
സ്വന്തം ലേഖകന്‍
കൊല്ലം: വിമല ഹൃദയ ഫ്രാന്‍സിസ്കന്‍ സഭയുടെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്‍റെ സമാപനത്തിന് വിളംബര ദീപശിഖാ പ്രയാണത്തോടെ തുടക്കം.
കാഞ്ഞിരകോട് സെന്‍റ് മാര്‍ഗ്രറ്റ്സില്‍ നിന്ന് ആരംഭിച്ച ദീപശിഖാ പ്രയാണം എഫ്ഐഎച്ച് സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ റെക്സിയാ മേരി ഉദ്ഘാടനം ചെയ്തു.
തുടര്‍ന്ന് ദീപശിഖാ പ്രയാണം കൊല്ലം രൂപതയില്‍ കോണ്‍വന്‍റുകളുള്ള എല്ലാ ഇടവകകളും സന്ദര്‍ശിച്ച് സഭയുടെ ആസ്ഥാനമായ പാലത്തറ ജനറലേറ്റില്‍ എത്തി.
കൊല്ലം രൂപതാ ബിഷപ് ഡോ. പോള്‍ ആന്‍റണി മുല്ലശേരി പതാക ഉയര്‍ത്തി. തുടര്‍ന്ന് സമ്മേളനത്തിന്‍റെ ഉദ്ഘാടനവും ബിഷപ് നിര്‍വഹിച്ചു.
പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ അഡോള്‍ഫ് മേരി അധ്യക്ഷത വഹിച്ചു. അനില്‍ സേവ്യര്‍, റവ.ഡോ.ജോസ് പുത്തന്‍വീട്, എ.അനീഷ്, അനില്‍ ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കൊട്ടിയം വിമലഹൃദയ റിട്രീറ്റ് സെന്‍ററില്‍ ഇന്നലെ നടന്ന കുടുംബ സംഗമത്തില്‍ പുനലൂര്‍ ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നു മുത്തന്‍ സന്ദേശം നല്‍കി.
]തുടര്‍ന്ന് നടന്ന പൊതുസമ്മേളനം നെയ്യാറ്റിന്‍കര ബിഷപ് റവ.ഡോ.വിന്‍സന്‍റ് സാമുവല്‍ ഉദ്ഘാടനം ചെയ്തു. എഫ്ഐഎച്ച് കര്‍ണാടക പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ പ്രീതി മേരി അധ്യക്ഷത വഹിച്ചു. ലാറ്റിന്‍ കാത്തലിക് വിമന്‍സ് അസോസിയേഷന്‍ പ്രസിഡന്‍റ് ജയിന്‍ ആന്‍സില്‍ ഫ്രാന്‍സിസ് പ്രസംഗിച്ചു. മദര്‍ റെക്സിയാ മേരി മെമന്‍റോകള്‍ വിതരണം ചെയ്തു.
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
This website uses cookies.