
സ്വന്തം ലേഖകൻ
ഫ്ലോറൻസ്: റോബോട്ടിക് എൻജിനീയറിംഗിൽ ഇന്ത്യയ്ക്ക് അഭിമാനമായി കൊച്ചിരൂപതയിലെ ഇരട്ടസഹോദരങ്ങളായ ജോർജ് പൊള്ളയിലും മാത്യു പൊള്ളയിലും. “റോബോട്ടിക് ആൻഡ് ഓട്ടോമേഷൻ എൻജിനീയറിംഗിൽ” ലഭ്യമാകാവുന്ന മുഴുൻ മാർക്കും നേടിയാണ് ഇവർ ഇന്ത്യയ്ക്ക് അഭിമാനമായി മാറിയത്. യൂണിവേഴ്സിറ്റിയുടെ പരീക്ഷാ വിലയിരുത്തൽ അനുസരിച്ച് “ചെന്തോ ദിയെച്ചി ലോദേ” അതായത് 100 മാർക്കിനും മുകളിൽ മാർക്കുനേടി എന്ന് സാരം.
ഉണ്ണിയെന്നും തമ്പിയെന്നും വിളിക്കപ്പെടുന്ന ഇവർ തങ്ങളുടെ മാസ്റ്റേഴ്സ് ഡിഗ്രി കരസ്ഥമാക്കിയത് ലോകത്തിലെ രണ്ടാമത്തെ യൂണിവേഴ്സിറ്റിയായ, 1343-ൽ സ്ഥാപിതമായ “യൂണിവേഴ്സിറ്റി ഓഫ് പീസാ”യിൽ നിന്നുമാണ്.
പീസാ യൂണിവേഴ്സിറ്റിയുടെ ‘റോബോട്ടിക് ഗവേഷണ വിഭാഗത്തിൽ, റോബോട്ടിന്റെ വിവിധ പ്രവർത്തന ഘട്ടങ്ങളുടെ സംയോജന ഗവേഷണ’മാണ് ഇവർ പൂർത്തിയാക്കിയത്.
ഈ മികച്ച വിജയം അവരെ യൂണിവേഴ്സിറ്റിയ്ക്കു വേണ്ടി, യൂറോപ്യയൻ പ്രൊജക്റ്റായ “SOMA” എന്ന സോഫ്റ്റ് മാനിപ്പുലേഷന്റെ പൂർത്തികരണത്തിനായി, ബെർലിനിലെ അക്കാഡമിക്കൽ പങ്കാളികളായ ‘ടെക്നിക്കൽ യൂണിവേഴ്സിറ്റി’യുമായും, ബെർലിനിലെ കൊമേർഷ്യൽ പങ്കാളികളായ ‘ഒക്കാഡോ’യും ചേർന്ന്, ‘യൂണിവേഴ്സിറ്റി ഓഫ് പീസാ’യുടെ ഉത്തരവാദിത്വം ഏല്പിച്ചിരിക്കുകയാണ്.
കൊച്ചി രൂപതയിലെ അർത്തുങ്കലിലെ സെന്റ് ജോർജ് ഇടവകാംഗങ്ങളാണിവർ.
മാതാപിതാക്കളായ ജോസ് പൊള്ളയിലും മാർഗ്രറ്റും ജോലിയുടെ ഭാഗമായി 2000-ൽ ഇറ്റലിയിലേയ്ക് വന്നപ്പോൾ ജോർജും മാത്യുവും കുട്ടികളായിരുന്നു. എന്നാൽ, ഇറ്റലിയിൽ ആരംഭിച്ച സ്‌കൂൾ പഠനം അവരെ എന്നും, എല്ലാ ക്ലാസ്സുകളിലും മുൻനിരയിലെത്തിച്ചിരുന്നു. ഒടുവിൽ, ഇറ്റാലിയൻ വിദ്യാർഥികളെയൊക്കെ പുറകിലാക്കി ഒന്നാമതെത്തിക്കൊണ്ടായിരുന്നു ഹൈസ്‌കൂൾ പഠനം ഇരുവരും പൂർത്തിയാക്കിയത്. തുടർ പഠനങ്ങളിലും ഇത് ആവർത്തിച്ചു.
ഇപ്പോൾ നേടിയ മഹത്തായ വിജയത്തെക്കുറിച്ച് ചോദിക്കുമ്പോൾ അവർക്ക് പറയാനുള്ളത് ഇത്രമാത്രം, ‘ദൈവത്തിന് നന്ദി. ഞങ്ങളുടെ മാതാപിതാക്കൾക്ക് ഈ വിജയം സമർപ്പിക്കുന്നു’.
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
ആഗമനകാലം നാലാം ഞായർ ലൂക്കായുടെ സുവിശേഷത്തിൽ ദൈവദൂതൻ മംഗളവാർത്ത അറിയിക്കുന്നത് മറിയത്തിനോടാണ്. എന്നാൽ മത്തായിയുടെ സുവിശേഷത്തിൽ അത് ജോസഫിനോടാണ്. രണ്ടു…
ജോസ് മാർട്ടിൻ കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ ചാൻസലറായി റവ.ഡോ. ഹെൽവെസ്റ്റ് റൊസാരിയോയെ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു. നിലവിൽ…
ആഗമനകാലം മൂന്നാം ഞായർ സ്നാപകൻ ഒരു പ്രതിസന്ധിയിലാണ്. അവൻ പ്രഘോഷിച്ചത് അന്തിമകാല മിശിഹായെയാണ്. നീതി നടപ്പാക്കുന്ന വിധിയാളനായ രക്ഷകനെ, പക്ഷേ…
ജോസ് മാർട്ടിൻ കൊച്ചി: ഭാരത കത്തോലിക്കാ തിരുസഭയിലെ അതിപുരാതന രൂപതകളിൽ ഒന്നായ കൊച്ചി രൂപതയുടെ 36-ാ മത് മെത്രാനായി മോൺ.ആന്റെണി…
This website uses cookies.