സ്വന്തം ലേഖകൻ
വത്തിക്കാൻ: വത്തിക്കാനിൽ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിലായിരുന്നു ഓശാന ഞായർ ആഘോഷങ്ങൾ. രാവിലെ 9.30-ന് ഫ്രാന്‍സിസ് പാപ്പാ ഒലിവുചില്ലകൾ ആശീർവ്വദിച്ച് ജനങ്ങൾക്കു നൽകി, തുടർന്ന് ദിവ്യബലിയും.
റോമിൽ സമ്മേളിച്ചിരിക്കുന്ന യുവജനങ്ങളുടെ സിനഡിന് ഒരുക്കമായുള്ള സംഗമത്തിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ 300-ൽ അധികം യുവജനപ്രതിനിധികളും ഓശാന ഞായർ ആഘോഷത്തിൽ വിശിഷ്ടാധിതികളെപ്പോലെ പങ്കെടുത്തു.
ഞായറാഴ്ച വളരെ നേരത്തേതന്നെ വിശ്വാസിസമൂഹം വത്തിക്കാൻ ചത്വരത്തിൽ ഇടംപിടിക്കാൻ എത്തിയിരുന്നു.
ഈ ദിനത്തിൽ ഓരോരുത്തരും ആത്മശോധനയ്ക്കായി ശ്രമിക്കണം എന്ന് പാപ്പാ ആവശ്യപ്പെട്ടു. കാരണം, പീഡാസഹന വായനയിൽ കണ്ടതുപോലെ നമ്മളിലും സ്നേഹവും, സ്വയം നൽകലും, വെറുപ്പും, ഒഴിവാക്കലും, ഒറ്റുകൊടുക്കലും, കൈ കഴുകലും ഒക്കെ ഉണ്ട്.
യുവജനങ്ങൾ ധൈര്യസമേതം സത്യം വിളിച്ചുപറയുവാൻ തയ്യാറാകണമെന്നും പാപ്പാ ഓർമ്മിപ്പിച്ചു.
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ പത്തു കുഷ്ഠരോഗികൾ അകലെ നിൽക്കുന്നു. ദൂരെ നിൽക്കാൻ വിധിക്കപ്പെട്ടവർ. ഒരു കാഴ്ചവസ്തുവായിപോലും മുന്നിൽ വരാൻ അനുവാദമില്ലാത്തവർ.…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
This website uses cookies.