
സ്വന്തം ലേഖകൻ
വത്തിക്കാൻ: വത്തിക്കാനിൽ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിലായിരുന്നു ഓശാന ഞായർ ആഘോഷങ്ങൾ. രാവിലെ 9.30-ന് ഫ്രാന്‍സിസ് പാപ്പാ ഒലിവുചില്ലകൾ ആശീർവ്വദിച്ച് ജനങ്ങൾക്കു നൽകി, തുടർന്ന് ദിവ്യബലിയും.
റോമിൽ സമ്മേളിച്ചിരിക്കുന്ന യുവജനങ്ങളുടെ സിനഡിന് ഒരുക്കമായുള്ള സംഗമത്തിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ 300-ൽ അധികം യുവജനപ്രതിനിധികളും ഓശാന ഞായർ ആഘോഷത്തിൽ വിശിഷ്ടാധിതികളെപ്പോലെ പങ്കെടുത്തു.
ഞായറാഴ്ച വളരെ നേരത്തേതന്നെ വിശ്വാസിസമൂഹം വത്തിക്കാൻ ചത്വരത്തിൽ ഇടംപിടിക്കാൻ എത്തിയിരുന്നു.
ഈ ദിനത്തിൽ ഓരോരുത്തരും ആത്മശോധനയ്ക്കായി ശ്രമിക്കണം എന്ന് പാപ്പാ ആവശ്യപ്പെട്ടു. കാരണം, പീഡാസഹന വായനയിൽ കണ്ടതുപോലെ നമ്മളിലും സ്നേഹവും, സ്വയം നൽകലും, വെറുപ്പും, ഒഴിവാക്കലും, ഒറ്റുകൊടുക്കലും, കൈ കഴുകലും ഒക്കെ ഉണ്ട്.
യുവജനങ്ങൾ ധൈര്യസമേതം സത്യം വിളിച്ചുപറയുവാൻ തയ്യാറാകണമെന്നും പാപ്പാ ഓർമ്മിപ്പിച്ചു.
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
ജോസ് മാർട്ടിൻ ബെംഗളുരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ.ആന്റണി…
ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ പ്രകാശം: ദൈവത്തിന്റെ ഏറ്റവും സുന്ദരമായ നിർവചനങ്ങളിൽ ഒന്ന് (1യോഹ1:5). പക്ഷേ ഇന്നത്തെ സുവിശേഷഭാഗം വേറൊരു കാഴ്ചപ്പാടാണ്…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. കേരള കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ നാലാം ഞായർ "ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു മലയിലേക്കു കയറി". തന്നെ അനുഗമിക്കുന്നവരുടെ വേദന, കണ്ണുനീർ, അവർ അനുഭവിച്ച അനീതികൾ,…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. വിജയപുരം രൂപതാ കോർപ്പറേറ്റ്…
This website uses cookies.