Categories: Kerala

രതീഷ് ഭജനമഠം എഴുതിയ “വിശുദ്ധ ദേവ സഹായം ഭാരതസഭയുടെ സഹന ദീപം” പ്രകാശനം ചെയ്തു

രതീഷ് ഭജനമഠം ആലപ്പുഴ രൂപതയിലെ തത്തംപള്ളി വേളാങ്കണ്ണി മാതാ ഇടവകാംഗമാണ്...

ജോസ് മാർട്ടിൻ

എറണാകുളം: രതീഷ് ഭജനമഠം എഴുതിയ “വിശുദ്ധ ദേവ സഹായം ഭാരത സഭയുടെ സഹന ദീപം” എന്ന പുസ്തകം കണ്ണൂർ രൂപതാധ്യക്ഷനും കെ.ആർ.എൽ.സി.ബി.സി. ഹെറിറ്റേജ് കമ്മീഷൻ ചെയർമാനുമായ ഡോ.അലക്സ് വടക്കുംതല പ്രകാശനം ചെയ്തു. എറണാകുളം ജീവനാദം ഓഫീസ് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ബിഷപ്പ് അലക്സ് വടക്കുംതല കെ.ആർ.എൽ.സി.ബി.സി. മതബോധന കമ്മീഷൻ സെക്രട്ടറി ഫാ.മാത്യു പുതിയാത്തിന് പുസ്തകത്തിന്റെ ആദ്യപ്രതി നൽകികൊണ്ടായിരുന്നു പ്രകാശന കർമ്മം നിർവഹിച്ചത്.

വിശുദ്ധ ദേവ സഹായം പിള്ളയുടെ ചരിത്ര പശ്ചാത്തലം, ജനനം വിദ്യാഭ്യാസം, കുടുംബ ജീവിതം, മാനസാന്തരം, ജ്ഞാനസ്നാനം, പ്രേഷിതദൗത്യം, ബ്രാഹ്മണരുടെ എതിർപ്പും വിചാരണയും, കാരാഗൃഹവാസവും കൊടിയ പീഡനങ്ങളും താലൂക്ക് അധികാരികളുടെ ക്രൂരതകളും തുടങ്ങി വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയുടെ ജീവചരിത്രം അറുപത്തിനാല് പേജുകളിലാണ് ഉൾകൊള്ളിച്ചിരിക്കുന്നത്. വിശുദ്ധ പദവി പ്രഖ്യാപനത്തിനു മുൻപ് മലയാളത്തിൽ ആദ്യമായി ജീവനാദം പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്നതാണ് “വിശുദ്ധ ദേവസഹായം ഭാരത സഭയുടെ സഹന ദീപം”.

വിശുദ്ധരെക്കുറിച്ചും, കൂദാശകളെക്കുറിച്ചും, ദിവ്യകാരുണ്യ അദ്‌ഭുതങ്ങളെക്കുറിച്ചും എണ്ണമറ്റ ലേഖനങ്ങൾ എഴുതിയിട്ടുള്ള കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി ഹെറിറ്റേജ് കമ്മീഷൻ അംഗം കൂടിയായ ജീവിക്കുന്ന സഭാചരിത്ര വിജ്ഞാനകോശം എന്ന് അതിശയോക്തിയില്ലാതെ വിശേഷിപ്പിക്കാവുന്ന രതീഷ് ഭജനമഠത്തിന്റെ പേര് പതിയാത്ത ക്രിസ്ത്യൻ പ്രസിദ്ധീകരണങ്ങൾ ചുരുക്കമാണ്. തമിഴ്നാട്ടിൽന്നും കൊട്ടാരത്തിലെ സ്വർണ്ണപണികൾക്കും, കൊത്തുപണികൾക്കും മറ്റുമായി ധർമ്മരാജാവ് കേരളത്തിലേക്ക്‌ കൊണ്ടുവന്ന കമ്മാള വിഭാഗത്തിൽപ്പെട്ട ലത്തീൻ കത്തോലിക്കരായ രതീഷിന്റെ പൂർവീകർ വർഷങ്ങൾക്ക്‌ മുൻപ് സ്വർണ്ണപ്പണിയുമായി ബന്ധപ്പെട്ടായിരുന്നു കേരളത്തിലെ അന്നത്തെ പ്രധാന വ്യാവസായിക നഗരമായ ആലപ്പുഴയിൽ എത്തിയത്.

വിശുദ്ധ ദേവസഹായത്തെ കുറിച്ച് തന്റെ പൂർവീകർ പകർന്നു തന്ന അറിവുകളും വിശുദ്ധ ദേവസഹായത്തോടുള്ള ആദരവും, പ്രാർത്ഥനയുമാണ് തന്നെ ഈ പുസ്തകം എഴുതാൻ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം കാത്തലിക് വോക്സ്സിനോട്‌ പറഞ്ഞു.

ലത്തീൻ കത്തോലിക്കർ ആയിരുന്നെങ്കിലും ചില സാങ്കേതിക തടസ്സങ്ങളാൽ വർഷങ്ങളായി ആലപ്പുഴ രുപതയുടെ ഭാഗമാകാൻ കഴിയാഞ്ഞ ഈ സമൂഹത്തെ ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ കാലംചെയ്ത ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവ് തന്റെ അജഗണത്തോടൊപ്പം ചേർത്ത് പിടിച്ച് ആലപ്പുഴ രൂപതയിലെ വേളാങ്കണ്ണിപ്പള്ളി ഇടവകയിലെ അംഗങ്ങളാക്കുകയായിരുന്നു. ആലപ്പുഴ തത്തംപള്ളി ഭജനമഠം ഇരട്ടക്കണ്ടത്തിൽ ചിറയിൽ സി.എം. രാജു – ഉഷ ദമ്പതികളുടെ മകനായി 1981 ഒക്ടോബർ 29-ന് ജനിച്ച രതീഷ് ഭജനമഠം ആലപ്പുഴ രൂപതയിലെ തത്തംപള്ളി വേളാങ്കണ്ണി മാതാ ഇടവകാംഗമാണ്. ഭാര്യ ഫ്രീഡ മേരി, മകൻ യൂജിൻ ജൂഡ്.

vox_editor

Recent Posts

നമുക്കൊരു പാപ്പയെ ലഭിച്ചിരിക്കുന്നു

ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആ​ഗോള കത്തോലിക്ക സഭയുടെ…

19 hours ago

3rd_Easter Sunday_സ്നേഹം ആത്മസമർപ്പണമാണ് (യോഹ 21:1-19)

പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…

7 days ago

ഭാരത കത്തോലിക്ക മെത്രാൻ സമിതിയുടെ പാപ്പായുടെ തിരഞ്ഞെടുപ്പിനായുള്ള പ്രാർത്ഥന

എല്ലാ കണ്ണുകളും വത്തിക്കാനിലേക്ക്... ഏകദേശം 1.4 ബില്യൺ അംഗങ്ങളുള്ള ആഗോള കത്തോലിക്കാ സമൂഹം തങ്ങളുടെ പുതിയ പാപ്പാക്ക് വേണ്ടി പ്രാർത്ഥനയോടെ…

1 week ago

ഫ്രാൻസിസ് പാപ്പായ്ക്ക് യാത്രാ മൊഴി നൽകി പാപ്പാ നഗർ നിവാസികൾ

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴയിലെ തീരദേശ ഗ്രാമമായ കുതിരപ്പന്തിയിൽ നിന്നും പാപ്പാ നഗറിക്ക്ലേ ജാതി, മത ഭേദമെന്യേ ആലപ്പുഴ രൂപതാ…

2 weeks ago

സ്നേഹത്തിന്റെ വിജയം (യോഹ 20:1-9)

ഉത്ഥാന ദിനം ഓട്ടമാണ്. ശൂന്യമായ കല്ലറയിൽ നിന്നും മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും യേശു സ്നേഹിച്ചിരുന്ന ശിഷ്യനും…

3 weeks ago

സംയുക്ത കുരിശിന്റെ വഴി ആചരിച്ചു

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ സീറോ മലബാർ, മലങ്കര, ലത്തീൻ റീത്തുകൾ സംയുക്തമായി നടത്തിയ കുരിശിന്റെ വഴിക്ക് ചങ്ങനാശ്ശേരി…

3 weeks ago