
സ്വന്തം ലേഖകൻ
ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ നവീകരിച്ച സിമിത്തേരി ബിഷപ്പ് സ്റ്റീഫൻ അത്തിപ്പൊഴിയിൽ വെഞ്ചരിച്ചു. കർമ്മലമാതാവിന്റെ തിരുനാൾദിനമായ ഇന്നലെ വൈകുന്നേരം 5.30-നായിരുന്നു തിരുകർമ്മങ്ങൾ.
അതോടൊപ്പം, നവീകരിച്ച സിമിത്തേരിയിൽ പ്രത്യാശയുടെയും ആത്മീയതയുടെയും വെളിച്ചംവീശുന്ന തിരുസ്വരൂപങ്ങളും ആശീർവദിക്കുകയുണ്ടായി. യേശു നാഥൻ ഉത്ഥാന ശേഷം പ്രത്യക്ഷപ്പെട്ട 14 സ്ഥലങ്ങളുടെ ചിത്രീകരണവും, ദൈവദാസൻ മോൺ. റെയ്നോൾഡ് പുരയ്ക്കൽ, ധന്യയായ സിസ്റ്റർ ഫെർണ്ണാണ്ടറിവാ, ദൈവദാസൻ ഫാ. സെബാസ്റ്റുൻ LC എന്നിവരുടെ അർത്ഥകായ പ്രതിമകളും, ഏവരെയും ഒരുനിമിഷം മൗനമായി ധ്യാനിപ്പിക്കുന്ന പിയാത്ത ശില്പവുമാണ് അഭിവന്ദ്യ ബിഷപ്പ് ആശീർവദിച്ച് ജനത്തിന് നൽകിയത്.
സഹായമെത്രാൻ ഡോ. ജെയിംസ് ആനാപമ്പിൽ അഭിവന്ദ്യ പിതാവിനോടൊപ്പം മുഴുനീള ആശീർവാദ കർമ്മങ്ങളിൽ സന്നിഹിതനായിരുന്നു.
അതുപോലെ തന്നെ, വികാരി. സ്റ്റാൻലി പുളിമുട്ട്പറമ്പിൽ,
അസിസ്റ്റന്റ് വികാരി. ഫാ. ഗ്ലെൻ ഫേബർ, മറ്റു വൈദികർ, ഇടവക ജനങ്ങൾ, മറ്റനവധി വിശ്വാസികളും മഴയായിരുന്നിട്ടും തിരുകർമ്മങ്ങളിൽ പങ്കെടുത്തു.
ആണ്ടുവട്ടത്തിലെ പതിമൂന്നാം ഞായർ "എന്നെക്കാളധികം പിതാവിനെയോ മാതാവിനെയോ സ്‌നേഹിക്കുന്നവന്‍ എനിക്കു യോഗ്യനല്ല" (മത്താ 10: 37). മനുഷ്യത്വരഹിതമെന്നു തോന്നുന്ന ഒരു…
ആണ്ടുവട്ടത്തിലെ പന്ത്രണ്ടാം ഞായർ "ഭയപ്പെടേണ്ട". ഈ സുവിശേഷ ഭാഗത്തിൽ മൂന്നുപ്രാവശ്യമാണ് യേശു പറയുന്നത് മനുഷ്യരെ ഭയപ്പെടേണ്ട കാര്യമില്ലായെന്ന്. ഒരു കൊടുങ്കാറ്റുള്ള…
പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
This website uses cookies.