
ജോസ് മാർട്ടിൻ
ആലപ്പുഴ: കോവിഡ് മഹാമാരിയും രൂക്ഷമായ കടലാക്രമണണവും ഇരട്ട ദുരന്തം വിതച്ച തീരദേശ വാസികളെ സഹായിക്കുന്നതിനായി ആലപ്പുഴ രൂപതാ കെ.എൽ.സി.എ. “ദുരിതബാധിതർക്ക് ഒരു കൈത്താങ്ങ്” എന്ന പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. രൂപതയിലെ വിവിധ യൂണിറ്റുകളുടെ നേതൃത്വത്തിൽ ഇടവകകളിൽ നിന്നും ശേഖരിച്ച ഭക്ഷ്യവസ്തുക്കളും, അണുനശീകരണികളുമാണ് ദുരിത പ്രദേശങ്ങളിൽ എത്തിക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടം പ്രസിഡന്റ് ജോൺ ബ്രിട്ടോ ആലപ്പുഴ രൂപത സൊസൈറ്റി ഡയറക്ടർ ഫാ.സാംസൺ ആഞ്ഞിലിപറമ്പിന് കൈമാറി.
ദുരിതബാധിതരെ അവരുടെ ആവശ്യങ്ങളിൽ സഹായിക്കുകയെന്നത് ക്രൈസ്തവ ധർമ്മവും അതോടൊപ്പം പൗരധർമ്മവുമാണെന്നും ആ ദൗത്യമാണ് സംഘടന നിർവ്വഹിക്കുന്നതെന്നും പ്രസിഡന്റ് ശ്രീ.ജോൺ ബ്രിട്ടോ പി.ജി. പറഞ്ഞു. കെ.എൽ.സി.എ. യുടെ ദൗത്യം മാതൃകാപരവും, ശ്ലാഘനീയവുമാണെന്ന് ആലപ്പുഴ രൂപത സൊസൈറ്റി ഡയറക്ടർ ഫാ.സാംസൺ ആഞ്ഞിലിപറമ്പിൽ പറഞ്ഞു.
പുന്നപ്ര വിയാനി, ചാത്തനാട് കത്തീഡ്രൽ, ചേന്നവേലി,മാരാരിക്കുളം, കോമളപുരം, വട്ടയാൽ, വാടയ്ക്കൽ യൂണിറ്റുകൾ സമാഹരിച്ച വസ്തുക്കളാണ് ഇപ്പോൾ വിതരണം ചെയ്തത്.
കെ.എൽ. സി. എ. രൂപത ഭാരവാഹികളായ ജനറൽ സെക്രട്ടറി ഈ.വി. രാജു, ക്ലീറ്റസ് കളത്തിൽ, സാബു വി. തോമസ്, ഹെലൻ എവ്ദേവൂസ്, തോമസ് കണ്ടത്തിൽ, ഉമ്മച്ചൻ ചക്കുപുരയ്ക്കൽ, സജി കുന്നേൽ, തങ്കച്ചൻ തെക്കേപാലയ്ക്കൽ, സോളമൻ പനയ്ക്കൽ, ആൽബർട്ട് പുത്തൻപുരയ്ക്കൽ, സോണി നോയൽ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
ആലപ്പുഴ രൂപതയുടെ വടക്കൻ മേഖലയിലുള്ള യൂണിറ്റുകൾക്ക് മുൻഗണന നൽകിയായിരിക്കും സാധനങ്ങൾ നൽകുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
ആണ്ടുവട്ടത്തിലെ പന്ത്രണ്ടാം ഞായർ "ഭയപ്പെടേണ്ട". ഈ സുവിശേഷ ഭാഗത്തിൽ മൂന്നുപ്രാവശ്യമാണ് യേശു പറയുന്നത് മനുഷ്യരെ ഭയപ്പെടേണ്ട കാര്യമില്ലായെന്ന്. ഒരു കൊടുങ്കാറ്റുള്ള…
പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
This website uses cookies.