
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: ക്രിസ്തുവിന്‍റെ സ്നേഹം ധാരാളമായി ലഭിക്കുന്ന സമയമാണ് ധ്യാന നിമിഷങ്ങളെന്ന് നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍. ജി.ക്രിസ്തുദാസ്. അനുപമായ ദൈവസ്നേഹത്തിലൂടെയും ദൈവാനുഗ്രഹത്തിലൂടെയുമാണ് ബൈബിള്‍ കണ്‍വെന്‍ഷനുകള്‍ കടന്നു പോകുന്നതെന്നും മോണ്‍സിഞ്ഞോര്‍ പറഞ്ഞു. നെയ്യാറ്റിന്‍കര രൂപതയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെടുന്ന ബൈബിള്‍ കണ്‍വെന്‍ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു മോണ്‍സിഞ്ഞോര്‍.
5 ദിവസങ്ങളിലായി നടക്കുന്ന കണ്‍വെന്‍ഷന്‍ നെയ്യാറ്റിന്‍കര മുനിസിപ്പല്‍ സ്റ്റേഡിയത്തിലാണ് നടക്കുന്നത്. കൺവെൻഷൻ ഉദ്‌ഘാടനത്തിന് നെയ്യാറ്റിന്‍കര രൂപത ശുശ്രൂഷ കോ-ഓർഡിനേറ്റര്‍ മോണ്‍.വി.പി. ജോസ്, മോണ്‍.ഡി.സെല്‍വരാജന്‍, ഡോ.നിക്സണ്‍ രാജ് തുടങ്ങിയവര്‍ പങ്കെടുത്തു. അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രം ഡറയക്ടര്‍ ഫാ.സേവ്യര്‍ഖാൻ വട്ടായിയാണ് കണ്‍വെന്‍ഷന് നേതൃത്വം നല്‍കുന്നത്.
കണ്‍വെന്‍ഷന്‍ ദിനങ്ങളില്‍ വൈകിട്ട് 4 -ന് ദിവ്യബലി ഉണ്ടായിരിക്കും. കണ്‍വെന്‍ഷന്‍ സമാപന ദിനമായ ഞായറാഴ്ച വൈകിട്ട് 4 -ന് നടക്കുന്ന ആഘോഷമായ സമാപന ദിവ്യബലിക്ക് ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവല്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും.
കണ്‍വെന്‍ഷന് ശേഷം എല്ലാ റൂട്ടുകളിലേക്കും വാഹന സൗകര്യമുണ്ടാകുമെന്ന് കണ്‍വീനര്‍ ഫാ.ജറാള്‍ഡ് മത്യാസ് പറഞ്ഞു.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.