
അനിൽ ജോസഫ്
തിരുവനന്തപുരം: മെത്രാഭിഷേകത്തിന്റെ 30- ാം വാര്‍ഷികം ആഘോഷങ്ങളില്ലാതെ കൃതജ്ഞതാ ബലിയര്‍പ്പണത്തില്‍ മാത്രം ഒതുക്കി സൂസപാക്യം പിതാവ്. മെത്രാനായി 30 ആണ്ടുകള്‍ പിന്നിടുമ്പോഴും ആഘോഷങ്ങളില്ലാതെ പാളയം സെന്റ് ജോസഫ് മെട്രോപോളിറ്റന്‍ ദേവാലയത്തില്‍ ദിവ്യബലിയര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചാണ് പിതാവ് ആഘോഷങ്ങളെ ലളിതമാക്കിയത്. കഴിഞ്ഞ മാസം പൗരോഹിത്യത്തിന്‍റെ 50-Ɔο വര്‍ഷം ആഘോഷിക്കുമ്പോഴും പിതാവിന്റെ നിലപാട് ഇതു തന്നെയായിരുന്നു.
കെ.ആര്‍.എല്‍.സി.സി. ജനറൽ അസംബ്ലി വേദിയില്‍ പിതാവിനെ ഒന്ന് ആദരിക്കാന്‍പോലും അവസരം കൊടുക്കാതെ കര്‍ക്കശമായ തീരുമാനപ്പെടുത്തപ്പൊള്‍ കെ.ആര്‍.എല്‍.സി.സി. പ്രസിഡന്റ് ജോസഫ് കരിയില്‍ പിതാവ് പറഞ്ഞു ‘നമ്മുടെ ആദരം വാക്കുകളില്‍ ഒതുക്കാം’.
പാളയം പളളിയില്‍ നിടന്ന പൊന്തിഫിക്കല്‍ ദിവ്യബലിക്ക് സൂസപാക്യം പിതാവ് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ദാസ്യമനോഭാവത്തിലൂടെ മാത്രമെ സമര്‍പ്പിത ജീവിതം വിജയകരമാവൂ എന്ന് ബിഷപ്പ് പറഞ്ഞു. സ്നേമാണ് കുടുംബ ബന്ധങ്ങളുടെ അടിത്തറ. കുടുംബത്തെ മാധുര്യമുളളതാക്കുന്നത് കുടുംബാന്ധരീക്ഷമാണെന്നും മറ്റുളളവരെ കരുതാനുളള ദാസ്യമനോഭാവം കുടുബത്തിലെ ഓരോരുത്തര്‍ക്കും ഉണ്ടാവണമെന്നും അദ്ദേഹം കൂട്ടുച്ചേർത്തു.
തിരുവനന്തപുരം അതിരൂപതാ സഹായമെത്രാൻ ആര്‍.ക്രിസ്തുദാസ്, മോണ്‍.സി.ജോസഫ്, മോണ്‍.ജി.ക്രിസ്തുദാസ് തുടങ്ങിയവര്‍ ഉൾപ്പെടെ മുപ്പതോളം വൈദികരും സഹകാര്‍മ്മികരായി. കൂടാതെ നൂറിലധികം സന്യസ്തരും നിരവധി വിശ്വാസികളും തിരുകർമ്മങ്ങളിൽ പങ്കുചേർന്നു.
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
This website uses cookies.