
അനിൽ ജോസഫ്
തിരുവനന്തപുരം: മെത്രാഭിഷേകത്തിന്റെ 30- ാം വാര്‍ഷികം ആഘോഷങ്ങളില്ലാതെ കൃതജ്ഞതാ ബലിയര്‍പ്പണത്തില്‍ മാത്രം ഒതുക്കി സൂസപാക്യം പിതാവ്. മെത്രാനായി 30 ആണ്ടുകള്‍ പിന്നിടുമ്പോഴും ആഘോഷങ്ങളില്ലാതെ പാളയം സെന്റ് ജോസഫ് മെട്രോപോളിറ്റന്‍ ദേവാലയത്തില്‍ ദിവ്യബലിയര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചാണ് പിതാവ് ആഘോഷങ്ങളെ ലളിതമാക്കിയത്. കഴിഞ്ഞ മാസം പൗരോഹിത്യത്തിന്‍റെ 50-Ɔο വര്‍ഷം ആഘോഷിക്കുമ്പോഴും പിതാവിന്റെ നിലപാട് ഇതു തന്നെയായിരുന്നു.
കെ.ആര്‍.എല്‍.സി.സി. ജനറൽ അസംബ്ലി വേദിയില്‍ പിതാവിനെ ഒന്ന് ആദരിക്കാന്‍പോലും അവസരം കൊടുക്കാതെ കര്‍ക്കശമായ തീരുമാനപ്പെടുത്തപ്പൊള്‍ കെ.ആര്‍.എല്‍.സി.സി. പ്രസിഡന്റ് ജോസഫ് കരിയില്‍ പിതാവ് പറഞ്ഞു ‘നമ്മുടെ ആദരം വാക്കുകളില്‍ ഒതുക്കാം’.
പാളയം പളളിയില്‍ നിടന്ന പൊന്തിഫിക്കല്‍ ദിവ്യബലിക്ക് സൂസപാക്യം പിതാവ് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ദാസ്യമനോഭാവത്തിലൂടെ മാത്രമെ സമര്‍പ്പിത ജീവിതം വിജയകരമാവൂ എന്ന് ബിഷപ്പ് പറഞ്ഞു. സ്നേമാണ് കുടുംബ ബന്ധങ്ങളുടെ അടിത്തറ. കുടുംബത്തെ മാധുര്യമുളളതാക്കുന്നത് കുടുംബാന്ധരീക്ഷമാണെന്നും മറ്റുളളവരെ കരുതാനുളള ദാസ്യമനോഭാവം കുടുബത്തിലെ ഓരോരുത്തര്‍ക്കും ഉണ്ടാവണമെന്നും അദ്ദേഹം കൂട്ടുച്ചേർത്തു.
തിരുവനന്തപുരം അതിരൂപതാ സഹായമെത്രാൻ ആര്‍.ക്രിസ്തുദാസ്, മോണ്‍.സി.ജോസഫ്, മോണ്‍.ജി.ക്രിസ്തുദാസ് തുടങ്ങിയവര്‍ ഉൾപ്പെടെ മുപ്പതോളം വൈദികരും സഹകാര്‍മ്മികരായി. കൂടാതെ നൂറിലധികം സന്യസ്തരും നിരവധി വിശ്വാസികളും തിരുകർമ്മങ്ങളിൽ പങ്കുചേർന്നു.
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.