
മില്ലറ്റ് രാജപ്പൻ
വത്തിക്കാൻ സിറ്റി: കേരള റീജണൽ ലാറ്റിൻ കാത്തലിക് കമ്മ്യൂണിറ്റി ഇൻ ഇറ്റലി (കെ.ആർ.എൽ.സി.സി.ഐ.) യുടെ നേതൃത്വത്തിൽ റോമിലെ സെന്റ് ഫ്രാൻസിസ് സേവ്യർ ഇടവക കുരിശിന്റെ വഴി നടത്തി. വത്തിക്കാന്റെ മുന്നിലായി സ്ഥിതിചെയ്യുന്ന കസ്തേൽ സാന്ത് ആഞ്ചെലോയിൽ നിന്ന് ആരംഭിച്ച കുരിശിന്റെ വഴിയാത്ര സെന്റ് പീറ്റേഴ്സ് ബസലിക്ക അങ്കണത്തിലാണ് അവസാനിച്ചത്.
യേശു ക്രിസ്തുവിന്റെ പീഡാസഹനങ്ങളെ അനുസ്മരിക്കുന്ന കാൽവരിയാത്രയിൽ വൈദീകരും, സന്യാസിനികളും, വൈദീക വിദ്യാർത്ഥികളും, ഇടവക അംഗങ്ങളുമടക്കം ഇരുന്നൂറിൽ അധികം മലയാളികൾ പങ്കെടുത്തു.
കുരിശിന്റെ വഴി നല്ലൊരാത്മീയ അനുഭവമായിരുന്നുവെന്നും, റോമൻ കത്തോലിക്കാരായ നമുക്ക് റോമിന്റെ മണ്ണിൽ, നമ്മുടെ തനതായ ഭാഷയിൽ, കർത്താവിന്റെ പീഡാസഹന അനുസ്മരണത്തിൽ സംബന്ധിക്കാൻ കഴിഞ്ഞുവെന്നത് വലിയൊരനുഭവമായിരുന്നെന്നും, വരും വർഷങ്ങളിലും ഇത് തുടരണമെന്നും പങ്കെടുത്തവർ പറഞ്ഞു.
റോമിൽ താമസിക്കുന്ന കേരളത്തിൽ നിന്നുള്ള റോമൻ കത്തോലിക്കാ (ലത്തീൻ) കൂട്ടായ്മ ആദ്യമായാണ് ഇത്തരത്തിൽ കുരിശിന്റെ വഴി സംഘടിപ്പിച്ചത്. സെന്റ് ഫ്രാൻസിസ് സേവ്യർ ഇടവക വികാരിയുടെയും ഇടവക കൗൺസിലിന്റെയും പ്രവർത്തനവും, ഇടവക അംഗങ്ങളുടെ പരിശ്രമവുമാണ് ഭക്തിനിർഭരമായ കുരിശിന്റെ വഴി സാധ്യമാക്കിയതിന് പിന്നിൽ.
റോമൻ കത്തോലിക്കാ സഭയിൽ “ലെത്താരേ ഞായർ” അതായത് തപസുകാലത്തിന്റെ നാലാം ഞായറിനെ “ആനന്ദത്തിന്റെ ഞായർ” എന്നാണ് വിളിക്കുന്നത്. തപശ്ചര്യകളും പ്രായശ്ചിത്ത പ്രവൃത്തികളുമൊക്കെ ആചരിക്കുമ്പോഴും ഉത്ഥാന ഞായർ അടുത്തു വരുന്നതിന്റെ സന്തോഷം മറന്നു പോകരുത് എന്നോർമിപ്പിക്കലാണ് ലത്തീൻ ക്രമത്തിൽ തപസുകാലത്തിനിടയ്ക്ക് ലെത്താരേ ഞായർ ആഘോഷിക്കുന്നതിനു പിന്നിലെ രഹസ്യം. ഇന്നേ ദിനം തന്നെയാണ് റോമിലെ മലയാളികൾ കുരിശിന്റെ വഴി ഓർമ്മകളിലൂടെ കടന്നുപോകുവാൻ തെരെഞ്ഞെടുത്തത് എന്നത് കൂടുതൽ അർത്ഥവത്തതാകുന്നു.
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
This website uses cookies.