
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: അഞ്ച് ദിവസങ്ങളിലായി നെയ്യാറ്റിന്‍കര മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന് വന്ന നെയ്യാറ്റിന്‍കര ബൈബിള്‍ കണ്‍വെന്‍ഷന് സമാപനമായി. കണ്‍വെന്‍ഷന്റെ സമാപന പൊന്തിഫിക്കല്‍ ദിവ്യബലിക്ക് ബിഷപ് ഡോ.വിന്‍സെന്റ് സാമുവല്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. സഹനത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമാണ് ക്രിസ്തു മനുഷ്യരെ പഠിപ്പിച്ചതെന്ന് ബിഷപ്പ് സന്ദേശത്തില്‍ പറഞ്ഞു. അപരനെ സ്നേഹിക്കുമ്പോഴാണ് യഥാര്‍ത്ഥ ക്രിസ്തീയത പ്രകടമാകുന്നതെന്നും ബിഷപ്പ് പറഞ്ഞു.
വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ്, ധ്യാനഗുരു ഫാ.സേവ്യര്‍ഖാന്‍ വട്ടായില്‍, ശുശ്രൂഷ കോ-ഓർഡിനേറ്റര്‍ മോണ്‍.വി.പി.ജോസ്, നെയ്യാറ്റിന്‍കര റീജിയന്‍ കോ-ഓർഡിനേറ്റര്‍ മോണ്‍.സെല്‍വരാജന്‍, കണ്‍വെന്‍ഷന്‍ കോ-ഓർഡിനേറ്റര്‍ ഫാ.ജറാള്‍ഡ് മത്യാസ് തുടങ്ങിയവര്‍ സഹകാര്‍മ്മികരായി. അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രമാണ് കണ്‍വെന്‍ഷന് നേതൃത്വം നല്‍കിയത്.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.