
അനിൽ ജോസഫ്
തിരുവനനന്തപുരം: അവിഭക്ത കൊല്ലം രൂപതയുടെ ബിഷപ്പ് അലോഷ്യസ് മരിയ ബെന്‍സിഗറിന്‍റെയും ഫാ.അദെയോദാത്തൂസിന്റെയും ദൈവദാസ പദവിയില്‍ നന്ദി അര്‍പ്പിച്ചുകൊണ്ടുളള കൃതജ്ഞതാ ബലി ഭക്തി സാന്ദ്രമായി.
ഇന്ന് (20/10/2018) വൈകിട്ട് പാങ്ങോട് കാര്‍മ്മല്‍ഹില്‍ ആശ്രമ ദേവാലയത്തില്‍ നടന്ന കൃതജ്ഞതാ ദിവ്യബലിക്ക് തിരുവനന്തപുരം ആര്‍ച്ച് ബിഷപ് ഡോ.എം.സൂസപാക്യം മുഖ്യകാര്‍മ്മികത്വം വഹിച്ചു. കൊല്ലം ബിഷപ്പ് ഡോ.ആന്‍റണി മുല്ലശ്ശേരി വചന സന്ദേശം നല്‍കി . ക്രിസ്തുവിന്‍റെ സ്നേഹം പകര്‍ന്ന് വിശുദ്ധിയിലേക്കെത്തുന്ന പുണ്യാത്മാക്കളാണ് ദൈവദാസന്‍ ബെന്‍സിഗറും ഫാ.അദെയോദത്തുസു മെന്ന് ബിഷപ് വചന സന്ദേശത്തില്‍ പറഞ്ഞു. ഏല്‍പ്പിക്കപെട്ട ധൗത്യം പൂര്‍ണ്ണമായും ദൈവത്തില്‍ സമര്‍പ്പിച്ച് ജീവിതം ദൈവത്തിന് വേണ്ടിയും സാധാരണക്കാര്‍ക്ക് വേണ്ടിയും മാറ്റിവച്ച വ്യക്തികളായിരുന്നു ഇരുവരുമെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു.
നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവല്‍, കൊല്ലം മുന്‍ ബിഷപ് സ്റ്റാന്‍ലി റോമന്‍, കോട്ടാര്‍ രൂപതാ ബിഷപ് ഡോ.നസ്റയന്‍ സൂസൈ, പുനലൂര്‍ രൂപതാ ബിഷപ് ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, മലങ്കര സഭയുടെ പത്തനംതിട്ട രൂപതാ ബിഷപ് ഡോ.സാമുവല്‍ മാര്‍ ഐറേനിയോസ്, മലങ്കര സഭയുടെ കൂരിയ ബിഷപ് യൂഹാന്നോന്‍ മാര്‍ തിയോഡോഷ്യസ്, തിരുവനന്തപുരം ലത്തീന്‍ രൂപതയുടെ സഹായ മെത്രാന്‍ ഡോ.ആര്‍.ക്രിസ്തുദാസ് തുടങ്ങിയവര്‍ സഹകാര്‍മ്മികരായി.
ദിവ്യബലിയുടെ ആമുഖ സന്ദേശം കര്‍മ്മലീത്താ സഭയുടെ മലബാര്‍ പ്രൊവിന്‍സ് പ്രൊവിഷ്യല്‍ ഫാ.സെബാസ്റ്റ്യന്‍ കൂടപ്പാട്ട് നല്‍കി. തുടര്‍ന്ന് ദൈവദാസരായി ഉയര്‍ത്തപ്പെട്ട ബിഷപ്പ് ബെന്‍സിഗറിനെക്കുറിച്ച് കൊല്ലം മുന്‍ ബിഷപ്പ് ഡോ.സ്റ്റാന്‍ലി റോമനും ഫാ.അദെയോദാത്തൂസിനെക്കുറിച്ച് നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവലും ലഘുവിവരണം നല്‍കി.
ദിവ്യബലിയെ തുടര്‍ന്ന് ബിഷpp ബെന്‍സിഗറിന്‍റെ നാമകരണ പ്രാര്‍ത്ഥനക്ക് കൊല്ലം ബിഷപ്പ് ഡോ.പോള്‍ ആന്‍റണി മുല്ലശ്ശേരിയും ഫാ.അദെയോദാത്തുസിന്‍റെ നാമകരണ പ്രാര്‍ത്ഥനക്ക് നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവലും നേതൃത്വം നല്‍കി. തുടര്‍ന്ന് ബിഷപ്പ് ബന്‍സിഗറിന്‍റെ കര്‍മ്മ മണ്ഡലമായ കൊല്ലം രൂപതയില്‍ പ്രയാണം ചെയ്യുന്നതിനുളള ദീപശിഖയില്‍ ബിഷപ്പ് ബന്‍സിഗറിന്‍റെ ശവകുടീരത്തില്‍ നിന്ന് കൊല്ലം ബിഷപ്പ് ഡോ.പോള്‍ ആന്‍റണി മുല്ലശ്ശേരി തിരി തെളിച്ചു.
കൊല്ലം, തിരുവനന്തപുരം, നെയ്യാറ്റിന്‍കര രൂപതകളില്‍ നിന്നുളള വൈദികരുടേയും സന്യസ്തരുടെയും നൂറ്കണക്കിന് വിശ്വാസികളുടെയും സാന്നിധ്യം കൊണ്ട് കൃതജ്ഞതാബലി ഭക്തി സാന്ദ്രമായി.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.