
വോക്സ് സൈബര്‍ ഡെസ്ക്
തിരുവനന്തപുരം: വൈദീകരുടെ പേരില്‍ ഫെയ്ക്ക് ഐഡികള്‍ രൂപീകരിച്ച ശേഷം പെണ്‍കുട്ടികള്‍ക്ക് സന്ദേശം അയക്കുന്ന സംഘം സജീവമാവുന്നു. തിരുവനന്തപുരത്തിന്റെ തെക്കന്‍ മേഖല കേന്ദ്രീകരിച്ചും, മലബാര്‍ മേഖല കേന്ദ്രീകരിച്ചുമാണ് സംഘങ്ങളുടെ പ്രവര്‍ത്തനം സജീവമാവുന്നത്.
വൈദീകരുടെ പേരില്‍ അകൗണ്ടുകള്‍ ക്രീയേറ്റ് ചെയ്യുക മാത്രമല്ല, അവരുടെ ചിത്രങ്ങളുള്‍പ്പെടെ അപ്ലോഡ് ചെയ്ത് വിശ്വസിപ്പിക്കുന്ന രീതിയിലാണു സംഘം പ്രവര്‍ത്തിക്കുന്നത്. പകല്‍ സമയങ്ങളില്‍ ഡി ആക്ടിവേറ്റ് അയിരിക്കുന്ന അകൗണ്ടുകള്‍ രാത്രിയില്‍ സജീവമാവുകയും പെണ്‍കുട്ടികളുടെ ഫെയ്സ്ബുക്ക് മെസഞ്ചറുകളിലേക്ക് സന്ദേശങ്ങള്‍ അയക്കുകയുമാണ് രീതി.
കഴിഞ്ഞ ദിവസം ഇതേ രീതിയില്‍ മെസേജ് ലഭിച്ച പെണ്‍കുട്ടി വൈദികനെ വിളിച്ച് വിവരം തിരക്കിയപ്പോഴാണ് ഫെക്ക് ഐഡിയില്‍ നിന്നാണ് സന്ദേശം ലഭിച്ചതെന്ന് അറിയിന്നത്. വൈദികന്‍ ഉടന്‍ സൈബര്‍ സെല്ലുമായി ബന്ധപ്പെട്ട് പരാതി നല്‍കാനെരുങ്ങുകയാണ്. 4 മാസം മുമ്പ് കാത്തലിക് വോക്സ് ഇത്തരത്തില്‍ വൈദികരെയും സന്യസ്തരെയും ഇരകളാക്കി കൊണ്ട് പ്രവര്‍ത്തിക്കുന്ന സംഘങ്ങളെ കരുതിയിരിക്കാന്‍ ഓര്‍മ്മിപ്പിച്ച് ലേഖനം എഴുതിയിരുന്നു. 2 മാസം മുമ്പ് കൊച്ചിയിലും മലബാറിലും ഇതേ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൊച്ചിയിലെ സംഭവം അന്വേഷിച്ച സൈബര്‍ സംഘം പക്ഷെ വൈദകന്റെ പേരില്‍ ക്രിയേറ്റ് ചെയ്യ്തിരിക്കുന്ന ഐഡി വിദേശ രാജ്യങ്ങളില്‍ നിന്നാണ് ഓപ്പറേറ്റ് ചെയ്യുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ തിരുവനന്തപുരത്തെ സംഭവം കേരളത്തില്‍ നിന്ന് തന്നെയാണ് ഓപ്പറേറ്റ് ചെയ്യുന്നതെന്നാണ് നിഗമനം.
വൈദികരെയും സന്യസ്തരെയും ക്രിസ്ത്യന്‍ മാധ്യമങ്ങളെയും സമൂഹത്തില്‍ മോശമായി ചിത്രീകരിക്കാന്‍ വേണ്ടി സംഘടിതമായി പ്രവര്‍ത്തിക്കുന്ന വലിയൊരു സംഘം കേരളത്തില്‍ തന്നെ ശക്തി പ്രാപിച്ച് വരുന്നതിന്റെ തെളിവാണ് ഇതെന്നാണ് സൂചന.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group
ആണ്ടുവട്ടത്തിലെ മൂന്നാം ഞായർ യോഹന്നാൻ ബന്ധനസ്ഥനായിരിക്കുന്നു. എല്ലാവർക്കുമുള്ള ഒരു സന്ദേശമായിരുന്നു അത്. രാജാവിന് അപ്രിയമായതൊന്നും പ്രസംഗിക്കരുത് എന്ന സന്ദേശം. ഭയത്തിന്റെ…
ആണ്ടുവട്ടത്തിലെ രണ്ടാം ഞായർ "ഇതാ, ദൈവത്തിന്റെ കുഞ്ഞാട്" - തന്റെ അടുത്തേക്ക് വരുന്ന നസ്രായനെ നോക്കി സ്നാപകൻ ശിഷ്യന്മാർക്ക് നൽകുന്ന…
ക്രിസ്തുവിന്റെ ജ്ഞാനസ്നാന തിരുനാൾ 30 വർഷങ്ങൾ കടന്നുപോയി: ബെത്‌ലഹേമിലെ കുഞ്ഞ് ഇപ്പോൾ ഒരു യുവാവാണ്. എവിടെയായിരുന്നു അവൻ ഇത്രയും നാളും?…
പ്രത്യക്ഷവൽക്കരണത്തിരുനാൾ ഇന്ന്, പ്രത്യക്ഷവത്കരണത്തിരുനാൾ, അതായത്, മിശിഹാ ഇസ്രായേലിന്റെ ഒരു സ്വകാര്യ നിധിയല്ല, മറിച്ച് എല്ലാവർക്കും വേണ്ടിയുള്ളതാണെന്നു പ്രഖ്യാപിക്കുന്ന ആഘോഷം. ലൂക്കാ…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
This website uses cookies.