
അനിൽ ജോസഫ്
നെയ്യാറ്റിൻകര: ലോകം മുഴുവൻ കണ്ണിമ ചിമ്മാതെ റഷ്യയിൽ പന്തുരുളുന്നതും കാത്തിരിക്കുമ്പോൾ ആവേശം ഒട്ടു ചോരാതെയാണ് പൊഴിയൂരും കാത്തിരിക്കുന്നത്. 4 വർഷത്തിന്റെ ഇടവേളകളിൽ ലോകകപ്പ് വരുന്നതും കാത്ത് മൈതാനത്ത് പന്ത് തട്ടി തുടങ്ങിയവർ മുതൽ പന്തിൽ പതിറ്റാണ്ടുകളായി ഹൃദയരാഗം രചിച്ചവർ വരെ കാത്തിരിക്കയാണ്.
ഇന്ന് രാത്രിയിൽ മോസ്‌കോയിലെ ലുഷ്‌നികി സ്റ്റേഡിയത്തിൽ ആതിഥേയരായ റഷ്യയും സൗദി അറേബ്യയും ഏറ്റുമുട്ടുമ്പോൾ അതേ ആവേശത്തിലാവും പൊഴിയൂർ ഗ്രാമവും. കേരള ഫുഡ്‌ബോളിന്റെ ഉദിച്ചുയരും താരമായ സീസൺ സെൽവൻ മുതൽ പന്തു തട്ടി തുടങ്ങിയ 5 വയസുകാരൻ ആന്റണി വരെ ഒരേ സ്വരത്തിൽ പറയുന്നു: ‘വേൾഡ് കപ്പ് ആവേശം അത് കാണണമെങ്കില്‍ പൊഴിയൂരിൽ തന്നെ വരണം’.
ഇന്ത്യൻ ഫുഡ്‌ബോളിന് ഇതിനകം തന്നെ ഒട്ടേറെ താരങ്ങളെ സമ്മാനിച്ച പൊഴിയൂരിന്റെ മണ്ണിൽ നിന്നാണ് സന്തോഷ് ട്രോഫി കേരളത്തിലേക്കെത്തിച്ച ടീമിന്റെ വൈസ് ക്യാപ്‌റ്റനായി സീസൺ സെൽവനും ടീം അംഗമായിരുന്ന ലിജോയും പൊഴിയൂരിന്റെ അഭിമാന താരങ്ങളായി മാറിക്കഴിഞ്ഞു.
ഇന്ത്യയിലെ വിവിധ ക്ലബുകളിലും ടീമുകളിലും കളിക്കുന്ന 20-തിലധികം താരങ്ങളെ പൊഴിയൂർ തീരം സംഭാവന ചെയ്തു എന്നതും അഭിമാനകരമാണ്.
തിരുവന്തപുരം ലത്തീൻ രൂപതക്ക് കീഴിലെ കൊല്ലംകോട് സെന്റ് മാത്യൂസ്
ദേവാലയത്തിന്റെയും പരുത്തിയൂർ മറിയം മഗ്‌ദലനാ ദേവാലയത്തിന്റെയും പ്രോത്‌സാഹനവും ഈ താരങ്ങൾക്ക് ലഭിക്കുന്നു എന്നതും വിജയ വഴിയിൽ ഇവർക്ക് മുന്നേറാനുളള പ്രചോദനമാണ്.
ക്ലബ് ഫുഡ്‌ബോളിൽ മാസ്‌മരികത തീർത്ത മെസിയും നെയ്‌മറും റൊണാൾഡോയുമെല്ലാം ഇനി തങ്ങളുടെ സ്വന്തം രാജ്യങ്ങൾക്ക് വേണ്ടി കുപ്പായമണിഞ്ഞ് മൈതാനത്തിറങ്ങുമ്പോൾ ഫൈനൽ മത്സരം നടക്കുന്ന ജൂലൈ 15 വരെ ആവേശം ഉയരും. ഒപ്പം പൊഴിയൂരിലും വേൾഡ് കപ്പ് ദിനരാത്രങ്ങൾക്ക് തുടക്കമാവും.
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
This website uses cookies.