അനില്‍ ജോസഫ്
നെയ്യാറ്റിന്‍കര ; പ്രസിദ്ധ മരിയന്‍ തിര്‍ത്ഥാടന കേന്ദ്രമായ വ്ളാത്താങ്കര സ്വര്‍ഗ്ഗാരോപിത മാതാ ദേവാലയത്തിന്‍റെ പ്രവേശന കവാടത്തിന് തറക്കല്ലിട്ടു.
പ്രവേശന കടവാടത്തിന്‍റെ ശിലാശീര്‍വാദ കര്‍മ്മത്തിന് നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവല്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ഇടവക വികാരി മോണ്‍.വി പി ജോസ് സഹാകാര്‍മ്മിത്വം വഹിച്ചു.
പില്‍ഗ്രിം ടൂറിസത്തില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ മരിയന്‍ തീര്‍ഥാടന കേന്ദ്രന് ഒരു വര്‍ഷത്തിന് മുമ്പ് ഒരു കോടിയോളം രൂപ അനുവധിച്ച് അമിനിറ്റി സെന്‍റര്‍ അനുവധിച്ചിരുന്നു, അതിന്‍റെ തുടര്‍ന്നുളള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തീര്‍ത്ഥാടന കേന്ദ്രത്തെ ലോകോത്തര നിലവാരത്തില്‍ ഉയര്‍ത്തുന്നതിന് മുന്നോടിയായാണ് പ്രവേശന കവാടം നിര്‍മ്മിക്കുന്നത്.
കേണ്‍ഗ്രീറ്റില്‍ കരിങ്കല്ലില്‍ പാളികള്‍ പതിപ്പിച്ച് കൊത്ത്പണികളോടെ ആര്‍ച്ച് രൂപത്തിലാണ് കവാടം നിര്‍മ്മിക്കുന്നത്. കേരളത്തിന്‍റെ പൈതൃകത്തോട് ചേര്‍ന്നായിരിക്കും നിര്‍മ്മാണ രീതി. പ്രവേശന കവാടത്തിനുളളില്‍ സെക്യൂരിറ്റിക്യാബിനുള്‍പ്പെടെയുടെ സുരക്ഷാ സംവിധാനങ്ങളും ക്രമീകരിച്ചായിരിക്കും നിര്‍മ്മാണം പൂര്‍ത്തീകരിക്കുക .
സജീവ് എസ്, മിധുന്‍രാജ് ആര്‍ എസ് തുടങ്ങിയവരാണ് കവാടത്തിന്‍റെ നിര്‍മ്മാണം സംഭാവനയായി നല്‍കുന്നത്. 5 മാസം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തീകരിക്കും.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…
This website uses cookies.