവ്യബലിയ്ക്ക് നെയ്യാറ്റിന്‍കര രൂപത എപ്പിസ്കോപ്പല്‍ വികാരിയും നെടുമങ്ങാട് റീജിയണ്‍ കോര്‍ഡിനേറ്ററുമായ മോണ്‍.റൂഫസ്സ് പയലീന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. മോണ്‍.ഡോ.വിന്‍സെന്‍റ് കെ.പീറ്റര്‍, റവ.ഡോ.രാജദാസ്, റവ.ഡോ.സിറില്‍ സി.ഹാരിസ് എന്നിവര്‍ സഹകാര്‍മ്മികരായി.
ആനപ്പാറ ഹോളിക്രോസ് ക്രിയേഷന്‍സ് അവതരിപ്പിച്ച ഷോര്‍ട്ട് ഫിലിം ‘ഒരു തിരിനാളം’, ക്രിസ്തീയ ഭക്തി ഗാനമേള, വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയുടെ ജീവിത ചരിത്രം അനുസ്മരിച്ചുകൊണ്ട് നടന്ന വില്‍പാട്ട് എന്നിവ തീര്‍ത്ഥാടകര്‍ക്ക് ആസ്വാദനത്തിന്‍റെ പുത്തന്‍ അനുഭവമായി മാറി.
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.