
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വ്ളാത്താങ്കര സ്വര്‍ഗ്ഗാരോപിതമാതാ ദേവാലയത്തില്‍ ജപമാലമാസാചരണത്തിന് തുടക്കമായി. വ്ളാത്താങ്കര പളളിയങ്കണത്തില്‍ പരിശുദ്ധ അമലോത്ഭവമാതാവിന്‍റെ ഗ്രോട്ടോയില്‍ നിന്ന് ജപമാല പ്രദക്ഷിണം നടന്നു. തിരുകര്‍മ്മങ്ങള്‍ക്ക് നവ വൈദികന്‍ ഫാ.അനുരാജ് മുഖ്യ കാര്‍മ്മികത്വം വഹിച്ചു.
എല്ലാ ദിവസവും ലീജിയന്‍ ഓഫ് മേരിയുടെ നേതൃത്തില്‍ വൈകിട്ട് 6-ന് ജപമാല നൊവേന ആരാധന ദിവ്യബലി എന്നിവ ഉണ്ടാകും. തീര്‍ത്ഥാടകര്‍ക്ക് സ്വര്‍ഗ്ഗാരോപത മാതാവിന്‍റെ തിരുസ്വരൂപം വണങ്ങുന്നതിനുളള പ്രത്യേക ക്രമീകരം ഗ്രോട്ടോയില്‍ ഒരുക്കിയിട്ടുണ്ട്.
ജപമാല മാസാചരണത്തിന്‍റെ സമാപനം ഈ മാസം 31-ന് വൈകിട്ട് 6 മണിക്ക് രൂപതാ ശുശ്രൂഷ കോ-ഓർഡിനേറ്റര്‍ മോണ്‍.വി.പി ജോസിന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കും. തുടര്‍ന്ന്, മാതാവിന്‍റെ തിരുസ്വരൂപം വഹിച്ച് കൊണ്ടുളള പ്രദക്ഷിണവും ഉണ്ടാവും.
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
This website uses cookies.