
ഫാ.ദീപക് ആന്റോ
തിരുവനന്തപുരം: നഗരത്തിൽ നിന്നും ശംഖുമുഖം കാണാനെത്തിയവർക്ക് ആവേശമായി കടൽ എന്ന മ്യൂസിക് ബാൻ്റ് അവതരിപ്പിച്ച തീര പാട്ടുകൾ. വെട്ടുകാട്, കണ്ണാന്തുറ, പുതിയതുറ പ്രദേശങ്ങളിൽ
നിന്നുള്ള എട്ടു പേരടങ്ങുന്ന സംഘമാണ് തനതായ ശൈലിയിലുള്ള കടൽ പാട്ടുകൾ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ സംഗീതം
നൽകി ആലപിച്ചത്.
ഞായറാഴ്ച നടക്കുന്ന ലത്തീൻ കത്തോലിക്കാ സമുദായ സംഗമത്തോട് അനുബന്ധിച്ചാണ് കടൽപ്പാട്ടുകൾ ആലപിക്കപ്പെട്ടത്.
അതോടൊപ്പം തന്നെ പൂന്തുറ നിന്നു വന്ന പന്ത്രണ്ടു പേരടങ്ങുന്ന കരമടി സംഘം കമ്പവല കരയിലേക്ക് വലിച്ചു കയറ്റിയത് തീരത്തിന് ആവേശമായി. ഒപ്പം കൂടാൻ തിരുവനന്തപുരം നഗരവാസികളായ ശംഖുമുഖം കടൽ തീരം സന്ദർശിക്കാനെത്തിയ അനേകം സ്ത്രീപുരുഷന്മാരും കുട്ടികളും ഉണ്ടായിരുന്നു. ഏകദേശം ഒരു മണിക്കൂറിലേറെയെടുത്തു വല വലിച്ചുകയറ്റാൻ. എങ്കിലും, മത്സ്യത്തൊഴിലാളികളുടെ പണപ്പെട്ടിയുടെ അടയാളപ്പെടുത്തൽ പോലെ വലയിൽ ഏതാനും ചെറിയ മീനുകൾ മാത്രം.
ഈ മനുഷ്യരുടെ ഒരു ദിവസത്തെ അദ്ധ്വാനത്തെ അരമണിക്കൂറിൽ ഒരൽപമെങ്കിലും അനുഭവച്ചറിയാൻ കൂടി നിന്ന ഒരുപാട് പേർക്ക് സാധിച്ചു.
രാത്രി എട്ടരയോടുകൂടെ പായ പാത്രത്തിൽ തീരവിഭവങ്ങളും പങ്കുവച്ച് എല്ലാവരും മടങ്ങി.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.