അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: തെക്കന്‍കേരളത്തിലെ പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വ്ളാത്താങ്കര സ്വര്‍ഗ്ഗാരോപിത മാതാ ദേവാലയത്തില്‍ ഓഗസ്റ്റ് 6 ന് ആരംഭിക്കുന്ന തീര്‍ഥാടനത്തിന്‍റെ ഭാഗമായി മരിയന്‍ തീര്‍ത്ഥാടന ജ്വാലാ പ്രയാണം ഞായറാഴ്ച നടക്കും. ഇടവകയിലെ 33 കുടുംബ യൂണിറ്റുകളിലേക്കും ബി.സി.സി. ലീഡര്‍മാരുടെ നേതൃത്വത്തില്‍ കത്തിച്ച തിരികളുമായാണ് ജ്വലാ പ്രയാണം സംഘടിപ്പിക്കുന്നത്. ജ്വാലാ പ്രയാണത്തിന്‍റെ ഉദ്ഘാടനം ഇടവക വികാരിയും നെയ്യാറ്റിന്‍കര രൂപത ശുശ്രൂഷാ കോ-ഓർഡിനേറ്ററുമായ മോണ്‍.വി.പി.ജോസ് ഇടവക ശുശ്രൂഷ കോ-ഓർഡിനേറ്റര്‍ ഡി.ഫ്രാന്‍സിസിന് കൈമാറി നിർവഹിക്കും.
തുടര്‍ന്ന്, 33 യൂണിറ്റ് ലീഡര്‍മാര്‍ക്കും മോണ്‍.വി.പി.ജോസ് 33 തിരികള്‍ കൈമാറും. തുടര്‍ന്ന് ഇടവക വികാരിയുടെ നേതൃത്വത്തില്‍ 33 കുടുംബയൂണിറ്റുകളിലേക്കും തീര്‍ത്ഥാടന വിളംബരം അറിയിച്ച് ‘തീര്‍ത്ഥാടന ജ്വാലാ പ്രയാണവും’ തീര്‍ഥാടന വിശേഷാല്‍ കുടുംബ യോഗങ്ങളും നടക്കും.
കുടുംബ യോഗങ്ങളെ തുടര്‍ന്ന് ഇടവകയിലെ 1050 കുടുംബങ്ങളിലേക്കും പ്രത്യേകം തിരികള്‍ കൈമാറും. ആഗസ്റ്റ് 6-നാണ് തീര്‍ത്ഥാടനത്തിന് തുടക്കമാവുന്നത്.
ആഗസ്റ്റ് 3 ന് വൈകിട്ട് 5.30-ന് ദേവാലയത്തിന് മുന്നിലെ മാതാവിന്‍റെ പുതിയ ഗ്രോട്ടോ നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവല്‍ ആശീര്‍വദിക്കും.
4 ന് രാവിലെ 6.30-ന് തീര്‍ത്ഥാടന വിളംബര ഘോഷയാത്ര ഉണ്ടാകും. വൈകിട്ട് 6-ന് 5001 ദീപകള്‍ കൊണ്ട് സ്വര്‍ഗ്ഗാരോപിത മതാവിന് ദീപാജ്ഞലി സമര്‍പ്പണം. ദീപാജ്ഞലിയുടെ തിരിതെളിയിക്കല്‍ ആറ്റിങ്ങല്‍ എം.പി.അടൂര്‍ പ്രകാശ് നിര്‍വ്വഹിക്കും. മുഖ്യാതിഥിയായി മാധ്യമ പ്രവര്‍ത്തകന്‍ ജോര്‍ജ്ജ് പുളിക്കല്‍ പങ്കെടുക്കും.
തീര്‍ത്ഥാടനത്തിന്‍റെ ആരംഭ ദിനത്തില്‍ ഇടവകയിലെ 1002 സ്ത്രീകള്‍ പങ്കെടുക്കുന്ന തിരുവാതിരയും അരങ്ങേറും.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.