
സ്വന്തം ലേഖകൻ
ജനോവ: ആക്രമിയിൽ നിന്ന് വൈദികന്റെ ജീവൻ രക്ഷിക്കാൻ ശ്രമിച്ച മലയാളി സന്യാസിനിയ്ക്ക് കഴുത്തിൽ മാരകമായ കുത്തേറ്റു. 2020 ജനുവരി 31-ന് ഇറ്റലിയിൽ ജനോവയിലെ സാൻ ഫ്രാൻചെസ്കോ ദേവാലയത്തിലാണ് സംഭവം. ആക്രമിക്കുവാൻ കഠാരയുമായി ഓടിയടുത്ത അക്രമിയിൽ നിന്ന് വൈദീകനെ സംരക്ഷിക്കുവാൻ ശ്രമിക്കുന്നതിനിടയിലാണ് സിസ്റ്ററിന് മാരകമായ പരുക്കേറ്റത്.
വെള്ളിയാഴ്ച വൈകുന്നേരം വിശുദ്ധ കുർബാന എഴുന്നള്ളിച്ച് വെച്ചുള്ള ആരാധനയ്ക്ക് ശേഷം വിശുദ്ധകുർബാന അർപ്പണത്തിനായി വൈദീകൻ പോകുവാൻ തുടങ്ങുമ്പോൾ “ഞാൻ പിശാചാണ്, ഞാൻ സാത്താനാണ്” എന്നലറിക്കൊണ്ട് 57 വയസ്സുള്ള ഒരു മനുഷ്യൻ പ്രായമായ വൈദീകന്റെ പക്കലേയ്ക്ക് 40 സെന്റീമീറ്റർ നീളമുള്ള കഠാരയുമായി ഓടിയടുക്കുകയായിരുന്നു. എന്ത് ചെയ്യണമെന്നറിയാതെ വിശ്വാസ സമൂഹം സ്തംഭിച്ചു നിന്നപ്പോൾ 30 വയസുമാത്രം പ്രായമുള്ള മലയാളിയായ സിസ്റ്റർ ദിവ്യ അക്രമിയുടെ മുന്നിലേക്ക് ഓടിയിറങ്ങി വൈദികന് സംരക്ഷണമൊരുക്കുകയായിരുന്നു. ഒടുവിൽ വൈദികന് നേരെ ഉയർന്ന കഠാര താഴ്ന്നത് സിസ്റ്റർ ദിവ്യയുടെ കഴുത്തിൽ.
കർത്താവിന്റെ ബലിയർപ്പിക്കുവാനായി പോകുവാൻ തുടങ്ങിയ വൈദികന് ഒരുപോറൽ പോലുമേൽക്കാതെ സംരക്ഷിക്കുവാൻ സിസ്റ്റർ ദിവ്യയ്ക്ക് സാധിച്ചത് സിസ്റ്ററിന് കാവൽമാലാഖയുടെ ഛായയായതിനാലാണ്. പരുക്ക് ഗുരുതരമായിരുന്നുവെങ്കിലും, ജീവന് ഭീഷണിയായില്ല. സിസ്റ്റർ ദിവ്യ ആശുപത്രിയിൽ സുഖംപ്രാപിച്ചു വരുന്നു.
ഡിവൈൻ പ്രൊവിഡൻസ് സന്യാസ സമൂഹത്തിലെ അംഗമാണ് സിസ്റ്റർ ദിവ്യ. കേരളത്തിലെ ആലപ്പുഴയിൽ നിന്ന് 2011-ൽ സന്യാസിനിയായി വ്രതവാഗ്‌ദാനം ചെയ്ത സി.ദിവ്യ 2013-ൽ ഇറ്റലിയിലെ ജനോവയിൽ സേവനത്തിനായി വന്നു.
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
This website uses cookies.