അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: തെക്കന്‍കേരളത്തിലെ പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വ്ളാത്താങ്കര സ്വര്‍ഗ്ഗാരോപിത മാതാ ദേവാലയത്തില്‍ ഓഗസ്റ്റ് 6-ന് ആരംഭിക്കുന്ന തീര്‍ത്ഥാടനത്തിന്‍റെ ഭാഗമായി “മരിയന്‍ തീര്‍ത്ഥാടന ജ്വാലാ പ്രയാണം” ആരംഭിച്ചു. ഇടവകയിലെ 33 കുടുംബ യൂണിറ്റുകളിലേക്ക് ബി.സി.സി. ലീഡര്‍മാരുടെയും റിസോഴ്സ് ടീം അഗങ്ങളുടെയും നേതൃത്വത്തില്‍ലാണ് ജ്വാല പ്രയാണത്തിന് തുടക്കമായത്.
പരിപാടിയുടെ ഉദ്ഘാടനം ഇടവക വികാരിയും നെയ്യാറ്റിന്‍കര രൂപത ശുശ്രൂഷാ കോ-ഓർഡിനേറ്ററുമായ മോണ്‍.വി.പി.ജോസ് ഇടവകാ ശുശ്രൂഷ കോ-ഓർഡിനേറ്റര്‍ ഡി.ഫ്രാന്‍സിസിന് കൈമാറി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് 33 യൂണിറ്റ് ലീഡര്‍മാര്‍ക്ക് മോണ്‍.വി.പി.ജോസ് തിരികള്‍ കൈമാറി.
പരിപാടിയില്‍ ഇടവക സഹവികാരി ഫാ.ടോണി മാത്യൂ മുണ്ടപ്ലാക്കല്‍, വ്ളാത്താങ്കര ഫൊറോന ആനിമേറ്റര്‍ ഡി.സുനില്‍, ഡീക്കല്‍ അനുരാജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. എല്ലാ കുടുംബ യൂണിറ്റുകളിലേക്കും തീര്‍ത്ഥാടന വിളംബരം അറിയിച്ച് തീര്‍ത്ഥാടന ജ്വാലാ പ്രയാണവും, തീര്‍ത്ഥാടന വിശേഷാല്‍ കുടുംബ യോഗങ്ങള്‍ക്കും തുടക്കമായി. അടുത്ത ഞായറാഴ്ച ജ്വാലാ പ്രയാണം തിരിച്ച് ദേവാലയത്തില്‍ എത്തിച്ചേരും.
ആഗസ്റ്റ് 6-നാണ് തീര്‍ത്ഥാടനത്തിന് തുടക്കമാവുന്നത്. ആഗസ്റ്റ് 3 ന് വൈകിട്ട് 5.30-ന് നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവല്‍ ദേവാലയത്തിന് മുന്നിലെ മാതാവിന്‍റെ പുതിയ ഗ്രോട്ടോ ആശീര്‍വദിക്കും.
തീര്‍ത്ഥാടന ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വികാരി മോണ്‍.വി.പി.ജോസും തീര്‍ത്ഥാടന ജനറല്‍ കണ്‍വീനര്‍ സി.ജോണ്‍സ് രാജും അറിയിച്ചു.
സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…
ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ യേശു പ്രാർത്ഥനയുടെ നിമിഷത്തിലാണ്. അതു കാണുന്ന ശിഷ്യന്മാർക്ക് ഉള്ളിൽ ഒരു ആഗ്രഹം: "കർത്താവേ, ഞങ്ങളെ പ്രാർത്ഥിക്കാൻ…
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
This website uses cookies.