
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ലത്തീന്‍ രൂപത സംഘടിപ്പിക്കുന്ന 14- ാമത് നെയ്യാറ്റിന്‍കര ബൈബിള്‍ കണ്‍വെന്‍ഷന് ഭക്തി സാന്ദ്രമായ തുടക്കം. നെയ്യാറ്റിന്‍കര മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ രൂപതാ ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവല്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. സുവിശേഷ പ്രഘോഷണങ്ങള്‍ സര്‍വ്വജനതയുടെയും നന്‍മയ്ക്കും, സാഹോദര്യം ഊട്ടിഉറപ്പിക്കുതിനുമാവണമെന്ന് ബിഷപ്പ് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ച് പറഞ്ഞു.
വികാരി ജനറല്‍ മോണ്‍.ജി. ക്രിസ്തുദാസ് കണ്‍വെന്‍ഷന്റെ ആരംഭ ദിവ്യബലിക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ശുശ്രൂഷ കോ-ഓർഡിനേറ്റര്‍ മോണ്‍.വി.പി.ജോസ്, നെയ്യാറ്റിന്‍കര റീജിയന്‍ കോ-ഓർഡിനേറ്റര്‍ മോണ്‍.സെല്‍വരാജ്, രൂപതാ ഫിനാന്‍സ് ഡയറക്ടര്‍ മോണ്‍.അല്‍ഫോണ്‍സ് ലിഗോറി, കണ്‍വെന്‍ഷന്‍ കോ-ഓർഡിനേറ്റര്‍ ഫാ.ജറാള്‍ഡ് മത്യാസ്, പ്രൊക്യൂറേറ്റര്‍ ഫാ.ക്രിസ്റ്റഫര്‍, യുവജന കമ്മിഷന്‍ ഡയറക്ടര്‍ ഫാ.റോബിന്‍ സി.പീറ്റര്‍, ഫാ.തോമസ് ഈനോസ്, ഫാ. ഹെന്‍സില്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികരായി.
ചൊവ്വാഴ്ചയാണ് കണ്‍വെന്‍ഷന്റെ സമാപനം. അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രം ഡയറക്ടര്‍ ഫാ.സേവ്യര്‍ഖാന്‍ വട്ടായിലും സംഘവുമാണ് കണ്‍വെന്‍ഷന് നേതൃത്വം നല്‍കുന്നത്. വിവിധ ദിവസങ്ങളില്‍ നെയ്യാറ്റിന്‍കര റീജിയന്‍ കോ-ഓർഡിനേറ്റര്‍ മോണ്‍.ഡി.സെല്‍വരാജ്, ശുശ്രൂഷ കോ-ഓർഡിനേറ്റര്‍ മോണ്‍.വി.പി. ജോസ്, റവ.ഡോ.ക്രിസ്തുദാസ് തോംസണ്‍ തുടങ്ങിവര്‍ ദിവ്യബലിക്ക് നേതൃത്വം നല്‍കും.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.