
സ്വന്തം ലേഖകൻ
ജനോവ: ആക്രമിയിൽ നിന്ന് വൈദികന്റെ ജീവൻ രക്ഷിക്കാൻ ശ്രമിച്ച മലയാളി സന്യാസിനിയ്ക്ക് കഴുത്തിൽ മാരകമായ കുത്തേറ്റു. 2020 ജനുവരി 31-ന് ഇറ്റലിയിൽ ജനോവയിലെ സാൻ ഫ്രാൻചെസ്കോ ദേവാലയത്തിലാണ് സംഭവം. ആക്രമിക്കുവാൻ കഠാരയുമായി ഓടിയടുത്ത അക്രമിയിൽ നിന്ന് വൈദീകനെ സംരക്ഷിക്കുവാൻ ശ്രമിക്കുന്നതിനിടയിലാണ് സിസ്റ്ററിന് മാരകമായ പരുക്കേറ്റത്.
വെള്ളിയാഴ്ച വൈകുന്നേരം വിശുദ്ധ കുർബാന എഴുന്നള്ളിച്ച് വെച്ചുള്ള ആരാധനയ്ക്ക് ശേഷം വിശുദ്ധകുർബാന അർപ്പണത്തിനായി വൈദീകൻ പോകുവാൻ തുടങ്ങുമ്പോൾ “ഞാൻ പിശാചാണ്, ഞാൻ സാത്താനാണ്” എന്നലറിക്കൊണ്ട് 57 വയസ്സുള്ള ഒരു മനുഷ്യൻ പ്രായമായ വൈദീകന്റെ പക്കലേയ്ക്ക് 40 സെന്റീമീറ്റർ നീളമുള്ള കഠാരയുമായി ഓടിയടുക്കുകയായിരുന്നു. എന്ത് ചെയ്യണമെന്നറിയാതെ വിശ്വാസ സമൂഹം സ്തംഭിച്ചു നിന്നപ്പോൾ 30 വയസുമാത്രം പ്രായമുള്ള മലയാളിയായ സിസ്റ്റർ ദിവ്യ അക്രമിയുടെ മുന്നിലേക്ക് ഓടിയിറങ്ങി വൈദികന് സംരക്ഷണമൊരുക്കുകയായിരുന്നു. ഒടുവിൽ വൈദികന് നേരെ ഉയർന്ന കഠാര താഴ്ന്നത് സിസ്റ്റർ ദിവ്യയുടെ കഴുത്തിൽ.
കർത്താവിന്റെ ബലിയർപ്പിക്കുവാനായി പോകുവാൻ തുടങ്ങിയ വൈദികന് ഒരുപോറൽ പോലുമേൽക്കാതെ സംരക്ഷിക്കുവാൻ സിസ്റ്റർ ദിവ്യയ്ക്ക് സാധിച്ചത് സിസ്റ്ററിന് കാവൽമാലാഖയുടെ ഛായയായതിനാലാണ്. പരുക്ക് ഗുരുതരമായിരുന്നുവെങ്കിലും, ജീവന് ഭീഷണിയായില്ല. സിസ്റ്റർ ദിവ്യ ആശുപത്രിയിൽ സുഖംപ്രാപിച്ചു വരുന്നു.
ഡിവൈൻ പ്രൊവിഡൻസ് സന്യാസ സമൂഹത്തിലെ അംഗമാണ് സിസ്റ്റർ ദിവ്യ. കേരളത്തിലെ ആലപ്പുഴയിൽ നിന്ന് 2011-ൽ സന്യാസിനിയായി വ്രതവാഗ്‌ദാനം ചെയ്ത സി.ദിവ്യ 2013-ൽ ഇറ്റലിയിലെ ജനോവയിൽ സേവനത്തിനായി വന്നു.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.