
സ്വന്തം ലേഖകൻ
ഫ്ലോറൻസ്: റോബോട്ടിക് എൻജിനീയറിംഗിൽ ഇന്ത്യയ്ക്ക് അഭിമാനമായി കൊച്ചിരൂപതയിലെ ഇരട്ടസഹോദരങ്ങളായ ജോർജ് പൊള്ളയിലും മാത്യു പൊള്ളയിലും. “റോബോട്ടിക് ആൻഡ് ഓട്ടോമേഷൻ എൻജിനീയറിംഗിൽ” ലഭ്യമാകാവുന്ന മുഴുൻ മാർക്കും നേടിയാണ് ഇവർ ഇന്ത്യയ്ക്ക് അഭിമാനമായി മാറിയത്. യൂണിവേഴ്സിറ്റിയുടെ പരീക്ഷാ വിലയിരുത്തൽ അനുസരിച്ച് “ചെന്തോ ദിയെച്ചി ലോദേ” അതായത് 100 മാർക്കിനും മുകളിൽ മാർക്കുനേടി എന്ന് സാരം.
ഉണ്ണിയെന്നും തമ്പിയെന്നും വിളിക്കപ്പെടുന്ന ഇവർ തങ്ങളുടെ മാസ്റ്റേഴ്സ് ഡിഗ്രി കരസ്ഥമാക്കിയത് ലോകത്തിലെ രണ്ടാമത്തെ യൂണിവേഴ്സിറ്റിയായ, 1343-ൽ സ്ഥാപിതമായ “യൂണിവേഴ്സിറ്റി ഓഫ് പീസാ”യിൽ നിന്നുമാണ്.
പീസാ യൂണിവേഴ്സിറ്റിയുടെ ‘റോബോട്ടിക് ഗവേഷണ വിഭാഗത്തിൽ, റോബോട്ടിന്റെ വിവിധ പ്രവർത്തന ഘട്ടങ്ങളുടെ സംയോജന ഗവേഷണ’മാണ് ഇവർ പൂർത്തിയാക്കിയത്.
ഈ മികച്ച വിജയം അവരെ യൂണിവേഴ്സിറ്റിയ്ക്കു വേണ്ടി, യൂറോപ്യയൻ പ്രൊജക്റ്റായ “SOMA” എന്ന സോഫ്റ്റ് മാനിപ്പുലേഷന്റെ പൂർത്തികരണത്തിനായി, ബെർലിനിലെ അക്കാഡമിക്കൽ പങ്കാളികളായ ‘ടെക്നിക്കൽ യൂണിവേഴ്സിറ്റി’യുമായും, ബെർലിനിലെ കൊമേർഷ്യൽ പങ്കാളികളായ ‘ഒക്കാഡോ’യും ചേർന്ന്, ‘യൂണിവേഴ്സിറ്റി ഓഫ് പീസാ’യുടെ ഉത്തരവാദിത്വം ഏല്പിച്ചിരിക്കുകയാണ്.
കൊച്ചി രൂപതയിലെ അർത്തുങ്കലിലെ സെന്റ് ജോർജ് ഇടവകാംഗങ്ങളാണിവർ.
മാതാപിതാക്കളായ ജോസ് പൊള്ളയിലും മാർഗ്രറ്റും ജോലിയുടെ ഭാഗമായി 2000-ൽ ഇറ്റലിയിലേയ്ക് വന്നപ്പോൾ ജോർജും മാത്യുവും കുട്ടികളായിരുന്നു. എന്നാൽ, ഇറ്റലിയിൽ ആരംഭിച്ച സ്‌കൂൾ പഠനം അവരെ എന്നും, എല്ലാ ക്ലാസ്സുകളിലും മുൻനിരയിലെത്തിച്ചിരുന്നു. ഒടുവിൽ, ഇറ്റാലിയൻ വിദ്യാർഥികളെയൊക്കെ പുറകിലാക്കി ഒന്നാമതെത്തിക്കൊണ്ടായിരുന്നു ഹൈസ്‌കൂൾ പഠനം ഇരുവരും പൂർത്തിയാക്കിയത്. തുടർ പഠനങ്ങളിലും ഇത് ആവർത്തിച്ചു.
ഇപ്പോൾ നേടിയ മഹത്തായ വിജയത്തെക്കുറിച്ച് ചോദിക്കുമ്പോൾ അവർക്ക് പറയാനുള്ളത് ഇത്രമാത്രം, ‘ദൈവത്തിന് നന്ദി. ഞങ്ങളുടെ മാതാപിതാക്കൾക്ക് ഈ വിജയം സമർപ്പിക്കുന്നു’.
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
This website uses cookies.