
അനിൽ ജോസഫ്
മാറനല്ലൂര്‍: എല്ലാ കൊല്ലത്തെയും പതിവ് തെറ്റിക്കാതെ മാറനല്ലൂര്‍ ലിറ്റില്‍വര്‍ ഹോമിലെ അന്തേവാസികള്‍ക്കൊപ്പം ക്രിസ്മസ് ആഘോഷിച്ച് നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്റ് സാമുവല്‍. എല്ലാ വര്‍ഷവും ക്രിസ്മസിന്റെ തലേനാളില്‍ മാറനല്ലൂരില്‍ ദീനസേവന സന്യാസിനികള്‍ നടത്തുന്ന അംഗപരിമിതരുടെ കേന്ദ്രത്തില്‍ ബിഷപ്പിന്റെ സന്ദര്‍ശനം പതിവാണ്.
ലോക രക്ഷകന്‍ പുല്‍ക്കൂട്ടില്‍ പിറന്നത് ബലഹീനര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും വേണ്ടിയാണെന്ന് ബിഷപ്പ് സന്ദേശത്തില്‍ പറഞ്ഞു. ക്രിസ്മസ് കാരള്‍ ഗാനങ്ങള്‍ ആലപിച്ചാണ് അന്തേവാസികള്‍ ബിഷപ്പിനെ സ്വീകരിച്ചത്. കലാകാരികളായ റാണിയും മെര്‍ലിനും മഞ്ചുവും ബിഷപ്പിന് വേണ്ടി ക്രിസ്മസ് ഗാനങ്ങള്‍ നൃത്തരൂപത്തില്‍ അവതരിപ്പിച്ചു.
ഒരു മണിക്കൂറോളം ലിറ്റില്‍ ഫ്ളവര്‍ ഹോമില്‍ ചിലവഴിച്ച ബിഷപ്പ് അന്തേവാസികള്‍ക്കും കന്യാസ്ത്രികള്‍ക്കുമൊപ്പം കേക്ക് മുറിച്ച് സന്തോഷം പങ്കുവച്ചാണ് ബിഷപ്പ് മടങ്ങിയത്. മദര്‍ മലാനിയ ലിറ്റില്‍ഫ്ളവര്‍ ഹോംമിന്റെ ചാര്‍ജ്ജുളള സിസ്റ്റര്‍ ലേഖ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.