അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: തെക്കന്‍കേരളത്തിലെ പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വ്ളാത്താങ്കര സ്വര്‍ഗ്ഗാരോപിത മാതാ ദേവാലയത്തില്‍ ഓഗസ്റ്റ് 6 ന് ആരംഭിക്കുന്ന തീര്‍ഥാടനത്തിന്‍റെ ഭാഗമായി മരിയന്‍ തീര്‍ത്ഥാടന ജ്വാലാ പ്രയാണം ഞായറാഴ്ച നടക്കും. ഇടവകയിലെ 33 കുടുംബ യൂണിറ്റുകളിലേക്കും ബി.സി.സി. ലീഡര്‍മാരുടെ നേതൃത്വത്തില്‍ കത്തിച്ച തിരികളുമായാണ് ജ്വലാ പ്രയാണം സംഘടിപ്പിക്കുന്നത്. ജ്വാലാ പ്രയാണത്തിന്‍റെ ഉദ്ഘാടനം ഇടവക വികാരിയും നെയ്യാറ്റിന്‍കര രൂപത ശുശ്രൂഷാ കോ-ഓർഡിനേറ്ററുമായ മോണ്‍.വി.പി.ജോസ് ഇടവക ശുശ്രൂഷ കോ-ഓർഡിനേറ്റര്‍ ഡി.ഫ്രാന്‍സിസിന് കൈമാറി നിർവഹിക്കും.
തുടര്‍ന്ന്, 33 യൂണിറ്റ് ലീഡര്‍മാര്‍ക്കും മോണ്‍.വി.പി.ജോസ് 33 തിരികള്‍ കൈമാറും. തുടര്‍ന്ന് ഇടവക വികാരിയുടെ നേതൃത്വത്തില്‍ 33 കുടുംബയൂണിറ്റുകളിലേക്കും തീര്‍ത്ഥാടന വിളംബരം അറിയിച്ച് ‘തീര്‍ത്ഥാടന ജ്വാലാ പ്രയാണവും’ തീര്‍ഥാടന വിശേഷാല്‍ കുടുംബ യോഗങ്ങളും നടക്കും.
കുടുംബ യോഗങ്ങളെ തുടര്‍ന്ന് ഇടവകയിലെ 1050 കുടുംബങ്ങളിലേക്കും പ്രത്യേകം തിരികള്‍ കൈമാറും. ആഗസ്റ്റ് 6-നാണ് തീര്‍ത്ഥാടനത്തിന് തുടക്കമാവുന്നത്.
ആഗസ്റ്റ് 3 ന് വൈകിട്ട് 5.30-ന് ദേവാലയത്തിന് മുന്നിലെ മാതാവിന്‍റെ പുതിയ ഗ്രോട്ടോ നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവല്‍ ആശീര്‍വദിക്കും.
4 ന് രാവിലെ 6.30-ന് തീര്‍ത്ഥാടന വിളംബര ഘോഷയാത്ര ഉണ്ടാകും. വൈകിട്ട് 6-ന് 5001 ദീപകള്‍ കൊണ്ട് സ്വര്‍ഗ്ഗാരോപിത മതാവിന് ദീപാജ്ഞലി സമര്‍പ്പണം. ദീപാജ്ഞലിയുടെ തിരിതെളിയിക്കല്‍ ആറ്റിങ്ങല്‍ എം.പി.അടൂര്‍ പ്രകാശ് നിര്‍വ്വഹിക്കും. മുഖ്യാതിഥിയായി മാധ്യമ പ്രവര്‍ത്തകന്‍ ജോര്‍ജ്ജ് പുളിക്കല്‍ പങ്കെടുക്കും.
തീര്‍ത്ഥാടനത്തിന്‍റെ ആരംഭ ദിനത്തില്‍ ഇടവകയിലെ 1002 സ്ത്രീകള്‍ പങ്കെടുക്കുന്ന തിരുവാതിരയും അരങ്ങേറും.
സ്വർഗ്ഗാരോഹണ തിരുനാൾ യേശുവിന്റെ സ്വർഗ്ഗാരോഹണത്തോടെയാണ് ലൂക്കായുടെ സുവിശേഷം അവസാനിക്കുന്നത്. ഇതൊരു നിർണായക ഭാഗമാണ്, കാരണം ഇവിടെ നിന്നാണ് അപ്പോസ്തലന്മാരുടെ ജീവിതം…
പെസഹാക്കാലം ആറാം ഞായർ ദൈവവും മനുഷ്യനും ഒന്നായി തീരാനുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ അനിർവചനീയതയാണ് ഒരു രീതിയിൽ പറഞ്ഞാൽ ദൈവ-മനുഷ്യ ചരിത്രം.…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ദൈവദാസരായ ബിഷപ് മാത്യു മാക്കീലിന്റെ വീരോചിത പുണ്യങ്ങളും, ബിഷപ് അലെസ്സാന്ദ്രോ ലബാക്ക ഉഗാർത്തെ, സി.…
പെസഹാക്കാലം നാലാം ഞായർ "എന്നെ അനുഗമിക്കുക". പത്രോസിനോടുള്ള യേശുവിന്റെ അവസാനത്തെ വാചകമാണിത്. നിന്റെ ബലഹീനതയോടും, ഭയത്തോടും, പ്രേരണകളോടും, വീഴ്ചകളോടും കൂടി,…
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
This website uses cookies.