ജോസ് മാർട്ടിൻ
കൊച്ചി: വരാപ്പുഴ അതിരൂപതയിലെ മുതിർന്ന വൈദീകൻ ഫാ.ജോർജ് വേട്ടാപ്പറമ്പിൽ നിര്യാതനായി, 83 വയസായിരുന്നു. 2012 മുതൽ കാക്കനാട് ആവിലഭവനിൽ വിശ്രമ ജീവിതത്തിലായിരുന്നു ഫാ.ജോർജ്. ഒക്ടോബർ 11 ഞായറാഴ്ച രാവിലെ 11 മണിക്ക് ചേരാനല്ലൂർ നിത്യസഹായമാതാ പള്ളിയിൽ മൃതസംസ്കാരകർമ്മങ്ങൾ നടക്കും.
തന്റെ ജീവിതകാലം മുഴുവൻ അതിരൂപതക്കും നാടിനും അദ്ദേഹം നൽകിയ സേവനങ്ങൾ വിലമതിക്കാനാവാത്തതാണെന്ന് വരാപ്പുഴ അതിരൂപതാ ആർച്ച്ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ പറഞ്ഞു. 1965 മാർച്ച് 14-ന് വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ദൈവദാസൻ ജോസഫ് അട്ടിപ്പേറ്റി പിതാവിൽ നിന്നും വൈദീകപട്ടം സ്വീകരിച്ച അദ്ദേഹം കുരിശിങ്കൽ, പാലാരിവട്ടം, മൂലമ്പിള്ളി, നെട്ടൂർ, വടുതല, കറുത്തേടം, വല്ലാർപാടം, തേവര, ഇളംകുളം, തോമസ്പുരം,ചിറ്റൂർ, വള്ളുവള്ളി, വെണ്ടുരുത്തി എന്നീ ഇടവകകളിൾ സേവനം ചെയ്തിട്ടുണ്ട്.
ഒക്ടോബർ 11 ഞായറാഴ്ച രാവിലെ 7.30 മുതൽ 9.30 വരെ ചേരാനല്ലൂരിലെ അദ്ദേഹത്തിന്റെ വസതിയിലും, 9.30 മുതൽ 11 വരെ ചേരാനല്ലൂർ നിത്യസഹായമാതാ പള്ളിയിലും ഭൗതികശരീരം പൊതുദർശനത്തിനു വെയ്ക്കും. പൂർണ്ണമായും കോവിഡ് പ്രോട്ടോകോൾ നിയമങ്ങൾ പാലിച്ചു കൊണ്ടായിരിക്കും മൃതസംസ്കാര കർമ്മങ്ങൾ നടക്കുക.
ചേരാനല്ലൂരിൽ പൈലിയുടെയും മേരിയുടെയും മകനായി1937-ലായിരുന്നു ഫാ.ജോർജ് വേട്ടാപ്പറമ്പിലിന്റെ ജനനം.
സ്വർഗ്ഗാരോഹണ തിരുനാൾ യേശുവിന്റെ സ്വർഗ്ഗാരോഹണത്തോടെയാണ് ലൂക്കായുടെ സുവിശേഷം അവസാനിക്കുന്നത്. ഇതൊരു നിർണായക ഭാഗമാണ്, കാരണം ഇവിടെ നിന്നാണ് അപ്പോസ്തലന്മാരുടെ ജീവിതം…
പെസഹാക്കാലം ആറാം ഞായർ ദൈവവും മനുഷ്യനും ഒന്നായി തീരാനുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ അനിർവചനീയതയാണ് ഒരു രീതിയിൽ പറഞ്ഞാൽ ദൈവ-മനുഷ്യ ചരിത്രം.…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ദൈവദാസരായ ബിഷപ് മാത്യു മാക്കീലിന്റെ വീരോചിത പുണ്യങ്ങളും, ബിഷപ് അലെസ്സാന്ദ്രോ ലബാക്ക ഉഗാർത്തെ, സി.…
പെസഹാക്കാലം നാലാം ഞായർ "എന്നെ അനുഗമിക്കുക". പത്രോസിനോടുള്ള യേശുവിന്റെ അവസാനത്തെ വാചകമാണിത്. നിന്റെ ബലഹീനതയോടും, ഭയത്തോടും, പ്രേരണകളോടും, വീഴ്ചകളോടും കൂടി,…
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
This website uses cookies.