
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: കിസ്ത്യാനികള്‍ക്കെതിരെ വടക്കെ ഇന്ത്യയില്‍ നടക്കുന്ന ആക്രമണങ്ങള്‍ അപലപനീയമെന്ന് എം.പി. ശശി തരൂര്‍. മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും ന്യൂനപക്ഷങ്ങള്‍ സംഘടിതമായി ആക്രമിക്കപ്പെടുന്നു. മതേതരത്വ മൂല്ല്യങ്ങള്‍ നഷ്ടപെട്ട സാഹചര്യത്തിലാണ് നാം മുന്നോട്ട് പോകുന്നതെന്നും ശശി തരൂര്‍ ആശങ്ക അറിയിച്ചു. നെയ്യാറ്റിന്‍കരയില്‍ കെ.എല്‍.സി.യെ നെയ്യാറ്റിന്‍കര രൂപതാ സമിതിയുടെ സമുദായ ദിനാഘോഷം വ്ളാങ്ങാമുറി ലോഗോസ് പാസ്റ്ററല്‍ സെന്‍ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു തരൂര്‍.
ആസന്നമായിരിക്കുന്ന പാര്‍ലിമെന്‍റ് തെരെഞ്ഞെടുപ്പില്‍, ഇന്ത്യ ഭരിച്ച് കൊണ്ടിരിക്കുന്ന മോദി സര്‍ക്കാരിന് വീണ്ടും അവസരം നല്‍കിയാല്‍ ഭാരതത്തെ ഹിന്ദു രാഷ്ട്രമാക്കുമെന്നതില്‍ തര്‍ക്കമില്ലെന്ന് അദേഹം പറഞ്ഞു. ഭരണഘടനപോലും തെറ്റാണെന്ന രീതിയിലുളള പ്രചരണമാണ് ഭരിക്കുന്നവര്‍ നടത്തുന്നത്. താന്‍ മുമ്പ് പറഞ്ഞിട്ടുളള ഹിന്ദു പാകിസ്ഥാന്‍ വിഷയത്തില്‍ ഉറച്ച് നില്‍ക്കുന്നതായും, താന്‍ പറഞ്ഞ ഹിന്ദുപാകിസ്താന്‍ വിഷയത്തിനെതിരെ പാര്‍ട്ടിയില്‍ നിന്ന് തന്നെ വിമര്‍ശനമുയരുകയും, ചിലര്‍ വിഷയത്തില്‍ നിന്ന് മാറി നില്‍ക്കുകയും ചെയ്തതായും തരൂര്‍ പറഞ്ഞു.
ഹിന്ദുപാകിസ്താന്‍ വിഷയത്തില്‍ കേരളത്തിലെ ഒട്ടു മിക്ക ജനങ്ങളും തന്നോടൊപ്പമാണെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. നമ്മുടെ രാജ്യത്തെ ഒരു ഹിന്ദുപാകിസ്ഥാനാക്കാനുളള സംഘടിത ശ്രമം നടന്നുകൊണ്ടേ ഇരിക്കുന്നതായും തരൂര്‍ പറഞ്ഞു.
കെ.എല്‍.സി.എ. രൂപതാ പ്രസിഡന്‍റ് ഡി.രാജു അധ്യക്ഷത വഹിച്ച പരിപാടിയില്‍ ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവല്‍, എം.എല്‍.എ. മാരായ കെ.ആന്‍സലന്‍, എം.വിന്‍സെന്‍റ്, രൂപത ശുശ്രൂഷ കോ ഓഡിനേറ്റര്‍ മോണ്‍.വി.പി.ജോസ്, മോണ്‍.സെല്‍വരാജന്‍, അല്‍മായ കമ്മിഷന്‍ ഡയറക്ടര്‍ ഫാ.എസ്.എം. അനില്‍കുമാര്‍, സെക്രട്ടറി സദാനന്ദന്‍, ഉഷാകുമാരി, എം.എം. അഗസ്റ്റ്യന്‍, ടി.വിജയകുമാര്‍, ഫാ.ഡെന്നിസ്കുമാര്‍, ജോസ്ലാല്‍, ഉഷാകുമാരി , അഗസ്റ്റിന്‍ വര്‍ഗ്ഗീസ്, തോമസ് കെ. സ്റ്റീഫന്‍, ആറ്റുപുറം നേശന്‍, ജെ.സഹായദാസ്, ബേബി തോസ്, വി.എസ്. അരുണ്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിദ്യഭ്യാസ, സാമൂഹ്യ, മാധ്യമ രംഗത്ത് മികച്ച പ്രവര്‍ത്തനം നടത്തിയവര്‍ക്കുളള അവാര്‍ഡുകള്‍ വിതരണം ചെയ്തു
രാവിലെ ബസ്റ്റാന്‍റ് കവലയില്‍ കെ.എല്‍.സി.എ. പതാക ഉയര്‍ത്തിയാണ് പരിപാടികള്‍ക്ക് തുടക്കമായത്.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.