അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വ്ളാത്താങ്കര സ്വര്‍ഗ്ഗാരോപിതമാതാ ദേവാലയത്തില്‍ ജപമാലമാസാചരണത്തിന് തുടക്കമായി. വ്ളാത്താങ്കര പളളിയങ്കണത്തില്‍ പരിശുദ്ധ അമലോത്ഭവമാതാവിന്‍റെ ഗ്രോട്ടോയില്‍ നിന്ന് ജപമാല പ്രദക്ഷിണം നടന്നു. തിരുകര്‍മ്മങ്ങള്‍ക്ക് നവ വൈദികന്‍ ഫാ.അനുരാജ് മുഖ്യ കാര്‍മ്മികത്വം വഹിച്ചു.
എല്ലാ ദിവസവും ലീജിയന്‍ ഓഫ് മേരിയുടെ നേതൃത്തില്‍ വൈകിട്ട് 6-ന് ജപമാല നൊവേന ആരാധന ദിവ്യബലി എന്നിവ ഉണ്ടാകും. തീര്‍ത്ഥാടകര്‍ക്ക് സ്വര്‍ഗ്ഗാരോപത മാതാവിന്‍റെ തിരുസ്വരൂപം വണങ്ങുന്നതിനുളള പ്രത്യേക ക്രമീകരം ഗ്രോട്ടോയില്‍ ഒരുക്കിയിട്ടുണ്ട്.
ജപമാല മാസാചരണത്തിന്‍റെ സമാപനം ഈ മാസം 31-ന് വൈകിട്ട് 6 മണിക്ക് രൂപതാ ശുശ്രൂഷ കോ-ഓർഡിനേറ്റര്‍ മോണ്‍.വി.പി ജോസിന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കും. തുടര്‍ന്ന്, മാതാവിന്‍റെ തിരുസ്വരൂപം വഹിച്ച് കൊണ്ടുളള പ്രദക്ഷിണവും ഉണ്ടാവും.
പെസഹാക്കാലം ആറാം ഞായർ ദൈവവും മനുഷ്യനും ഒന്നായി തീരാനുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ അനിർവചനീയതയാണ് ഒരു രീതിയിൽ പറഞ്ഞാൽ ദൈവ-മനുഷ്യ ചരിത്രം.…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ദൈവദാസരായ ബിഷപ് മാത്യു മാക്കീലിന്റെ വീരോചിത പുണ്യങ്ങളും, ബിഷപ് അലെസ്സാന്ദ്രോ ലബാക്ക ഉഗാർത്തെ, സി.…
പെസഹാക്കാലം നാലാം ഞായർ "എന്നെ അനുഗമിക്കുക". പത്രോസിനോടുള്ള യേശുവിന്റെ അവസാനത്തെ വാചകമാണിത്. നിന്റെ ബലഹീനതയോടും, ഭയത്തോടും, പ്രേരണകളോടും, വീഴ്ചകളോടും കൂടി,…
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
എല്ലാ കണ്ണുകളും വത്തിക്കാനിലേക്ക്... ഏകദേശം 1.4 ബില്യൺ അംഗങ്ങളുള്ള ആഗോള കത്തോലിക്കാ സമൂഹം തങ്ങളുടെ പുതിയ പാപ്പാക്ക് വേണ്ടി പ്രാർത്ഥനയോടെ…
This website uses cookies.