
സ്വന്തം ലേഖകൻ
ഫ്ലോറൻസ്: റോബോട്ടിക് എൻജിനീയറിംഗിൽ ഇന്ത്യയ്ക്ക് അഭിമാനമായി കൊച്ചിരൂപതയിലെ ഇരട്ടസഹോദരങ്ങളായ ജോർജ് പൊള്ളയിലും മാത്യു പൊള്ളയിലും. “റോബോട്ടിക് ആൻഡ് ഓട്ടോമേഷൻ എൻജിനീയറിംഗിൽ” ലഭ്യമാകാവുന്ന മുഴുൻ മാർക്കും നേടിയാണ് ഇവർ ഇന്ത്യയ്ക്ക് അഭിമാനമായി മാറിയത്. യൂണിവേഴ്സിറ്റിയുടെ പരീക്ഷാ വിലയിരുത്തൽ അനുസരിച്ച് “ചെന്തോ ദിയെച്ചി ലോദേ” അതായത് 100 മാർക്കിനും മുകളിൽ മാർക്കുനേടി എന്ന് സാരം.
ഉണ്ണിയെന്നും തമ്പിയെന്നും വിളിക്കപ്പെടുന്ന ഇവർ തങ്ങളുടെ മാസ്റ്റേഴ്സ് ഡിഗ്രി കരസ്ഥമാക്കിയത് ലോകത്തിലെ രണ്ടാമത്തെ യൂണിവേഴ്സിറ്റിയായ, 1343-ൽ സ്ഥാപിതമായ “യൂണിവേഴ്സിറ്റി ഓഫ് പീസാ”യിൽ നിന്നുമാണ്.
പീസാ യൂണിവേഴ്സിറ്റിയുടെ ‘റോബോട്ടിക് ഗവേഷണ വിഭാഗത്തിൽ, റോബോട്ടിന്റെ വിവിധ പ്രവർത്തന ഘട്ടങ്ങളുടെ സംയോജന ഗവേഷണ’മാണ് ഇവർ പൂർത്തിയാക്കിയത്.
ഈ മികച്ച വിജയം അവരെ യൂണിവേഴ്സിറ്റിയ്ക്കു വേണ്ടി, യൂറോപ്യയൻ പ്രൊജക്റ്റായ “SOMA” എന്ന സോഫ്റ്റ് മാനിപ്പുലേഷന്റെ പൂർത്തികരണത്തിനായി, ബെർലിനിലെ അക്കാഡമിക്കൽ പങ്കാളികളായ ‘ടെക്നിക്കൽ യൂണിവേഴ്സിറ്റി’യുമായും, ബെർലിനിലെ കൊമേർഷ്യൽ പങ്കാളികളായ ‘ഒക്കാഡോ’യും ചേർന്ന്, ‘യൂണിവേഴ്സിറ്റി ഓഫ് പീസാ’യുടെ ഉത്തരവാദിത്വം ഏല്പിച്ചിരിക്കുകയാണ്.
കൊച്ചി രൂപതയിലെ അർത്തുങ്കലിലെ സെന്റ് ജോർജ് ഇടവകാംഗങ്ങളാണിവർ.
മാതാപിതാക്കളായ ജോസ് പൊള്ളയിലും മാർഗ്രറ്റും ജോലിയുടെ ഭാഗമായി 2000-ൽ ഇറ്റലിയിലേയ്ക് വന്നപ്പോൾ ജോർജും മാത്യുവും കുട്ടികളായിരുന്നു. എന്നാൽ, ഇറ്റലിയിൽ ആരംഭിച്ച സ്‌കൂൾ പഠനം അവരെ എന്നും, എല്ലാ ക്ലാസ്സുകളിലും മുൻനിരയിലെത്തിച്ചിരുന്നു. ഒടുവിൽ, ഇറ്റാലിയൻ വിദ്യാർഥികളെയൊക്കെ പുറകിലാക്കി ഒന്നാമതെത്തിക്കൊണ്ടായിരുന്നു ഹൈസ്‌കൂൾ പഠനം ഇരുവരും പൂർത്തിയാക്കിയത്. തുടർ പഠനങ്ങളിലും ഇത് ആവർത്തിച്ചു.
ഇപ്പോൾ നേടിയ മഹത്തായ വിജയത്തെക്കുറിച്ച് ചോദിക്കുമ്പോൾ അവർക്ക് പറയാനുള്ളത് ഇത്രമാത്രം, ‘ദൈവത്തിന് നന്ദി. ഞങ്ങളുടെ മാതാപിതാക്കൾക്ക് ഈ വിജയം സമർപ്പിക്കുന്നു’.
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…
ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
This website uses cookies.