അനിൽ ജോസഫ്
പുനലൂര്‍: പുനലൂര്‍ രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിളക്കുടി ലിറ്റില്‍ ഫ്ളവര്‍ ഹോസ്പിറ്റലും, പത്തനാപുരം സെന്റ് സേവ്യര്‍ അനിമേഷന്‍ സെന്റെറും കോവിഡ്-19 ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളായി പ്രവര്‍ത്തനം ആരംഭിച്ചു. സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പിന്റെയും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടേയും ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ പൊതുജനാരോഗ്യ സംവിധാനത്തിന്റെ മേലുളള ഭാരം കുറക്കുന്നതിന്റെ ഭാഗമായാണ് പുനലൂര്‍ രൂപത മെത്രാന്‍ ഡോ.സില്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ അനിമേഷന്‍ സെന്റെറും ആശുപത്രിയും വിട്ടുകൊടുത്തത്.
പത്തനാപുരം അനിമേഷന്‍ സെന്റെറില്‍ 200 കിടക്കകളും, വിളക്കുടി ലിറ്റില്‍ ഫ്ളവര്‍ ഹോസ്പിറ്റലില്‍ 100 കിടക്കകളും സജ്ജമാക്കി പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. പുനലൂര്‍ രൂപതയുടെ ആത്മീയ പ്രവര്‍ത്തനങ്ങളുടെ പ്രധാന കേന്ദ്രമാണ് പത്തനാപുരം സെന്റ് സേവ്യര്‍ അനിമേഷന്‍ സെന്റെര്‍. രൂപതയുടെ പ്രവര്‍ത്തനങ്ങളെ എകോപിപ്പിക്കുന്ന വിവിധ കമ്മീഷനുകളായ മതബോധനം, യുവജനം, കുടുംബ പ്രേക്ഷിതം, അടിസ്ഥാന ക്രൈസ്ഥവ സമൂഹം, അജപാലനം, അല്മായ കമ്മീഷനുകള്‍ തുടങ്ങിയവ ഇവിടെ പ്രവര്‍ത്തിച്ചു വരുന്നു. കുടാതെ ഭക്തസംഘടനകള്‍, സമുദായ സംഘടനകള്‍, കാരുണ്യ പ്രവര്‍ത്തന സംഘടനകള്‍ എന്നിവയുടെയും പ്രവര്‍ത്തന കേന്ദ്രമാണ് അനിമേഷന്‍ സെന്റെര്‍.
രൂപതയുടെ പ്രധാന ഓഫീസുകളുടെ പ്രവർത്തനങ്ങളെല്ലാം താൽക്കാലിക സംവിധാനത്തിലേക്ക് മാറ്റിക്കൊണ്ടാണ് ലോകം ഭയപ്പെടുന്ന പകര്‍ച്ചവ്യാധിയായ കോവിഡ്19-നെ പ്രതിരോധിക്കുവാന്‍ അനിമേഷന്‍ സെന്റെറും, ആശുപത്രിയും വിട്ടുകൊടുത്തതെന്നും, രൂപതയാൽ കഴിയുന്നരീതിയിൽ ഇനിയും വേണ്ട സഹായം ചെയ്യുമെന്നും രൂപത മെത്രാന്‍ അറിയിച്ചു.
സ്വർഗ്ഗാരോഹണ തിരുനാൾ യേശുവിന്റെ സ്വർഗ്ഗാരോഹണത്തോടെയാണ് ലൂക്കായുടെ സുവിശേഷം അവസാനിക്കുന്നത്. ഇതൊരു നിർണായക ഭാഗമാണ്, കാരണം ഇവിടെ നിന്നാണ് അപ്പോസ്തലന്മാരുടെ ജീവിതം…
പെസഹാക്കാലം ആറാം ഞായർ ദൈവവും മനുഷ്യനും ഒന്നായി തീരാനുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ അനിർവചനീയതയാണ് ഒരു രീതിയിൽ പറഞ്ഞാൽ ദൈവ-മനുഷ്യ ചരിത്രം.…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ദൈവദാസരായ ബിഷപ് മാത്യു മാക്കീലിന്റെ വീരോചിത പുണ്യങ്ങളും, ബിഷപ് അലെസ്സാന്ദ്രോ ലബാക്ക ഉഗാർത്തെ, സി.…
പെസഹാക്കാലം നാലാം ഞായർ "എന്നെ അനുഗമിക്കുക". പത്രോസിനോടുള്ള യേശുവിന്റെ അവസാനത്തെ വാചകമാണിത്. നിന്റെ ബലഹീനതയോടും, ഭയത്തോടും, പ്രേരണകളോടും, വീഴ്ചകളോടും കൂടി,…
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
This website uses cookies.