
ഷിബു നെറ്റോ സി.
പുനലൂർ: പുനലൂർ രൂപത എൽ.സി.വൈ.എം. ഈ വർഷത്തെ അർദ്ധ വാർഷിക സെനറ്റ് സമ്മേളനം പൂർത്തിയാക്കി. ജൂലൈ 14 ശനിയാഴ്ച പത്തനാപുരം ആനിമേഷൻ സെൻറിൽ വച്ചായിരുന്നു ഈ വർഷത്തെ അർദ്ധ വാർഷിക സെനറ്റ് സമ്മേളനം.
രാവിലെ 8 മണിക്ക് രജിസ്ട്രേഷനോടെ ആരംഭിച്ച സെനറ്റ് സമ്മേ ളനത്തിൽ പുനലൂർ രൂപതയിലെ 28 ഇടവകകളിൽ നിന്നായി 103 യുവജനങ്ങൾ പങ്കെടുത്തു. എൽ.സി.വൈ.എം. പുനലൂർ രൂപതാ പ്രഥമ ജനറൽ സെക്രട്ടറി ശ്രീ പോൾ ജോസ് പടമാട്ടമേൽ തിരി തെളിയിച്ച് സെനറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
2018 ജനുവരി മുതൽ 2018 ജൂൺ വരെയുളള പുനലൂർ രൂപതാ എൽ.സി.വൈ.എം. ന്റെ പ്രവർത്തനങ്ങളെ വിലയിരുത്തുവാനും ഈ പ്രവർത്തനങ്ങൾ വഴി പൂർത്തികരിച്ച ലക്ഷ്യങ്ങൾ അറിയുവാനും വിലയിരുത്തുവാനുമാണ് ഈ സെനറ്റ് സമ്മേളനം സംഘടിപ്പിച്ചത്.
സെനറ്റ് സമ്മേളനത്തിന്റെ ആദ്യം മുതൽ അവസാനം വരെ എൽ.സി.വൈ.എം. പുനലൂർ രൂപതാ ഡയറക്ടർ റവ. ഫാ ജോസ് ഫിഫിൻ സി.എസ്.ജെ. യുടെസാന്നിധ്യം ആവേശം പകർന്നു. അതുപോലെ തന്നെ, രൂപതാ പ്രസിഡന്റ് കുമാരി ഡീനാ പീറ്റർ ജോസഫ്, രൂപത ജനറൽ സെക്രട്ടറി കുമാരി സ്റ്റെഫി ചാൾസ്, മറ്റ് രൂപത സമിതി അംഗങ്ങളായ ജിബിൻ ഗബ്രിയേൽ, അഖിൽ അനിയൻ, ഡോൺ ഡാനിയൽ ജോസഫ്, മെറിൻ ജെ. വിൻസെന്റ്, ദിലീപ്, ലിബിൻ, ഷിജോ എന്നിവരുടെ സാന്നിധ്യം സെനറ്റ് സമ്മേളനത്തിന്റെ ആധികാരികത വർധിപ്പിച്ചു.
രൂപതാ സമിതിയംഗമായ ശ്രീ. ജിബിൻ ജെ. ഫെർണാണ്ടസിന്റെ നേതൃത്വത്തിലായിരുന്നു സെനറ്റ് സമ്മേളന ക്രമീകരണങ്ങൾ നടത്തിയത്.
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.