
അനിൽ ജോസഫ്
മാറനല്ലൂര്‍: എല്ലാ കൊല്ലത്തെയും പതിവ് തെറ്റിക്കാതെ മാറനല്ലൂര്‍ ലിറ്റില്‍വര്‍ ഹോമിലെ അന്തേവാസികള്‍ക്കൊപ്പം ക്രിസ്മസ് ആഘോഷിച്ച് നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്റ് സാമുവല്‍. എല്ലാ വര്‍ഷവും ക്രിസ്മസിന്റെ തലേനാളില്‍ മാറനല്ലൂരില്‍ ദീനസേവന സന്യാസിനികള്‍ നടത്തുന്ന അംഗപരിമിതരുടെ കേന്ദ്രത്തില്‍ ബിഷപ്പിന്റെ സന്ദര്‍ശനം പതിവാണ്.
ലോക രക്ഷകന്‍ പുല്‍ക്കൂട്ടില്‍ പിറന്നത് ബലഹീനര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും വേണ്ടിയാണെന്ന് ബിഷപ്പ് സന്ദേശത്തില്‍ പറഞ്ഞു. ക്രിസ്മസ് കാരള്‍ ഗാനങ്ങള്‍ ആലപിച്ചാണ് അന്തേവാസികള്‍ ബിഷപ്പിനെ സ്വീകരിച്ചത്. കലാകാരികളായ റാണിയും മെര്‍ലിനും മഞ്ചുവും ബിഷപ്പിന് വേണ്ടി ക്രിസ്മസ് ഗാനങ്ങള്‍ നൃത്തരൂപത്തില്‍ അവതരിപ്പിച്ചു.
ഒരു മണിക്കൂറോളം ലിറ്റില്‍ ഫ്ളവര്‍ ഹോമില്‍ ചിലവഴിച്ച ബിഷപ്പ് അന്തേവാസികള്‍ക്കും കന്യാസ്ത്രികള്‍ക്കുമൊപ്പം കേക്ക് മുറിച്ച് സന്തോഷം പങ്കുവച്ചാണ് ബിഷപ്പ് മടങ്ങിയത്. മദര്‍ മലാനിയ ലിറ്റില്‍ഫ്ളവര്‍ ഹോംമിന്റെ ചാര്‍ജ്ജുളള സിസ്റ്റര്‍ ലേഖ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
This website uses cookies.