Categories: Daily Reflection

വിശുദ്ധ തോമാശ്ലീഹായുടെ തിരുനാള്‍

വിശുദ്ധ തോമാശ്ലീഹായുടെ തിരുനാള്‍

ആഗോള  കത്തോലിക്കാ സഭ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാൾ ജൂലൈ 3-ന് ആഘോഷിക്കുകയാണ്. ദുക്റാന തിരുനാൾ എന്ന് ഭാരതീയർ ഇതിനെ വിശേഷിപ്പിക്കുന്നു. ഈ സുന്ദര മുഹൂർത്തത്തിൽ ഏവർക്കും തിരുനാൾ മംഗളങ്ങൾ ആശംസിക്കുന്നു.

യേശുവിന്റെ പന്ത്രണ്ടു ശിഷ്യന്മാരിൽ ഒരുവനായ തോമാശ്ലീഹായുടെ വിശ്വാസ തലത്തിന്റെ പ്രത്യേകതകൾ,  യേശുവുമായുള്ള വ്യക്തി ബന്ധത്തിന്റെ പ്രത്യേകതകൾ ഇവയെകുറിച്ചുള്ള ഒരെത്തിനോട്ടം നടത്തുകയാണ് ഈ വിചിന്തനത്തിന്റെ ഉദ്ദേശം.

വിശുദ്ധ ഗ്രന്ഥത്തിൽ നാല് സുവിശേഷങ്ങളിലും തോമാശ്ലീഹായെക്കുറിച്ചുള്ള പരാമർശങ്ങൾ കാണാവുന്നതാണ്. മത്തായി 10: 23 മാർക്കോസ് 3: 13 യോഹന്നാൻ 11: 16 ലൂക്കോസ് 6: 15. ഈ സുവിശേഷങ്ങളിൽ യോഹന്നാന്റെ സുവിശേഷമാണ് തോമാശ്ലീഹയെക്കുറിച്ചു കൂടുതൽ വിശദീകരണം നൽകുക.

തോമാശ്ലീഹായുടെ വിശ്വാസ ജീവിതം മറ്റു ശിഷ്യന്മാരുടെ വിശ്വാസ ജീവിതത്തിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു എന്ന് സുവിശേഷങ്ങൾ വ്യക്തമാക്കുന്നു. ‘ലോകത്തിന്റെ വെല്ലുവിളികളുടെ മുൻപിൽ ക്രിസ്തു ശിഷ്യർ വിശ്വാസ ജീവിതത്തിൽ ഭീരുക്കളായി തരംതാഴേണ്ടവരല്ല, മറിച്ച് ധീരതയോടെ അവയെ അഭിമുകീകരിക്കണ്ടവരാണ്’ എന്ന കാര്യങ്ങൾ തോമാശ്ലീഹായുടെ വിശ്വാസ ജീവിതം സാക്ഷ്യപ്പെടുത്തുന്നു. യോഹന്നാൻ 11: 16-ൽ തോമാശ്ലീഹാ പറയുന്നു: “അവനോടൊപ്പം പോയി  നമുക്കും മരിക്കാം”.

വിശ്വാസ ജീവിതത്തിലെ വെല്ലു വിളികൾക്കെതിരായി യേശുവിനോടൊപ്പം ആയിരുന്നുകൊണ്ട്‌, പോരാടി മരണം കൈവരിക്കാനുള്ള തോമാശ്ലീഹായുടെ അസാമാന്യമായ ധീരത ഇവിടെ നമുക്ക് അനുകരണീയ മാതൃകയായി നിലകൊള്ളുന്നു.

തോമാശ്ലീഹായുടെ വിശ്വാസ ജീവിതത്തിന്റെ രണ്ടാമത്തെ പ്രത്യേകത യോഹന്നാൻ 14:5-ൽ നമുക്ക് കാണാവുന്നതാണ്. യേശുവിന്റെ പ്രബോധനങ്ങളുടെ അവ്യക്തത നിറഞ്ഞ മേഖലകളെ മറ്റു ശിഷ്യർ മുഖ പ്രീതിക്ക് വേണ്ടി മനസിലായി എന്ന് തല കുലുക്കുമ്പോഴും അവരുടെ നടുവിൽ വ്യക്തതക്കുവേണ്ടി ചോദ്യങ്ങൾ ഉന്നയിച്ചിരുന്ന തോമാശ്ലീഹാ ഉണ്ടായിരുന്നു. “കർത്താവെ! നീ എവിടേക്കു പോകുന്നുവെന്ന് ഞങ്ങൾക്കറിഞ്ഞു കൂടാ, പിന്നെ വഴി ഞങ്ങൾ എങ്ങനെ അറിയും”?  തോമാശ്ലീഹായുടെ ശിഷ്യത്വത്തിന്റെ ആത്മാർത്ഥതയും സത്യസന്ധതയും നമുക്കിവിടെ ഗുണപാഠമായി മാറുന്നു.

‘അറിവല്ല അറിവിനെ ബോധ്യമാക്കുന്ന അനുഭവമാണ് വിശ്വാസ ജീവിതത്തിന്റെ അടിസ്ഥാനം’ എന്ന ചിന്ത തോമാശ്ലീഹായെ ഒരുതരം പിടി വാശിയിലേക്കും അവകാശ വാദത്തിലേക്കും ആനയിച്ചിരുന്നു. യോഹന്നാൻ 20:25-ൽ നാം വായിക്കുന്ന തോമാശ്ലീഹായുടെ പിടിവാശിയുടെ കാരണമിതാണ്. തോമാശ്ലീഹാ യേശുവുമായുള്ള ബന്ധത്തെ ഒരു അനുഭവം ആക്കി മാറ്റുവാൻ ദാഹിക്കുന്നു. യേശുനാഥൻ തോമാശ്ലീഹായുടെ ഈ ആഗ്രഹത്തെ മാനിക്കുന്നതാണ് തുടർന്നുള്ള ഭാഗങ്ങൾ.

ആധുനിക മന:ശാസ്ത്രജ്ഞന്മാർ പറയുന്നത് വ്യക്തി ബന്ധങ്ങൾ ആഴപ്പെടുന്നത് മൂന്നു മേഖലകളിലൂടെ കടന്നു പോകുമ്പോഴാണ് ‘ദർശനം, സഹവാസം, സ്പർശനം’. യേശുവുമായുള്ള തോമാശ്ലീഹായുടെ ബന്ധത്തെ ഈ മൂന്ന് മേഖലകളിലൂടെ കടന്നു പോകുവാൻ യേശു അനുവദിച്ചുവെങ്കിൽ തോമാശ്ലീഹായുടെ വിശ്വാസം അനുഭവ തലത്തിൽ ആഴപ്പെട്ടതായിരുന്നു. അതിന്റ ബഹിർഗമനമാണ്  തോമാശ്ലീഹായുടെ വിശ്വാസ പ്രഘോഷണം. “എന്റെ കർത്താവെ എന്റെ ദൈവമേ!” നമ്മുടെ വിശ്വാസ ജീവിതങ്ങൾ അറിവിന്റെ തലത്തിൽ നിന്ന് അനുഭവ തലത്തിലേക്ക് മാറുവാൻ ഈ മാതൃക കാരണമാകട്ടെ .

vox_editor

Share
Published by
vox_editor

Recent Posts

14th Sunday_2026_തിരസ്കരിക്കപ്പെട്ടവന്റെ പ്രാർത്ഥനയും പ്രത്യാശയും

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…

3 days ago

വത്തിക്കാനിലെ ഡിക്കാസ്റ്ററി സെക്രട്ടറിയായി സിസ്റ്റര്‍ സുജിത സേവ്യര്‍

സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപത ചുള്ളിമാനൂര്‍ തിരുഹ്യദയ ഫൊറോന ദൈവാലയാംഗവും ഒ എസ് എച്ച് ജെ (Oblate…

5 days ago

അപകടത്തില്‍ കന്യാസ്ത്രീക്ക് ദാരുണാന്ത്യം

  അനില്‍ ജോസഫ് കോതമംഗലം : ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സില്‍ നിന്ന് തെറിച്ചുവീണ കന്യാസ്ത്രീക്ക് ധാരുണാന്ത്യം കോതമംഗലം സെന്‍റ് വിന്‍സന്‍റ്…

6 days ago

നെയ്യാറ്റിന്‍കര രൂപതയിലെ തോട്ടുംപുറം പളളിയില്‍ മോഷണം

അനില്‍ ജോസഫ് നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയിലെ തോട്ടുംപുറം വിശുദ്ധ പോള്‍ ആറാമന്‍ പള്ളിയില്‍ കാണിക്കവഞ്ചികള്‍ തകര്‍ത്ത് മോഷണം. പള്ളിയുടെ…

7 days ago

രണ്ട് ഇന്ത്യന്‍ ആര്‍ച്ചുബിഷപ്പുമാര്‍ ലിയോ പതിനാലാമന്‍ പാപ്പയില്‍ നിന്ന് പലിയം സ്വീകരിച്ചു

  വത്തിക്കാന്‍ സിറ്റി: വിശുദ്ധ പത്രോസിന്‍റെയും പൗലോസിന്‍റെയും തിരുനാള്‍ ദിനമായ ജൂണ്‍ 29ന് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന ഭക്തിനിര്‍ഭരമായ…

1 week ago

സ്നേഹത്തിലും സത്യത്തിലും അധിഷ്ഠിതമായ കൂട്ടായ്മ കെട്ടിപ്പടുക്കണം: പാപ്പാ

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : സഭയുടെ രണ്ട് തൂണുകളായ വിശുദ്ധ പത്രോസിന്‍റെയും, വിശുദ്ധ പൗലോസിന്‍റെയും തിരുനാള്‍ ആഘോഷിക്കുന്ന ജൂണ്‍…

1 week ago