
അനിൽ ജോസഫ്
തിരുവനന്തപുരം: സഭക്കും സമൂഹത്തിനും വേണ്ടി കാര്യമായിട്ടൊന്നും ചെയ്യാത്ത സാധാരണക്കാരനായ എനിക്ക് വേണ്ടി നിങ്ങള്‍ ഇത്ര സ്നേഹവും കരുതലും താല്‍പര്യവും കാണിച്ചു. സൂസപാക്യം പിതാവിന്റെ ഇടയ ലേഖനത്തിലെ വാക്കുകളാണ്.
മരണത്തിന്റെ ഇരുള്‍ വീണതാഴ്വരയിലൂടെയാണ് ഞാന്‍ നടക്കുന്നതെങ്കിലും അവിടുന്ന് കൂടെ ഉളളതിനാല്‍ ഞാന്‍ ഭയപ്പെടുകയില്ല. സങ്കീര്‍ത്തനത്തിലെ വാക്യങ്ങള്‍ ഉദ്ധരിച്ച് തനിക്കുണ്ടായ അനുഭവം തീവ്രതയോടെ വിവരിക്കുകയാണ് സൂസപാക്യം പിതാവ്. ഗുരുതരാവസ്ഥയില്‍, സഹായ മെത്രാന്‍ ഡോ.ക്രിസ്തുദാസും ക്ലിമിസ് പിതാവും രോഗത്തിന്‍റെ യഥാര്‍ത്ഥ അവസ്ഥ രഹസ്യമായിട്ടെങ്കിലും വെളിപ്പെടുത്തണമെന്ന് ഡോക്ടര്‍ മാരോട് അഭ്യര്‍ത്ഥിച്ചു. ,വൈദ്യ ശാസ്ത്രത്തിന് ചെയ്യാനുളളതെല്ലാം കൃത്യമായി ചെയ്യുന്നുണ്ട് ഇനി വേണ്ടത് ദൈവീക ഇടപെടല്‍മാത്രം. ഗുരുതരാവസ്ഥയില്‍ രോഗീലേപനം നല്‍കിയ പിതാക്കന്‍മാരുടെ കണ്ണുകള്‍ നിറഞ്ഞാണ് മടങ്ങിയത്’. ക്രിസ്തുദാസ് പിതാവിന്റെ നേതൃത്വത്തില്‍ അതിരൂപതയില്‍ മാത്രമല്ല മറ്റ് രൂപതകളിലേക്കും പ്രാര്‍ത്ഥനാ ശൃംഖല ആരംഭിച്ചതും ഇടയ ലേഖനത്തില്‍ ആര്‍ച്ച് ബിഷപ് നന്ദിയോടെ സ്മരിക്കുന്നുണ്ട്.
തനിക്ക് വേണ്ടി തീവ്രമായി പ്രാര്‍ത്ഥിച്ചത് പോലെ പ്രാര്‍ത്ഥന ആവശ്യമുളളവർക്ക് വേണ്ടിയും നിരന്തരമായി പ്രാര്‍ത്ഥിക്കണമെന്നും ഇടയ ലേഖനത്തില്‍ പിതാവ് ആഹ്വാനം ചെയ്യുന്നുണ്ട്. എന്നെ തന്നെ പൂര്‍ണ്ണമായും നിങ്ങളുടെ വിശുദ്ധീകരണത്തിനായി സമര്‍പ്പിക്കുന്നു, എന്നോട് കാട്ടിയ സ്നേഹത്തിനും താല്‍പര്യത്തിനും കരുതലിനും നന്ദി അര്‍പ്പിക്കുന്നു എന്ന വാകുകളോടെയാണ് ഹൃദയ സ്പര്‍ശിയായ പിതാവിന്റെ ഇടയ ലേഖനം അവസാനിക്കുന്നത്.
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.